Saturday, October 31, 2015

കേരള കത്തോലിക്കാ സഭക്കൊരു തുറന്ന കത്ത്

കേരള കത്തോലിക്കാ സഭക്കൊരു തുറന്ന കത്ത്
  ഫാ. ഡേവീസ് കാച്ചപ്പിള്ളി  
                                                                    


Friday, October 30, 2015

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും'.

Sanal Edamaruku is an Indian author
and rationalist. He is the founder-president
and editor of Rationalist International,
the president of the Indian Rationalist Association
and the author of twenty-five books and other articles.
 
Wikipedia


'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും'.



"മത തീവ്രവാദത്തെ ഫലപ്ര്രദമായി നേരിടാന്‍ എല്ലാ മതങ്ങളില്‍പെട്ട തീവ്രവാദഗ്രൂപ്പുകളെയും വിമര്‍ശിക്കാനുള്ള ആര്‍ജവത്വം ഉള്ളവര്‍ക്കെ കഴിയൂ. കത്തോലിക്കാ അസഹിഷ്ണുതയും ഇസ്ലാമിക തീവ്രവാദവും കണ്ടില്ലെന്നു നടിച്ച് ഹിന്ദുമതത്തിലെ തീവ്രവാദികളെ മാത്രം കാണുന്നത് മതേതരത്വത്തിന് ഗുണകരം ആവില്ല.
"കത്തോലിക്ക സഭയുടെ ഭീഷണി: സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്

കൊച്ചി: കത്തോലിക്ക സഭയുടെ ഭീഷണിയെത്തുടര്‍ന്ന് നാടുവിടേണ്ടി വന്ന സംഭവത്തില്‍ സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് സനല്‍ ഇടമറുക്. മന്മോഹന്‍ സര്‍ക്കാര്‍ തന്റെ കാര്യത്തില്‍ ഇടപെടാഞ്ഞത് സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടാത്തതിനാല്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടക്കുന്നത് കപട മതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള രാഷ്ട്രീയ അജണ്ടയും. ഇടതുപക്ഷം വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ലെന്നും സനല്‍ ഇടമറുക് ജനം ടിവിയോട് ഫോണിലൂടെ പ്രതികരിച്ചു.

2012 ല്‍ മുംബൈയിലെ ഔവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിതരൂപത്തില്‍ നിന്ന് ദിവ്യജലം ഒഴുകുന്നുവെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. എന്നാല്‍ ഇത് ദിവ്യജലമല്ലെന്നും കെട്ടിടത്തിന് പിന്നിലെ ഓടയില്‍ നിന്ന് ഭിത്തിയില്‍കൂടി ഒലിച്ചിറങ്ങിയ അഴുക്ക് വെള്ളമാണെന്നും സനല്‍ ഇടമറുക് തെളിയിച്ചു. ഇതിനെത്തുടര്‍ന്ന് നടത്തിയ ചാനല്‍ ചര്‍ച്ചയിലും സനല്‍ ഇടമറുകിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഭയ്ക്കായില്ല. ഇതോടെയാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന വാദവുമായി കത്തോലിക്ക സഭ രംഗത്തെത്തിയത്. തന്നെ വധിക്കാന്‍ സഭ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്ന് ഇടമറുക് ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തനിക്കെതിരെ 27 സ്ഥലങ്ങളില്‍ കേസ് നല്‍കിയത് വത്തിക്കാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്. അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെടുകയില്ലെന്നതാണ് കാരണമെന്ന് സുഹൃത്തുക്കളായ കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതായും സനല്‍ ചൂണ്ടിക്കാട്ടി.

തനിക്ക് നാടുവിടേണ്ടി വന്ന സംഭവത്തില്‍ ഇടതുപക്ഷവും സാംസ്കാരിക നായകന്മാരും ഞെട്ടിക്കുന്ന മൗനമാണ് പുലര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഒറ്റയൊരാളും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ആനന്ദൊഴികെയുള്ള സാംസ്കാരിക നായകന്മാര്‍ മൗനം പുലര്‍ത്തിയെന്നും സനല്‍ ജനം ടിവിയോട് പറഞ്ഞു. ഇന്ത്യയില്‍ നടന്നുവരുന്നത് കപടമതേതരത്വവും ഹിന്ദുക്കള്‍ക്കെതിരേയുള്ള

