Wednesday, April 29, 2015

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല

Image result for papaya leaves

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി


പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.


ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കാം.


മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ - നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല.

പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - "കുട്ടി ശാസ്‌ത്രജ്ഞര്‍" പറഞ്ഞു.

Courtesy: Ethic helth court

Collection of PM's Mann Ki Baat episodes


Collection of PM's Mann Ki Baat episodes
From an inspiring tete a tete with students appearing for exams to the classic conversation with President Obama, from the direct charcha with farmers to tackling the menace of drugs, Prime Minister's Mann Ki Baat radio programme touched millions of citizens. Here is a collection of all episodes held so far...

Monday, April 27, 2015

മുങ്ങിയവന്‍ പൊങ്ങി -ഒളിവില്‍ പോയതല്ലത്രെ !!! നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നു യു.എ.ഇയിലേത്. അവിടെ ചെന്നപ്പോഴാണ് കോട്ടപ്പുറം ബിഷപ്പ് പറഞ്ഞതനുസരിച്ച് പരിപാടി റദ്ദാക്കിയെന്ന് അറിയുന്നത്. പീഡനക്കേസ് ഉണ്ടാകും മുമ്പേ ധ്യാനം റദ്ദാക്കാന്‍ ബിഷപ്പ് ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിലും ദൈവത്തിലും ഉത്തമ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും പുത്തന്‍വേലിക്കര ബലാത്സംഘ കേസിലെ പ്രതിയായ എഡ്വിന്‍ ഫിഗരസിന്റെ ജല്പനം.


മുങ്ങിയവന്‍ പൊങ്ങി:-ഫാ. എഡ്വിന്‍ ഫിഗറസ്- 

Catholic Priests cartoons, Catholic Priests cartoon, funny, Catholic Priests picture, Catholic Priests pictures, Catholic Priests image, Catholic Priests images, Catholic Priests illustration, Catholic Priests illustrations

പള്ളിമേടയിലെ പീഡനം:കോട്ടപ്പുറം ബിഷപ്പിന്റെ കെണിയെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ്
ആർ. അഭിലാഷ്
Posted on: Monday, 27 April 2015

ആർ. അഭിലാഷ്
Posted on: Monday, 27 April 2015
കൊച്ചി: കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് 'കേരളകൗമുദി"യോട് പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കും. ഇന്ന് ഉച്ചയോടെ പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ ഫാ. എഡ്വിൻ ഫിഗ്രേസ് ഹോട്ടലിൽ വെച്ചാണ് കേരളകൗമുദിയോട് സംസാരിച്ചത്. അഭിഭാഷകരായ അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. യു.എ.ഇയിൽ നേരത്തേ നിശ്ചയിച്ച ധ്യാന പരിപാടിക്ക് പോയതാണെന്നും എഡ്വിൻ പറഞ്ഞു.
മാർച്ചിൽ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിയായിരിക്കെ പതിനാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ചെന്ന കേസിൽ ഫാ. എഡ്വിൻ ഒളിവിലായിരുന്നു. അറിയപ്പെടുന്ന ധ്യാനഗുരുവും സംഗീതജ്ഞനുമാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മേയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

പരാതിപ്പെട്ടത് വൈരാഗ്യമുണ്ടാക്കി

'മാർച്ച് 12,13 തീയതികളിൽ എറണാകുളത്ത് സഭ സംഘടിപ്പിച്ച ലിവിംഗ് ടുഗദർ എന്ന യോഗത്തിൽ, ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവരുടെ പൗരോഹിത്യ വിരുദ്ധ പ്രവൃത്തികൾ ഞാൻ ചൂണ്ടിക്കാട്ടി. നടപടി എടുക്കുന്നതിൽ ബിഷപ്പ് വീഴ്ച വരുത്തുകയാണെന്നും വ്യക്തമാക്കി. പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ ധ്യാനങ്ങൾ തടയുമെന്നും ഫാ. ഫ്രാൻസിസ് അന്ന് തന്നെ എന്നെ ഭീഷണിപ്പെടുത്തി. കോട്ടപ്പുറം ബിഷപ്പിന് ഫാ. ഫ്രാൻസിസ് താണിയത്തുമായി സാമ്പത്തിക ഇടപാടുമുണ്ട്. ഫാ. ഫ്രാൻസിസ് താണിയത്തും എന്റെ സഹോദരനുമായുള്ള വസ്തുതർക്കവും പകയ്‌ക്ക് കാരണമായി. പെൺകുട്ടിയുടെ കുടുംബത്തിന് എന്നോടുള്ള മുൻവൈരാഗ്യം മുതലെടുത്താണ് വൈദികർ കേസ് കെട്ടിച്ചമച്ചത്. രൂപതയിലെ ചില പുരോഹിതർ ഞാൻ വിദേശത്ത് ധ്യാനം സംഘടിപ്പിക്കുന്നതിനും മ്യൂസിക് ആൽബങ്ങൾ ഇറക്കുന്നതിനും എതിരായിരുന്നു.

ഒളിവിൽ പോയതല്ല

നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നു യു.എ.ഇയിലേത്. അവിടെ ചെന്നപ്പോഴാണ് കോട്ടപ്പുറം ബിഷപ്പ് പറഞ്ഞതനുസരിച്ച് പരിപാടി റദ്ദാക്കിയെന്ന് അറിയുന്നത്. പീഡനക്കേസ് ഉണ്ടാകും മുമ്പേ ധ്യാനം റദ്ദാക്കാൻ ബിഷപ്പ് ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിലും ദൈവത്തിലും ഉത്തമ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ഫാ. എഡ്വിൻ ഫിഗ്രേസ് പറഞ്ഞു.
http://news.keralakaumudi.com/news.php?nid=1928af64cb75e309b076d8ad848cb51b

Sunday, April 26, 2015

മത മേലധ്യക്ഷന്മാര്‍ മദ്ധ്യസ്ഥരാകുന്ന വ്യഭിചാരം - പന്നികളേപ്പോലെ മുകളിലേക്ക് നോക്കാന്‍ കഴിയാത്ത പരുവത്തിലാണ് ഇന്ന് സഭയുടെ മെത്രാന്‍മാര്‍. സ്ത്രീയെ ബലാത്സംഗം ചെയ്യുന്നവനും, ശിക്ഷയില്‍ നിന്ന് എന്ത് വിലകൊടുത്തും രക്ഷിക്കാന്‍ ശ്രമിക്കുന്നവനും പന്നിയുടെ ഗണത്തില്‍ വരും.


