Thursday, September 8, 2016

ഉഴുവ സെന്റ്‌ അന്നാസ് പള്ളി വികാരിയുടെ കിരാത നടപടി :


ഉഴുവ സെന്റ്‌ അന്നാസ് പള്ളി വികാരിയുടെ കിരാത നടപടി :

 1998 ലെ കെപിആർ (കേരള പഞ്ചായത്ത് രാജ് ) ചട്ടങ്ങളുടെ ലംഘനമാണ് പള്ളി അധികാരിയായ വികാരി ചെയ്തത്. ഈ സംഭവം മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ച ശുഭ മുഹൂർത്തത്തിൽ തന്നെ നടന്നു എന്നുള്ളത് കേരളത്തിലെ സഭക്ക് തീരാകളങ്കമാണ്. സഭ കാലങ്ങളായി അനുവർത്തിക്കുന്ന തെറ്റായ നയങ്ങളുടെ ബഹിർസ്ഫുരണമാണ് ഈ സംഭവം. വിശ്വസം, ആചാരം എന്നിവ മനഃസാക്ഷിക്കനുസരിച്ചു വ്യക്ത്തികൾ അനുവർത്തിക്കുന്നതാണ്. അത് അടിച്ചേൽപ്പിക്കാനുള്ളതല്ല. ഈ അവസരത്തിൽ പരേതയുടെ മകനിൽ നിന്ന് മാപ്പെഴുതി വാങ്ങാനുള്ള വികാരിയുടെ കുത്സിത നടപടിയാണ് പ്രശനം വഷളാക്കിയത്..-KCBC യും CBCI യും ഈ വിഷയം കാര്യമായി തന്നെ വിചിന്തനത്തിനു വിഷയമാക്കണം. V.K. Joy Kochuvarkey Varocky Gen secy Kerala Catholic Federation

 മാധ്യമം 07/ 09/ 16 

Saturday, August 13, 2016

ഏകീകൃത സിവിൽ കോഡ്

ഏകീകൃത സിവിൽ കോഡ് KCF  സംഘടിപ്പിക്കുന്ന സെമിനാർ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡണ്ട് ജോസഫ് വെളിവിൽ ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളും, വനിതാ നേതാക്കളും, വൈദികരും പങ്കെടുക്കുന്നു.



Thursday, August 4, 2016

ഏകീകൃത സിവിൽ കോഡ് UCC


 ഏകീകൃത സിവിൽ കോഡ് പാസാക്കണം. ലാറ്റിൽ കാത്തലിക് അസ്സോസിയേഷൻ ഐ.എം. എ. ഹാളിൽ ചേർന്ന സെമിനാർ Dr. സെബാസ്റ്റിൻ പോൾ ഉദ്ഘാടനം ചെയ്തു. 


Sunday, July 17, 2016

CHURCH RULES AND BURIAL CHOICE



Joy, of the Joint Christian Council, believes the problem can be solved to a great extent if the state government enforces the Kerala Panchayat Raj (Burial and Burning Grounds) Rules of 1998.
"What is happening now is that many churches have made cemeteries into money-minting machines and charge exorbitant amounts from the faithful for burial space. The rules say only panchayats are empowered to make laws on levy of fees for burning or burying corpses but they are never enforced because of vote-bank politics."

Courtesy:  http://www.telegraphindia.com/1160717/jsp/nation/story_97190.jsp#.V4ssJBKQTIW

Priyanka grandmom last wish fuels debate



 CHURCH RULES AND BURIAL CHOICE

Thiruvananthapuram, July 16: Some church officials have dismissed it as a celebrity-fuelled controversy but the bereavement of actress Priyanka Chopra last month has revived a debate on faith and the right of the dead that has a close parallel in 19th century Bengal.

Shortly before her death in June, Mary John, Priyanka's maternal grandmother, had expressed her wish to be buried at St John's Church in Attamangalam in Kottayam district.

But the church turned down her wish, saying she was no longer a member of the parish. The officials concluded that as Mary had stopped living the Christian way - a matter her family disputes -no place could be found for her in the cemetery where her ancestors lay buried.

Mary, or Madhu Jyotsna Akhouri after her inter-faith marriage, is one more addition to the "list of sufferers" and a victim of what critics say are attempts by the clergy to keep the flock "in check by intervening in matters related to their birth and death".

A Jacobite Sryian Christian born in Kottayam, Kerala, Mary had married former Bihar Congress leader M.K. Akhouri while working in the eastern state as a nurse.