രാഷ്ട്രീയ അജണ്ടയുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ഫിന്‍ലന്‍ഡിലെ അംബാസിഡര്‍ വഴി തിരിച്ചെത്തുന്ന

കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടന്‍ തിരിച്ചു വരാനാകുമെന്നാണ്പ്രതീക്ഷയെന്നും സനല്‍ ഇടമറുക് വ്യക്തമാക്കി. മതപരിവര്‍ത്തനം, വിഘടനവാദം,തുടങ്ങിയ വിഷയങ്ങളില്‍ വത്തിക്കാന്റെ അജണ്ടയനുസരിച്ചാണ് സോണിയ ഗാന്ധി പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണത്തെ ശരി വയ്ക്കുന്ന തരത്തിലാണ് സനല്‍ ഇടമറുകിന്റെ വെളിപ്പെടുത്തല്‍."


Sanal Edamaruku posted in ഇന്‍ഡ്യന്‍ എതീസ്റ്റ് പബ്ളിഷേഴ്സ്.
From: Sanal Edamaruku <notification+zrdoi=hvzf6f@facebookmail.com>
Date: Fri, 30 Oct 2015 13:13:12 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ്  പബ്ളിഷേഴ്സ്] എൻറെ അമ്മ മരണ ശയ്യയിൽ
ആയിരുന്ന സമയത്ത്...
To: ഇൻഡ്യൻ എതീസ്റ്റ്  പബ്ളിഷേഴ്സ് <IndianAtheistPublishers@groups.facebook.com>


"എന്‍റെ അമ്മ മരണ ശയ്യയില്‍ ആയിരുന്ന സമയത്ത് കത്തോലിക്കാ സഭയുടെ പ്രതിനിധി എന്നെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടത് ബിഷപ്പിന് മാപ്പ് അപേക്ഷ എഴുതിക്കൊടുക്കാനാണ്. അങ്ങിനെ ചെയ്‌താല്‍ എനിക്കെതിരായ എല്ലാ നടപടികളും നിര്‍ത്താമെന്നും അമ്മയെ കാണാന്‍ വഴി ഒരുക്കാമെന്നും വാഗ്ദാനം ഉണ്ടായി. അമ്മയും ഞാനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാര്‍ ആയിരുന്നു. മാപ്പപേക്ഷ
കൊടുക്കാന്‍ തയ്യാറല്ല എന്നാ വ്യക്തമായ മറുപടി അവര്‍ക്ക്  കൊടുത്തു. അമ്മ സങ്കടത്തോടെ ആവണം മരിച്ചത്. ഒപ്പം അഭിമാനത്തോടെയും. ഞാന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയോ സഭയോട് അടിയറവ് പറയുകയോ ചെയ്യാത്തതില്‍  എന്റെ അമ്മയ്ക്ക് അഭിമാനം
ഉണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് നാടുവിട്ടുനിന്ന കാലയളവിലും കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സനല്‍ ഇടമറുക്."

Sanal Edamaruku posted in ഇന്‍ഡ്യന്‍ എതീസ്റ്റ് പബ്ളിഷേഴ്സ്.
From: Sanal Edamaruku <notification+zrdoi=hvzf6f@facebookmail.com>
Date: Fri, 30 Oct 2015 05:34:54 -0700
Subject: [ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ്] മത തീവ്രവാദത്തെ ഫലപ്ര്രദമായി
നേരിടാൻ എല്ലാ...
To: ഇൻഡ്യൻ എതീസ്റ്റ് പബ്ളിഷേഴ്സ് <IndianAtheistPublishers@groups.facebook.com>

Tuesday, October 27, 2015

ബിഷപ്പിന്റെ ദൈവ നിഷേധം

നിലനില്‍പിനുവേണ്ടിയുള്ള 
ബിഷപ്പിന്റെ ദൈവ നിഷേധം.


ബിഷപ്പ് പവ്വത്തില്‍ വെറുതെ ബ്ലഫ് ചെയ്യുകയാണ്. ആദര്‍ശവും, മാന്യതയും പാലിക്കാന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണം. തെളിവുകളില്ലാത്ത ജല്‍പനങ്ങളില്‍ അഭയം തേടുന്നവരാണ് കത്തോലിക്കാ ബിഷപ്പുമരെന്നുള്ള ധാരണ ഉറപ്പിക്കുവാന്‍ മാത്രമേ ബിഷപ്പ് പവ്വത്തിലിന്റെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. ഇത്തരം പ്രസ്താവനകള്‍ ദൈവനിഷേധവും, ഭീരുത്വവും ആണെന്ന് ബിഷപ്പ് മനസിലാക്കണം.