Image result for the pigs caricature

നാണമില്ലേ തിരുസഭയേ! നികൃഷ്ട കരങ്ങളില്‍ കാസയും പീലാസയും വച്ചുപിടിപ്പിക്കാന്‍! മ്ലേച്ഛം… മ്ലേച്ഛം…

മാത്യു മൂലേച്ചേരില്‍  
Courtesy: http://www.pravasishabdam.com/an-article-on-roman-catholic-priest-shame-on-you-church/?fb_action_ids=875472182519846&fb_action_types=og.comments
രസ്ത്രീ സംഗമം അത് ഉഭയസമ്മതത്തോടെയോ ബലാല്‍ക്കാരമായിട്ടോ ആണെങ്കിലും ഒരു പാതിരിക്ക് നിഷിദ്ധവും പാപവുമാണ്. കൂടാതെ ബലാത്സംഗം അല്ലെങ്കില്‍ പീഡനം എന്നു പറയുന്നത് ഏതു ലോകത്തിലോ സമൂഹങ്ങളിലോ ആയാലും ഏറ്റവും നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണ്. എന്നാല്‍ ഇന്ന് ക്രിസ്തീയ സഭകളിലെ പട്ടക്കാരില്‍ നല്ലൊരു ശതമാനം വ്യഭിചാരികളോ, പീഡകന്മാരോ ആണ്. പലരുടെയും പല കഥകളും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. സഭയിലെ ഇത്തരം ‌മ്ലേച്ഛമായ കാര്യങ്ങള്‍ പുറത്തായാല്‍ സഭയ്ക്ക് തന്നെ നിലനില്‍പ്പില്ലാതാകുന്നതിനാല്‍ പലതും സഭതന്നെ മൂടിവയ്ക്കുകയും, മത മേലധ്യക്ഷന്മാര്‍ മദ്ധ്യസ്ഥരായി പ്രവര്‍ത്തിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
ആര്‍ക്കും ഇത്തരക്കാര്‍ക്കെതിരെ സംസാരിക്കാനോ, മിണ്ടാനോ അവകാശമില്ല. ഉടനെ ഭീഷണികളുമായി സഭാഗുണ്ടകള്‍ എത്തിക്കഴിയും. സ്വന്തം ഇടവകകളില്‍ പോലും ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഇന്ന് അവകാശമില്ല. എല്ലാം പാതിരിമാരുടെ ഏകാധിപത്യഭരണത്തിന്‍ കീഴിലാണ്. ഇടവകകളില്‍ വായ് തുറക്കുന്നവന്റെ വായ് അപ്പോള്‍ തന്നെ അടപ്പിക്കും. അല്ലെങ്കില്‍ ഭ്രഷ്ട് കല്പിച്ച് പുറത്തുതള്ളും. നിങ്ങള്‍ വ്യഭിചാരം ചെയ്യെരുത്, അത് ക്ഷമിച്ചുകൂടാന്‍ പറ്റാത്ത പാപമെന്ന് അരുളിച്ചെയ്ത മിശിഹായുടെ തിരുവസ്ത്രമണിഞ്ഞ് ചെല്ലുന്ന പള്ളികളിലും,  മഠങ്ങളിലും വ്യഭിചരിക്കുന്നതു കൂടാതെ കുടുംബമായി താമസിക്കുന്ന ഇടവക ജനങ്ങളുടെ ഭാര്യമാരെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെയും ഉഭയസമ്മതത്തോടും, ബലാല്‍ക്കാരമായും ലൈംഗീക ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്ന പട്ടക്കാരുടെ സഭയായി മാറിക്കഴിഞ്ഞു ഇന്ന് ക്രിസ്തീയ സഭ.
പണ്ടൊക്കെ കുടുംബങ്ങളില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ ഇടവകയിലെ അച്ചന്മാരെ വിളിച്ച് പ്രാര്‍ഥിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്തുപ്രശ്നമുണ്ടായാലും അച്ചനെയോ പള്ളിയിലെ കൈക്കാരന്മാരെയെയോ വിളിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. കാരണം അവര്‍ ഒരിക്കല്‍ വീട്ടില്‍ കാലെടുത്തുകുത്തിയാല്‍ പിന്നെ അവിടെ കുടുംബകലഹമാണ്. ചിലപ്പോള്‍ ഇവര്‍ പോയിക്കഴിഞ്ഞു നോക്കിയാല്‍ അവിടെ ഭാര്യയോ, പെണ്‍മക്കളോ ഉണ്ടായെന്ന് വരില്ല. അല്ലെങ്കില്‍ സ്ത്രീകള്‍ അച്ചനെ മതി നിങ്ങളെ ഇനിമുതല്‍ വേണ്ടാ എന്നു പറഞ്ഞ് ഭര്‍ത്താവിനെ പടിയടച്ചു പിണ്ണംവയ്ക്കും.
അതുപോലെ തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കുമ്പസരിക്കണമെന്നാണ് ക്രിസ്തീയ ചട്ടങ്ങള്‍. ഈയൊരു നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സഭയില്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ; അവര്‍ക്ക് ഭയമാണ്! ദൈവത്തോട് നേരിട്ടുപറയുന്നതുപോലെ അവര്‍ പറയുന്ന കുംബസാര രഹസ്യങ്ങള്‍ (പാപങ്ങള്‍) കേട്ട് തിരുവസ്ത്രത്തില്‍ ശുക്ലക്കറ പിടിപ്പിക്കുന്നതുകൂടാതെ കുര്‍ബാനയ്ക്കു ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍ അവര്‍ക്കു മുമ്പേ പട്ടം പറത്തി അദ്ദേഹവും എത്തിയിട്ടുണ്ടാവും ജീവജലവുമായി!
പണ്ട് കുടുംബങ്ങളില്‍ പട്ടക്കാര്‍ ഉപദേശിക്കുന്ന ബൈബിള്‍ പാഠങ്ങള്‍ മനസ്സില്‍ ഉരുവഴിച്ച് സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഇന്ന് പ്രാര്‍ഥനകള്‍ ഇല്ല. പട്ടക്കാരുടെ ലൈംഗീക ചേഷ്ടകളുടെ കഥകള്‍ പറഞ്ഞും അവയുടെ ചിത്രങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചും ഭാര്യാഭര്‍ത്താക്കന്മാര്‍ കിടക്കമേല്‍ നൃത്തം വയ്ക്കുന്നു. പിറ്റേദിവസം എഴുന്നേറ്റാല്‍ വേദപുസ്തകം പാരായണം ചെയ്ത് ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനു പകരം ആദ്യം അവര്‍ പത്രം തിരയുന്നു; അന്നു രാത്രിയിലേക്കുള്ള ഊര്‍ജത്തിനായി. വയാഗ്രയോ അതുപോലുള്ള ഉത്തേജനാഷ്വധങ്ങളോ ഇന്ന് ആവശ്യമില്ല. ഇവരുടെ വീരകഥകള്‍ തന്നെ ധാരാളം.
പല പട്ടക്കാരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ പലരും അന്തം വിടാറുണ്ട്. ഓ.. ആ അച്ചനും ഇത്തരക്കാരനോ എന്നോര്‍ത്ത്. അത്തരത്തില്‍ ഒരു അച്ചനായിരുന്നു ഫാ. എഡ്‌വിന്‍ ഫിഗറീസ്. കാഴ്ചയില്‍ നല്ല ആത്മായന്‍, പ്രവാചകന്‍, നല്ല പാട്ടുകാരന്‍, വാഗ്മി എല്ലാമായിരുന്നു. പക്ഷെ ചില ദൂഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു വെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത്. കൊച്ചുപെണ്‍പിള്ളേര്‍ അച്ചന് ഒരു ഹരമായിരുന്നുവെന്ന്. അവരെ അടുത്തു വിളിച്ചുവരുത്തി അച്ചന് വീണവായിപ്പിക്കുന്നത് ഇഷ്ടമായിരുന്നുവെന്ന്. ഇപ്പോള്‍ അദ്ദേം എവിടെയെന്ന് അത്രകണ്ട് തിട്ടമില്ല. എവിടെയോ ഇരുന്ന് തബല കൊട്ടലോ, വീണ വായിക്കലോ, കീബോര്‍ഡ് പഠിപ്പിക്കലോ ആയിരിക്കും.
അതുപോലെ അമേരിക്കയില്‍ അതിവിശുദ്ധനായ ഒരു അച്ചന്‍ ഉണ്ട്. അദ്ദേഹം ഇവിടെ എത്തിയിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ആള്‍ നല്ല സുന്ദരനും, ആത്മായനും, പ്രവാചകനും, പാട്ടുകാരനും, വാഗ്മിയും തന്നെ! ഫിഗറീസ് ഇദ്ദേഹത്തിന്റെ അടുത്ത് വെറും വട്ടപ്പൂജ്യമാണെന്നാണ് ഇദ്ദേഹത്തെ അടുത്തറിയാവുന്ന കുഞ്ഞാടുകള്‍ പറയുന്നത്. ഫിഗറീസിന് പാട്ടുപഠിപ്പീരു മാത്രമേ ഉള്ളുവെങ്കില്‍ ഇദ്ദേഹം ഏതൊക്കെ പള്ളികളില്‍ വികാരി ആയിരുന്നിട്ടുണ്ടോ അവിടുത്തെ പാട്ടുപഠിക്കാനാഗ്രഹമുള്ള സ്ത്രീകളെ എല്ലാം പാട്ടുപഠിപ്പിക്കുകയും, കൂടാതെ നാടന്‍ കലകളായ ഭരതനാട്യവും, കുച്ചുപ്പുടിയും, തിരുവാതിരയും, ഓട്ടന്‍തുള്ളല്‍ വരെ പഠിപ്പിക്കുയും ചെയ്തിരുന്നു.
കൂടാതെ അച്ചന് പൂമൊട്ടുകള്‍ ഒരു ദൗര്‍ബല്യമാണ്. ഒരിടത്ത് വികാരി ആയിരുന്നപ്പോള്‍ അവിടെയുള്ള തൊടിയില്‍ മൊട്ടിച്ചുനിന്ന മനോഹരമായ ഒരു പൂമൊട്ട് അടര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ എന്തു ചെയ്യാം ആ ചെടിയില്‍ മുള്ളുണ്ടായിരുന്നുവെന്ന് അച്ചനു പിന്നീടാണ് മനസ്സിലായത്. ചെടി അതിന്റെ മുള്ളുകള്‍ അച്ചന്റെ കൈയ്യില്‍ തറപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുകൈകളും കൂട്ടി മുള്ളുകുത്തിക്കേറുന്നതിനു മുന്നേ മേലധ്യക്ഷന്മാര്‍ ഇടപെട്ട് മുള്ള് ഊരിക്കളഞ്ഞു. കൂടാതെ അതിന്റെ ചികിത്സക്കായി മാത്രം ചില മില്യനുകളും ഇടവകക്കാരുടെ കുടിശ്ശികയാക്കി. ഇപ്പോള്‍ അച്ചനെ കൈയ്യുടെ ചികിത്സയ്ക്കായും, ഇത്രകാലത്തെ അദ്ധ്വാനത്തില്‍ താറുമാറായ ഞരമ്പുകള്‍ നേരെയാക്കുന്നതിനും ഉഴിച്ചിലിനു സഭ നാട്ടില്‍ അയച്ചിരിക്കുകയാണ്. പുതിയ മേച്ചില്‍പ്പുറത്ത് വിത്തുവിതക്കേണ്ടതല്ലേ! അതിന് ആരോഗ്യമുണ്ടാവണ്ടേ! അച്ചന്‍ ഉടനെ തിരികെയെത്തുമെന്നാണ് അറിയുന്നത്. ഇടവക ഭരിക്കാന്‍. ജനങ്ങളെ ഉപദേശിക്കാന്‍, നേര്‍വഴിക്കു നടത്താന്‍, സഭയെ ഉദ്ധരിക്കാന്‍!.