കുമ്പസാരവും, കര്‍മ്മങ്ങളും ആവശ്യപ്പെട്ട് സമീപിക്കുന്ന വിശ്വാസിക്ക് കരിഞ്ചന്തയിലും; അത് ആവശ്യമില്ലെന്നു പറയുന്ന മത്തായി ചാക്കോക്കും, ടിവിക്കും സൗജന്യമായി വേഷം മാറി സാത്താന്റെ വേഷത്തിലും ഇവര്‍ നല്‍കിവരുന്നു.
Manorama 28/10/2015

ടി.വി. തോമാസ് ജീവചരിത്രം (ടിവികെ)
കടപ്പാട്: ടി.വി. തോമാസ് ജീവചരിത്രം (ടിവികെ) 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഖാവ് ടി വി അത്യാസന്ന നിലയില്‍ 

മരണാനന്തരം എന്ത് ചെയ്യണമെന്നു ഉറ്റവരോടും ഉടയവരോടും പറയാന്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നില്ക്കുന്നത് പോലെ 

സഖാവ് പറഞ്ഞു " ഞാന്‍ പോകുന്നു . നിങ്ങള്‍ക്കെല്ലാം വിട . തല ചായ്ക്കാന്‍ - പിറന്ന മണ്ണില്‍ - വല്യ ചുടുകാട്ടില്‍ രക്തസാക്ഷികള്‍ക്കൊപ്പം തല ചായ്ക്കാന്‍ ഒരിടം മതി " 
അനിയനെ കുമ്പസാരിപ്പിച്ചു കുര്‍ബാന സ്വീകരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ചേട്ടന്‍ ചാക്കോ
അതിനായി വൈദികരെയും കൊണ്ട് വന്നിരുന്നു 
കൂര്‍മ്മ ബുദ്ധിയായ ഉമ്മാന്‍ (സഖാവ് ടി വി ) ഈ സംഗതി എങ്ങിനെയോ മനസ്സിലാക്കി 
ഡോ ആന്റണി തിരുമേനിയെ കണ്ടപ്പോള്‍ അടക്കം പറഞ്ഞു 
" തിരുമേനി എനിക്ക് ഈ ലോകത്ത് ആകെയുള്ള സഹോദരന്‍ ഇതാ നില്‍ക്കുന്നു അങ്ങേരു വളരെ റിലിജിയസ് ആണ് . 
ഞാന്‍ കുമ്പസാരിക്കണമെന്നാണ് പുള്ളിക്കാരന്റെ വാശി,. ദയവു ചെയ്തു എന്റെ മനസ്സിനു വിഷമമുണ്ടാക്കുന്ന രീതിയില്‍ ഈ അവസരത്തില്‍ ഒന്നും ചെയ്യരുതെന്ന് അങ്ങേരെ ഉപദേശിക്കണം " 
വീട്ടിലേക്കു മടങ്ങിയ ജ്യേഷ്ഠന്‍ ഓര്‍ക്കുന്നു 
ര്‍ക്കെല്ലാം എതിരഭിപ്രായം ഉണ്ടായിരുന്നാലും താന്‍ നിരൂപിക്കുന്ന കാര്യം പ്രാവര്‍ത്തികമാക്കാന്‍ അടിയുറച്ചു നില്ക്കുന്നതിനു ആ അവസസാന സമയത്തും ഞങ്ങളുടെ ഉമ്മാന്‍(സഖാവ് ടി വി ) ശ്രദ്ധിച്ചിരുന്നു "
ടിവി തോമാസ് ജീവചരിത്രം  പേജ് 315 






Tuesday, October 20, 2015

എ.കെ. ആന്റണിക്കയച്ച പുലിക്കുന്നേലിന്റെ കത്തും, കുത്തും



ഓശാനയുടെ എഡിറ്ററും, ക്രിസ്ത്യന്‍ സോഷ്യല്‍ റിഫോര്‍മറും ആയ ജോസഫ് പുലിക്കുന്നേല്‍ മുഖ്യമന്ത്രിക്കയച്ച കത്തും, കുത്തും 


2004 ല്‍ CBCI സിനഡ് നടന്നിരുന്ന തൃശ്ശൂര്‍ മുളയം സെമിനാരിയിലേക്ക് ഓശാനയുടെ എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്. എം.എല്‍. ജോര്‍ജ്ജ്, സി.ആര്‍. ജോസ്, വി.കെ. ജോയ് എന്നിവരും പങ്കെടുത്തിരുന്നു. 