ഇതിലൊക്കെ ഉപരിയായി ഇദ്ദേഹം ആടുമേയ്ക്കാന്‍ ചെല്ലുന്ന മേടുകളില്‍ സാധാരണ അച്ചന്മാര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. തറതുടയ്ക്കുന്നതുമുതല്‍ ഭക്ഷണം പാകംചെയ്യുക, അതുവാരി വായില്‍വച്ചു കൊടുക്കുക എന്നീ സഹായങ്ങള്‍ക്ക് എപ്പോഴും നാലഞ്ച് ഇടവകസുന്ദരികള്‍, കാവല്‍ മാലാഖമാര്‍ മേടയില്‍ ഉണ്ടാകും. ഈ മാലാഖമാര്‍ സ്വന്തം ഭവനത്തില്‍ ഒരു പൊടിതൂക്കാന്‍ പോലും മിനക്കെടാത്തവരുമാണ്. പലപ്പോഴും ഇടയന്റെ താല്‍പ്പര്യം കൂട്ടുന്നതിലേക്കായി ഭവനത്തില്‍ നിന്ന് സ്വാദിഷ്ടഭോജ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് കൊടുക്കാനും ഇവറ്റകള്‍ക്ക് മടിയില്ല. എന്തൊക്കെയായാലും ഇടയന്‍ നന്ദിയുള്ളവനാ. ഇതിനൊക്കെ പ്രത്യുപകാരമായിട്ട് ഇടവകയില്‍ അവര്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഉന്നതസ്ഥാനങ്ങളും മറ്റും കനിഞ്ഞനുഗ്രഹിച്ചു നല്‍കും. കൂടാതെ നല്ലൊരു തിരുമ്മുകാരന്‍ കൂടിയായ ഇദ്ദേം അവര്‍ക്ക് വേദനയുള്ള ഭാഗങ്ങള്‍ തിരുമ്മി സുഖപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഈ മാലാഖമാരെ അവരുടെ ഉടയവര്‍ തന്നെയാണ് കാര്യസാധ്യങ്ങള്‍ക്കായി ഇടയന്റെ അടുത്തേക്ക് തള്ളി വിടുന്നതെന്ന് ചില കിംവദന്തികള്‍ അസൂയാലുക്കള്‍ക്കിടയിലുമുണ്ട്.
കൂടാതെ ഇടവക ഭരണത്തിന്റെ കാര്യത്തിലും, ചര്‍ച്ച് ഫണ്ടിന്റെ ക്രയവിക്രയ കാര്യങ്ങള്‍ക്കും ഈ അച്ചനെ കഴിഞ്ഞേ ആളുള്ളു എന്നാണ് ഇദ്ദേം ഇരുന്നിട്ടുള്ള എല്ലാ ഇടവകളിലെയും കുഞ്ഞാടുകളുടെ അഭിപ്രായം. ഒരിടത്ത് എട്ടുലക്ഷം ഡോളര്‍ മാത്രം ചിലവുവരുന്ന ഒരു കെട്ടിടത്തിന്റെ പ്ലാന്‍ വരപ്പിച്ചതിന്റെ ചിലവ് ഒരു ലക്ഷം മാത്രം. കൂടാതെ പള്ളിഫണ്ടുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പല സ്ഥലങ്ങളില്‍ നിന്നും ക്യാഷ് പിന്‍വലിച്ച് ഗവണ്മെന്റിനടയ്ക്കേണ്ടുന്ന ടാക്‌സ് കൊടുക്കാതെ രൊക്കം പണം നല്‍കി ക്രയവിക്രയങ്ങളിലൂടെ ഇടവജനത്തിന്റെ സമ്പത്ത് കാത്തുസൂക്ഷിക്കുന്നു. ചിലര്‍ പറയുന്നു ഇതൊക്കെ മോശം കാര്യമെന്ന്!.. ആണോ?… എന്തായാലും എട്ടുലക്ഷം രൂപയുടെ കെട്ടിടം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോല്‍ പുതുതായി തുടങ്ങിയ മേട്ടില്‍ ഒരു കൂട് പണിയുന്നതിന്റെ തിരക്കിലാണ്. അവിടെ അതിന്റെ തറക്കല്ല് ഇടുന്നതിന്റെ ഏതാണ്ട് രണ്ടുദിവസം മുമ്പേ അദ്ദേം മുങ്ങിയതാണ് നാട്ടിലേക്ക്. ചോദിച്ചപ്പോള്‍ തറക്കല്ല് പൊക്കാന്‍ വയ്യ നല്ല നടൂവേദന എന്നാണ് പറഞ്ഞതെന്ന് അസൂയാലുക്കള്‍ അരുളുന്നു.
നാണമില്ലെ സഭയെ ഇതുപോലുള്ള മ്ലേച്ഛന്മാരായ അച്ചന്മാരുടെ വൃത്തികെട്ട പാദങ്ങള്‍ ദിവ്യമായ ആരാധനാലയങ്ങളില്‍ പതിപ്പിക്കാന്‍. ദിവ്യവും പരിപാവനവുമായ ബലിപീഠങ്ങളില്‍ കയറ്റി ലോക ക്രിസ്ത്യാനികളുടെ ദൈവമായ ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവുമെന്ന് വിശ്വസിച്ച് ഭക്ഷിക്കുന്ന അപ്പവും വീഞ്ഞും പൂജിപ്പിക്കാന്‍. പൊതുജനം കല്ലെറിഞ്ഞു കൊല്ലേണ്ട, അല്ലെങ്കില്‍ കയ്യാമം വെച്ച് കാരാഗൃഹങ്ങളിള്‍ തള്ളേണ്ട ഇത്തരക്കാരുടെ തിരുവസ്ത്രം തിരികെയെടുത്ത് സഭയില്‍ നിന്ന് തള്ളിക്കളയാന്‍ എന്തേ മടിക്കുന്നു. അല്ലെങ്കില്‍ വളര്‍ത്തുപട്ടിയുടെയും വണ്ടിക്കാളയുടെയും വരി ഉടയ്ക്കുന്നതുപോലെ ഇവരുടേതും തകര്‍ത്തതിനു ശേഷം തിരുവസ്ത്രമണിയിക്കുക. തിരുസഭയേ… നിങ്ങള്‍ ആരെ ഭയക്കുന്നു! ഏതായാലും ദൈവത്തെയല്ല!
ജെറുശലേം ദേവാലയത്തില്‍ ചമ്മട്ടിയുമായിട്ടിറങ്ങിയ ലോകജനങ്ങളുടെ രക്ഷകനായ ഈശോ; വീണ്ടും വരുമെന്ന് അരുളി ചെയ്തവനായ ആ നല്ല ദൈവം; എത്രയും വേഗം  വന്നിരുന്നുവെങ്കില്‍!…
തിരുവസ്ത്രങ്ങളെ പഴന്തുണി വലിച്ചു കീറുമ്പോലെ കീറാന്‍ അവന്‍ വരുമെന്ന് പ്രത്യാശിക്കാം!
മാത്യു മൂലേച്ചേരില്‍

Friday, April 24, 2015

ബാലികപീഡനം: വൈദികന്‍െറ അറസ്റ്റ് വിലക്കി



ബാലികപീഡനം: വൈദികന്‍െറ അറസ്റ്റ് വിലക്കി
Published on Fri, 04/24/2015 - 23:21 ( 8 hours 40 min ago)
http://www.madhyamam.com/news/351141/150424
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ വൈദികന്‍ എഡ്വിന്‍ ഫിഗരേസിനെ മേയ് അഞ്ചുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. എഡ്വിന്‍ ഫിഗരേസ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി മേയ് അഞ്ചിന് പരിഗണിക്കാന്‍ മാറ്റിയാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്‍െറ ഉത്തരവ്.

സര്‍ക്കാറിന്‍െറ നിലപാടറിയിക്കാന്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണ് കേസ് മേയ് അഞ്ചിലേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈകോടതി നേരത്തേ സര്‍ക്കാറിന്‍െറ നിലപാട് തേടിയിരുന്നു. കോട്ടപ്പുറം രൂപതക്കു കീഴിലെ പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായ പ്രതി തന്‍െറ മകളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാരോപിച്ച് പുത്തന്‍വേലിക്കര സ്വദേശിനിയായ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതി. പ്രതിയായ വൈദികന്‍ ഒളിവിലാണ്. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് തന്നോടുള്ള മുന്‍വൈരാഗ്യമാണ് കേസില്‍ കുടുക്കാന്‍ കാരണമെന്ന് വികാരി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

വൈദികരുടെ ലൈംഗീകപീഡനം



From: JAMES JOHN <jvattaparambil@
Date: April 23, 2015 at 3:56:31 PM EDT
To: Americankna Kna <americankna@gmail.com>
Subject: വൈദികരുടെ  ലൈംഗീകപീഡനം
     ലൈംഗീകപീഡനം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കന്‍ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയില്‍ നിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാര്‍ വൈദീകന്റെ പ്രവര്‍ത്തി അതീവ നിന്ദ്യവും ഹീനവുമാണ്. ഇതിലും നിന്ദ്യവും ക്രൂരവുമായ മറ്റൊരുപ്രവര്‍ത്തികൂടി ഈ വൈദീകന്‍  ചെയിതിരിക്കുന്നതെന്തെന്നാല്‍, മരിച്ചു ഇഹലോകം വെടിഞ്ഞ KCCNA യുടെ ഒരു നാഷണല്‍ കൌണ്‍സില്‍ മെമ്പറുടെ ശവസംസ്കാരവേളയില്‍, മരിച്ചുപോയ വ്യക്ത്തി പള്ളിക്കും പട്ടക്കാരനും സഭക്കും എതിരായിരുന്നുവെന്നു പരസ്യമായി വിളിച്ചുകൂവുകയും ചെയ്തിരിക്കുന്നു.        ഈ വൈദീകന്‍  അമേരിക്കയില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ ചെയ്തികള്‍ക്കെതിരെ KCCNA നേതൃത്വം ശക്ത്തമായി മുന്നോട്ടു വരേണ്ടതുണ്ട്. ഇയാള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാര്‍ രൂപതാധ്യക്ഷനോടും, ഇയാള്‍ സേവനമനുഷ്ട്ടിച്ചിരുന്ന സ്ഥലത്തെ റോമന്‍ കാത്തലിക്ക് ആര്ച്ച്ബിഷപ്പിനോടും, അമേരിക്കയിലെ വത്തിക്കാന്‍ പ്രൊനുന്ഷ്യോയോടും ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്.                                ലൈംഗീകപീഡനം നടത്തിയ ഇയാളെ സംരക്ഷിക്കുകയും സ്ഥലംവിടാന്‍ സഹായിക്കുകയും ചെയ്ത സീറോമലബാര്‍ രൂപതാധ്യക്ഷനും ഉത്തരം നല്കാന്‍ ബാധ്യസ്ഥനാണ്.                    കുറ്റകൃത്യങ്ങള്‍  ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍  അമേരിക്കയും ഇന്ത്യയും തമ്മില്‍  നയതന്ത്രതലത്തിലുള്ള കരാറുകള്‍  നിലവിലുണ്ട്. ഇക്കാര്യത്തില്‍  ഇന്റര്‍പോളിന്റെ സഹായവും ലഭ്യമാണ്. ലൈംഗീകപീഡനം നടന്ന യഥാസമയത്ത് പോലീസില്‍ പരാതിപ്പെടാന്‍  സാധിച്ചില്ലെങ്കിലും, പിന്നീട് വ്യക്ത്തികള്‍ക്കോ സംഘടനകള്ക്കോ പൊതുതാല്പര്യ ഹര്‍ജി, പീഡനം നടന്ന സ്ഥലത്തെ സുപ്പീര്യര്‍ കോര്‍ട്ടിലോ, ഫെഡറല്‍  കോര്‍ട്ടിലോ ഫയല്‍ ചെയ്യാവുന്നതാണ്. ഒരു moneytory Sueing വന്നാല്‍  ചിക്കാഗോ സീറോമലബാര്‍ രൂപതയെയും അങ്ങാടിയത്ത്പിതാവിനെയും വളരെഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വലിയവിഷയമാണ് ഈ സീറോമലബാര്‍ വൈദീകന്റെ ബാല ലൈംഗീകപീഡനം.
      പാതിരാത്രിയുടെ മറവില്‍ വൈദീകനും കന്യാസ്ത്രീയുമായുള്ള വേഴ്ച അബദ്ധവശാല്‍ കണ്ടുപോയി എന്നതാണ് നിഷ്കളങ്കയായ സിസ്റ്റര്‍ അഭയ ചെയ്ത തെറ്റ്. രാത്രിയില്‍ ഉറക്കമിളച്ചിരുന്നു പിറ്റേദിവസത്തെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന അഭയ ദാഹിച്ചുവലഞ്ഞു അടുക്കളയില്‍  വെള്ളംകുടിക്കാന്‍ പോയത്അവളുടെ തെറ്റോ ?. സിസ്റ്റര്‍. അഭയയെ കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞ ഇത്തരം ക്നാനായ വൈദീകര്‍ ക്നാനായ സേവനത്തിനായി അമേരിക്കയിലെത്തുമ്പോഴും, ഇതേപോലെ മറ്റുപല ലൈംഗീക ആരോപണങ്ങളില്‍  അകപ്പെട്ട വൈദീകരെ നാട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇത്തരക്കാരെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍  ശേഘരിച്ച് അധികാരികളിലെത്തിക്കാന്‍  KCCNA ക്ക് കടമയുണ്ട് .                              KCCNA എന്ന മഹത്തായ സംഘടന, കേവലം കണ്‍വന്‍ഷന്‍  നടത്താന്‍ വേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറാതെ ഇത്തരം സമകാലിക സാമുദായിക പ്രശ്നങ്ങളിള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.

ജെയിംസ്‌ വട്ടപ്പറമ്പില്‍ 
Hartford , Connecticut , USA .