പിന്നീട് നടന്ന CBCI പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യ മന്ത്രി എ.കെ. ആന്റണി ആയിരുന്നു. അന്ന് സി.ആര്‍. ജോസിനെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പൊക്കി. രൂപതയുടെ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്ന് ആവശ്യ പ്പെട്ടതുകൊണ്ടാണ് പോലീസ് അങ്ങിനെ ചെയ്തത് എന്ന് പിന്നീട് അറിവായി.
2004 ജനുവരി 7 മുതല്‍ 11 വരെ തൃശ്ശൂര്‍ മുളയം സെമിനാരിയില്‍ വെച്ച് നടന്ന CBCI സിനഡ്, ചെയര്‍മാനെ നേരില്‍കണ്ടു 'Charter of Rights of the Catholics in India' സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ മുളയം സെമിനാരിയുടെ ഒരു കി.മി. അകലെ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ഡോ. എം.വി. പൈലി, പ്രൊഫ. എന്‍.എം. ജോസഫ്, പ്രൊഫ.ടി.ജെ. മത്തായി, ശ്രീ. ജയിംസ് ഐസക് കുടമാളൂര്‍, ഓശാനയുടെ എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനഡിന് സമര്‍പ്പിക്കാനുള്ള 'Charter of Rights of the Catholics in India' നേരിട്ട് കൊടുക്കാന്‍ സാധിച്ചില്ല. 10 വിശ്വാസികള്‍ ഒന്നിച്ചുവന്നാല്‍ പോലീസിനെ വിളിക്കുന്ന ഭീരുക്കളാണ് കത്തോലിക്കാ ബിഷപ്പുമാര്‍. അതിനു ഒത്താശ ചെയ്യുന്നതരത്തില്‍  സര്‍ക്കാരുകളെ ചൊല്‍പ്പടിക്ക് നിറുത്താന്‍ അവര്‍ക്കറിയാം. 
എന്നാല്‍ സ്ഥിതി അല്പം മാറിയിട്ടുണ്ട്. മോദി സര്‍ക്കാരിനെ ഇക്കൂട്ടര്‍ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഇവരുടെ 'ദൈവങ്ങളും മധ്യസ്ഥന്‍മാരും' കൈക്കൂലിവാങ്ങി അസാധ്യകാര്യം നടത്തുന്നവരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉള്ളവരും ആണ്. അതിനു കടകവിരുദ്ധമാണ് മോദി സര്‍ക്കാര്‍ എന്ന തിരിച്ചറിവ് ഇവരില്‍ വലിയ അളവില്‍ ആശങ്ക ഉളവക്കിയിട്ടുണ്ട്. 
http://joyvarocky.blogspot.in/2014/10/charter-of-rights-of-catholics-in-india.html                          







Friday, October 2, 2015

പുരോഹിതരുടെ ലൈംഗീക പീഡനം


പുരോഹിതരുടെ ലൈംഗീക പീഡനം:
പോപ്പ് മാപ്പ് പറയുന്നു
                            . 

പുരോഹിതരുടെ ലൈംഗീക പീഡനം പോപ്പ് മാപ്പ് പറയുന്നു. എന്നാല്‍ കേരളത്തിലെ ബിഷപ്പുമാര്‍ ഒരിക്കലെങ്കിലും മാപ്പ് എന്ന പദം ഉപയോഗിച്ചതായി കേട്ടുകേള്‍വി പോലും ഇല്ല. അഹങ്കാരികളായ ഈ ബിഷപ്പുമാര്‍ ഇരകളേയും, കുടുംബങ്ങളേയും അവഹേളിക്കുകയും, ക്രിമിനലുകളായ വൈദികരെ പിന്തുണക്കുകയും ചെയ്യുന്നു. കേസില്‍ നിന്ന് കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കാന്‍ വിശ്വാസികളുടെ സമൂഹസമ്പത്ത് ദുരുപയോഗം ചെയ്യുന്നു. 

The Hindu 28-09-2015