Thursday, April 23, 2015

കേരള ക്രൈസ്തവചരിത്രം – ജോസഫ് പുലിക്കുന്നേലിന്റെ ഇടപെടലുകള്‍


കേരള ക്രൈസ്തവചരിത്രം – ജോസഫ് പുലിക്കുന്നേലിന്റെ ഇടപെടലുകള്‍ 


josephpulikunnel.com എന്ന വെബ്സൈറ്റിന്റെ ആമുഖം.

http://www.josephpulikunnel.com/23415.html


കേരള ക്രൈസ്തവചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത കുറെ ചരിത്രരേഖകളുടെ സമാഹരണമാണ് ഈ സംരംഭമെന്ന് ഇതേറ്റെടുക്കുമ്പോള്‍ തന്നെ എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഭാവിയില്‍ കേരള ക്രൈസ്തവചരിത്രം പഠിക്കാന്‍ തുനിയുന്ന ഏവര്ക്കും ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം (ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് IICS) ഒരാഗോള സാന്നിധ്യമായി മാറണമെന്നുള്ള വ്യക്തമായ ഉള്ക്കാഴ്ചയോടെയാണ് ഇതിലെ ലേഖനങ്ങള്‍ സമാഹരിക്കുന്നതും ഇന്റര്‍ നെറ്റില്‍ ലഭ്യമാക്കുന്നതും. ഇതിലെ പ്രധാന ലേഖനങ്ങളുടെ ഇംഗ്ലീഷ് വിവര്ത്തനം കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞാലേ ഈ സംരംഭം പൂര്ണമാകൂ എന്നും ഞാന്‍ കരുതുന്നുണ്ട്.
 ശ്രീ ജോസഫ് പുലിക്കുന്നേലിന്റെയും ഓശാനയുടെയും ഇടപെടലുകള്‍ കേരളക്രൈസ്തവചരിത്രത്തെ മാത്രമല്ല, ആഗോള സഭാ നവീകരണത്തെയും ഉത്തേജിപ്പിക്കാന്‍ പോന്നതാണ് എന്നതാണ് വാസ്തവം. ജോണ്‍ ഇരുപത്തിമൂന്നാമന്‍ രണ്ടാം വത്തിക്കാന്‍  കൗണ്‌സിലിലൂടെ തുടക്കമിട്ട സമൂല സഭാനവീകരണത്തിന് ഫ്രാന്‌സീസ് മാര്പ്പാപ്പായുടെ ആഹ്വാനങ്ങളിലൂടെയും പ്രവര്ത്തനങ്ങളിലൂടെയും പുതുജീവന്‍ ലഭിച്ചിരിക്കുന്ന ഈ ദശാസന്ധിയില്‍ പോര്ട്ടുഗീസുകാരുടെ അധിനിവേശത്തിനുമുമ്പുള്ള കേരളസഭയുടെയും ശ്രീ പുലിക്കുന്നേലിന്റെയും ക്രാന്തദര്ശിത്വത്തിന്റെ നിദര്ശനങ്ങളാണ് ഈ ലേഖനങ്ങള്‍.
സഭാനവീകരണപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്ക്കും സഭാചരിത്ര പഠിതാക്കള്ക്കും ഏറെ പ്രയോജനപ്രദമാകണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്, ലേഖനങ്ങളിലെ വിഷയങ്ങള്‍ സൂചിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ കാലക്രമമനുസരിച്ച് ഈ ലേഖനങ്ങള്‍  സമാഹരിച്ചിരിക്കുന്നത്. ഭാവിയില്‍ കേരളസഭ ആഗോളസഭയ്ക്കുതന്നെ വഴികാട്ടുമെന്നും അന്ന് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങള്‍  അനേകം ചരിത്ര വിദ്യാര്ഥികള്‍ പഠനവിധേയമാക്കുമെന്നുമാണ് എന്റെ പ്രത്യാശ. 
ക്രൈസ്തവര്‍ ഏവരും ക്രിസ്തീയതയുടെ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കുന്ന ബൈബിളിലെ യേശുവിന്റെ ഉള്ക്കാഴ്ച സ്വാംശീകരിച്ചുകൊണ്ട് വ്യാഖ്യാനിച്ചുകൊണ്ടല്ലാതെ സഭാനവീകരണം സാധ്യമല്ല എന്നതാണ് ഈ ലേഖനത്തിലുള്ള കൃതികളില്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്ന ചിന്താധാര. ശ്രീരാമകൃഷ്ണ പരമഹംസരെയും നാരായണഗുരുവിനെയും പോലുള്ള ഇതര മതാചാര്യന്മാരുടെ യേശുവിനെക്കുറിച്ചുള്ള സ്വാനുഭൂതിഗതമായ ദര്ശനങ്ങള്‍  ഉള്‍ക്കൊള്ളാനുള്ള വിശാലവീക്ഷണം ശ്രീ പുലിക്കുന്നേലിനുണ്ടെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം യേശുവിന്റെ ദര്ശനമുള്‍ ക്കൊള്ളുന്ന ഒരു സ്വര്ഗരാജ്യം ഭൂമിയില്‍ കെട്ടിപ്പടുക്കുകയാണെന്ന വ്യക്തമായ ബോധ്യത്തോടെയാണ് ഇതിലെ ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളതും അവയുടെ പ്രചോദനത്തോടെ സഭാനവീകരണശ്രമങ്ങള്‍ നടത്തപ്പെട്ടിട്ടുള്ളതും.
താന്‍ പാതി ദൈവം പാതി എന്ന ചൊല്ല് അന്വര്ഥമാക്കിക്കൊണ്ട് ആഗോളസഭയില്‍ ഫ്രാന്‌സീസ് മാര്പ്പാപ്പായും ഭാരത രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളും ഇതിലെ മിക്ക നിര്‌ദ്ദേശങ്ങളും നടപ്പിലാക്കാന്‍  സഹായകമായ ചരിത്ര സാഹചര്യങ്ങള്‍ ഒരുക്കിത്തരും എന്നാണ് ഞാന്‍  വിശ്വസിക്കുന്നത്.
എനിക്കു ലഭിച്ച ചരിത്രനിയോഗത്തില് ചാരിതാര്ഥ്യത്തോടെ
                                                                   ജോസാന്റണി

Video 1 JOSEPH PULIKUNNEL

Wednesday, April 22, 2015

നല്ല പാഠങ്ങളുമായി കൈവെട്ടുകേസിലെ ടി.ജെ.ജോസഫ്


നല്ല പാഠങ്ങളുമായി കൈവെട്ടുകേസിലെ ടി.ജെ.ജോസഫ്

NALLA-PADANGAL
Courtesy: http://www.dcbooks.com/nalla-padangal-by-prof-t-j-joseph-released.html
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ടാണ് മാറിപ്പോയത്. ബി.എ മലയാളം ഇന്റേണല്‍ പരീക്ഷക്കായി തയ്യാറാക്കിയ ഒരു ചോദ്യപേപ്പര്‍ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തെ ദുരന്തത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രവാചകനെ നിന്ദിക്കുന്നതാണ് ചോദ്യപേപ്പറിലെ ഒരു ചോദ്യം എന്ന് ആക്ഷേപമുണ്ടായി. പ്രതിഷേധങ്ങളും വാര്‍ത്തകളും കേസുമുണ്ടായി. ജോലിയില്‍നിന്ന് പുറത്താക്കി. മത തീവ്രവാദികള്‍ പള്ളിയില്‍ പോയി വരുന്ന വഴി ആക്രമിച്ചു വലതു കൈപ്പത്തി വെട്ടി മാറ്റി. നാലുവര്‍ഷം ജോലിയില്ലാതെ, ജീവിക്കാനുള്ള വകയില്ലാതെ, പരിക്കുകളോടെ, അവശതകളോടെ കഴിഞ്ഞു. ഒടുവില്‍ വിഷാദ രോഗത്തിന് അടിമയായ ഭാര്യ ആത്മഹത്യ ചെയ്തു.

മതതീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെടുകയോ, ജീവിക്കുന്ന രക്തസാക്ഷികളാവുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലല്ല പ്രൊഫ. ടി.ജെ.ജോസഫിന്റെ സ്ഥാനം. ഒരേസമയം മതമൗലികവാദികളുടെയും കത്തോലിക്കാസഭയുടെയും സര്‍ക്കാരിന്റെ പോലും ആക്രമണങ്ങള്‍ക്ക് വിധേയനായ വ്യക്തി എന്ന നിലയിലാണ്. കൈപ്പത്തിവെട്ടുകേസിലെ വിധി ഏപ്രില്‍ 23ന് വരാനിരിക്കെ ഈ കരുണയില്ലാത്ത ലോകത്ത് ടി.ജെ.ജോസഫ് കൂടുതല്‍ പ്രസക്തനാവുന്നു.
എന്താണ് ഒരധ്യാപകന് ഇങ്ങനൊരു ഗതി വരാനുണ്ടായ കാരണം.?
2010 മാര്‍ച്ച് 23ന് നടന്ന ഇന്റേണല്‍ പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍ തയാറാക്കിയത് എം.ജി.സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സഹായത്തോടെയായിരുന്നു. ചോദ്യപേപ്പര്‍ ബന്ധപ്പെട്ടവരെ കാണിച്ച് അനുമതിയും വാങ്ങിയിരുന്നു. ഡിഗ്രി മലയാളം പ്രോഗ്രാമിന് 2009 മുതല്‍ റഫറന്‍സ് ഗ്രന്ഥമായി നിര്‍ദേശിച്ചിട്ടുള്ള, പി.എം.ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിലെ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലാണ് വിവാദപരാമര്‍ശമുള്ളത്.
പി.ടി പറയുന്നത് ഇങ്ങനെയാണ്. ‘ഗര്‍ഷോമി’ല്‍ കഥാനായകന്‍ ദൈവവുമായിട്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്; എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. ”പടച്ചോനേ.. പടച്ചോനെ…” ദൈവത്തിന്റെ മറുപടി. ”എന്താടാ നായിന്റെ മോനേ…’ എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) ”3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ…” ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. (തിരക്കഥയുടെ രീതിശാസ്ത്രം, പുറം 58).
ഈ ഭാഗം അടര്‍ത്തിയെടുത്ത് ചോദ്യമുണ്ടാക്കിയതിനാണ് അദ്ദേഹത്തിന് കൈപ്പത്തി നഷ്ടമായത്. മതതീവ്രവാദികളുടേതിനേക്കാള്‍ ഭീകരമായ പീഢനമാണ് അദ്ദേഹത്തിന് പിന്നീട് അനുഭവിക്കേണ്ടിവന്നത്. കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന സഭയും ഒപ്പം നില്‍ക്കേണ്ടതിനു പകരം തങ്ങളുടെ അധ്യാപകനെ ക്രൂശിക്കാന്‍ മുന്നിട്ടിറങ്ങി. ഒരു കരണത്ത് അടി കിട്ടിയവനെ അതേ കരണത്ത് തുടരെത്തുടരെ അടിക്കുന്ന പ്രവര്‍ത്തിയാണ് മേലാളന്മാര്‍ ചെയ്തത്. പണ്ഡിതനും സെക്കുലറുമായ അന്നത്തെ വിദ്യാഭ്യാസമന്ത്രി പോലും ജോസഫിനെ കൈയൊഴിഞ്ഞു. മാറിവന്ന സര്‍ക്കാരില്‍ നിന്നും നീതി ലഭ്യമായില്ല. തെറ്റുകള്‍ പലരീതിയില്‍ ആവര്‍ത്തിച്ച് മതഭീകരതയുടെ പക്ഷം പിടിക്കുകയായിരുന്നു എല്ലാവരും. ഇതെല്ലാമാണ് ജോസഫിന്റെ ഭാര്യ സലോമിയെ വിഷാദരോഗം ബാധിച്ച് ചികിത്സയിലാക്കിയത്. മരുന്നിനുപോലും പണമില്ലാത്ത അവസ്ഥയില്‍ ആ നിസ്സഹായന്‍ കേസ് നടത്തി, കുറ്റം ചെയ്തിട്ടില്ലെന്ന വിധി സമ്പാദിച്ചു.
എന്നാല്‍ കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന തിരുസഭയും അദ്ദേഹത്തെ കോടതിവിധി അവഗണിച്ചും പുറത്തുതന്നെ നിര്‍ത്തുന്ന കാഴ്ചയാണ് സാക്ഷരകേരളം പിന്നീട് കണ്ടത്. കോളേജ് അധികൃതരുടെ മനുഷ്യത്വരഹിത നടപടിയില്‍ മനം നൊന്ത് സലോമി ഒരു മുഴം കയറില്‍ ഈലോകജീവിതം അവസാനിപ്പിച്ചു. ഒടുവില്‍ റിട്ടയര്‍മെന്റിന്റെ തലേന്ന് ജോസഫിനെ തിരിച്ചെടുത്ത് വിധി നടപ്പാക്കേണ്ടിവന്നതും എല്ലാ ആനുകൂല്യങ്ങളോടെയും ജോലിയില്‍ നിന്ന് അദ്ദേഹം വിരമിച്ചതും ചരിത്രം.
പുതിയ ചരിത്രമെഴുതുകയാണ് ജോസഫ് ഇപ്പോള്‍. അന്നം തന്ന വലതുകൈ വെട്ടിമാറ്റിയാലും അക്ഷരങ്ങള്‍ മനസ്സില്‍ നിന്ന് അച്ചടിശാലയിലേക്കും അതുവഴി വായനക്കാരുടെ ഹൃദയങ്ങളിലേക്കും ഒഴുകുമെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നു. നിന്ദിതന്റെയും പീഡിതന്റെയും ഒപ്പം നില്‍ക്കേണ്ടവര്‍ അവരെ എതിര്‍ക്കുമ്പോള്‍ അവരുടെ നാവാകാന്‍, പ്രൊഫ. ടി.ജെ.ജോസഫിന്റെ അറ്റുപോയ കൈത്തണ്ട പിടിക്കേണ്ടത് മലയാളത്തിലെ വായനാ സമൂഹമാണ്. ലോകവായനാദിനത്തില്‍ അദ്ദേഹം രചിച്ച നല്ല പാഠങ്ങള്‍എന്ന പുസ്തകം പുറത്തിറങ്ങുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചജീവിത കാഴ്ചപ്പാടുകളും സാമൂഹികാവബോധവും പകരുന്ന നല്ല പാഠങ്ങളുടെ സമാഹാരമാണ് നല്ല പാഠങ്ങള്‍. വളരുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട അറിവുകളാണിവയെല്ലാം. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘകാലം മൂല്യബോധന ക്ലാസുകള്‍ നടത്തിയ അനുഭവങ്ങളില്‍ നിന്നാണ് ടി.ജെ.ജോസഫ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനൊരു പുസ്തകമെഴുതുന്ന ആള്‍ക്ക് ഒരു മതത്തെയും ഒരു പ്രവാചകനെയും നിന്ദിക്കാനാവില്ലെന്ന നന്മയുടെ പാഠമാണ് നല്ല പാഠങ്ങള്‍പകര്‍ന്നുതരുന്നത്.

കനകമല KNAKAMALA


http://www.irinjalakudadiocese.com/photoupload/parishespdf/parpd42.pdf

കനകമല KNAKAMALA           .
കനകമലയിലെ സ്വാഭാവിക വനത്തില്‍ വളരുന്ന ചന്ദനം, തേക്ക് പോലുള്ള മരങ്ങളും മറ്റ് വിലപിടിപ്പുള്ള മരങ്ങളും കുരിശുമുടി പാതയില്‍ നിന്ന് വെട്ടിമാറ്റിയതായി കാണുന്നു,
കനകമല കുരിശുമുടി പാതയും മലമുകളിലെ പള്ളിയുമടക്കമുള്ള ഭാഗങ്ങളും പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്.
കനകമല കുരിശുമുടി പാതയും മലമുകളിലെ പള്ളിയുമടക്കമുള്ള ഭാഗങ്ങളും സ്ഥിതി ചെയുന്ന ഭാഗങ്ങള്‍ 'forest protection act 1980', 'the environment (protection) act 1986' എന്നിവയുടെ പരിധിയില്‍ വരുന്നതാണ്‌
കനകമലയിലെ സ്വാഭാവിക വനത്തില്‍ ജീവിക്കുന്ന മാന്‍, മുയല്‍, കാട്ടുപന്നി, കുരങ്ങ്, പുള്ളിപുലി, ആന, കരടി, വിവിധതരം പാമ്പുകള്‍, വേഴാമ്പല്‍ മുതലായ പക്ഷികള്‍ എന്നിവയുടെ സഞ്ചാര പാതയില്‍ അനധികൃതമായി വനം വെട്ടിതെളിയിച്ച് പള്ളി പണിയാന്‍ ആരാന്ന് അനുവാദം കൊടുത്തത്?




Tuesday, April 21, 2015

Documenting Bose’s struggles in the 1940s


Nethaji and P.K. Paul

Documenting Bose’s struggles in the 1940s

K. SANTHOSH
COM
Updated: April 22, 2015 05:49 IST     THRISSUR, April 22, 2015
Courtesy: http://www.thehindu.com/news/national/andhra-pradesh/documenting-boses-struggles-in-the-1940s/article7127935.ece

A 226-page typed document reportedly found at the house of P. K. Paul, freedom fighter and former Radio Officer with the Indian National Army (INA), reveals the activities of Indian nationalist Subhas Chandra Bose in the 1940s.
The document, dug up by social activist Anto Kokkatt from Paul’s residence at Thommana, near Irinjalakuda, is claimed to be a copy of an official report of the INA.After being Bose’s Radio Officer and an active campaigner in Japan, Singapore, Malaysia, and Burma for Indian independence, Paul returned to Kerala and started a radio manufacturing firm, Hindustan Radio Company, in Kochi in 1948. The Union government honoured him in 1972 for his contribution to the freedom struggle. He died on January 8, 1986.
The report includes copies of several speeches broadcast by Bose, accounts of meetings he convened, of his journeys, of his campaigns to free India of British rule, and of the losses suffered in INA’s military effortThe report mentions about a conference held in Tokyo on November 6, 1943, in which Bose was a guest an observer. After the conference, Bose visited Nanking, Shanghai, Manila, and Saigon on November 19, 1943. He spoke to the Chinese nation at a mass rally held in his honour by the Nanking government, says the report.
The report carries details of Bose’s 50th birthday celebrations organised by the INA at the Jubilee Hall of Rangoon on January 23, 1945.“If I knew beforehand, I would have rejected it (the celebration),” Bose is quoted as saying.“Members of the suicide squad, girls of Rani of Jhansi Regiment, Boy’s Battalion, and numerous others walked onto the rostrum to sign with blood to mark their readiness and determination to shed their last drop of blood for Indian liberation. Bose could not control himself seeing the patriotism; his eyes were filled with tears,” states the report.
The report quotes a message Bose left for the Burmese and Indians in Burma before he left Rangoon in April 1945: “If I had my own way I should have preferred to stay with you in adversity and share with you the sorrow of temporary defeat. But on the advice of my Ministers and high-ranking officers, I have to leave Burma in order to continue thestruggle for emancipation.”
226-page document throws light on his activities
Several speeches broadcast by Bose, accounts of meetings he convened, of his journeys, of his campaigns to free India of British rule