"The question is not whom she married, but that she didn't follow the matrimonial sacrament (a marriage ritual), which is as important as baptism for a Christian. By refusing to do it according to church rules, she has voluntarily broken all ties with it,'' Abraham Kalliparambil, a church trustee, told The Telegraph.

Matrimonial sacrament is done in churches, which means both the groom and the bride have to be Christians. So, Akhouri, a Hindu, would have had to convert to Christianity for a church wedding.

The church committee did not change its position despite her family's assurance that she practised her religion even after marriage. The controversy forced a sympathetic bishop to intervene and, finally, Mary was buried in another church of the same order some 50km away.
Priyanka Chopra in Kerala during her grandmother’s burial last month

"The act of the church was awful," Priyanka later told the news agency ANI.

Retired Supreme Court judge K.T. Thomas called the confrontation regrettable. "Cemeteries are usually reserved for parish members. If you start burying outsiders, there will be a problem of space. But in Mary John's case, she was a parish member and I don't agree with the stand that she ceased to be one because she married into another community."

While puritans ask how a family's word can be taken about her being a practising Christian, others insist such rigidity is out of place for a community that is spread far and wide. Will the same church deny someone a burial if his or her body is brought back from a country where there was no church of the denomination, wondered a church-goer who did not want to be named.

Mary's case has a precedent in Bengal, where David Hare, the Scottish watchmaker and philanthropist who founded the Hindu College (now Presidency University), had to be buried on land he had donated to the college.

In his book White Mughals, author William Dalrymple says Hare was "denied a Christian burial when he died of cholera, on the grounds that he had become more Hindu than Christian".

In Attamangalam, church officials played down the row over Mary John, saying it made headlines only because Priyanka was a celebrity.

Others say there are many who suffer in silence for fear of annoying the clergy.

"Denying sacramental rites to detractors has been an age-old practice in the church to settle scores," explained C.I. Issac, a historian and member of the Indian Council of Historical Research.

"Earlier there used to be what was called rogue pits, dug on land immediately outside the main cemetery, to bury those branded as heretics and those who had committed suicide.... Those buried in rogue pits were denied the sacramental rites a Christian is entitled to upon death. It was the greatest insult a Christian could be subjected to."

Among those who ended up in such pits was Malayalam litterateur M.P. Paul in 1952. Paul, a torchbearer of the progressive literature movement, had challenged the orthodoxy of the church.

With time, the rogue pit became a thing of the past but what followed was a more "plebeian" form of boycott - as in the case of Mary John.

Malayalam film director Ranjith recalls the case of Augustine, a popular actor who died in November 2013 in Kozhikode district. His dying wish was to be buried in the same church where he had been baptised.

"While his body was still in the freezer, we conveyed the wish to the vicar concerned who declined saying Augustine used to visit Hindu temples," Ranjith wrote in a Malayalam daily.

With the number of "sufferers" increasing, some among the faithful did fight back. They took the help of the law to "enforce their rights", said Reji Njallani, convener of the Kerala Catholic Reformation Movement.

"In 1996, a local court ordered the Syro Malabar Catholic Church bishop in Kottayam to pay Rs 2.25 lakh to the family of V.K. Kurien Vellayiparambil for denying him burial in its cemetery. As a member of a university senate, he had refused to help a nun who was allegedly found indulging in exam malpractice. Kurien had also criticised the local priest for saying Indira Gandhi's assassination was God's punishment for favouring birth control and abortion laws. The case was later settled out of court," Njallani said.

V.K. Joy, secretary, Joint Christian Council, a confederation of Christian organisations fighting for greater accountability within the church, said the court ruled that every individual had the right to a decent burial.

Njallani cited another case where, in February this year, a munsiff court in Kottayam had fined the Church of South India (CSI), a Protestant denomination, Rs 9.95 lakh for refusing a proper burial to its former office bearer C.C. Jacob.

The retired history professor had been excommunicated after he wrote a book in which he contended that individuals should take decisions on baptism only after they had grown up. "When he died in 2013, he was not allowed a burial in the family tomb, following which he was laid to rest at his home," Njallani said.

The fee for burial space is also a subject of discussion.

In Thrissur district recently, the Syro Malabar diocese issued a circular fixing the price of a family vault at Rs 1.2 lakh. Those who already owned a family vault were required to pay Rs 60,000 for burying a new corpse.

This was challenged in court by a parish member who had bought a vault in 1994 for Rs 25,000. The court upheld her challenge and ordered that she needed to pay only a burial fee of Rs 750.

Joy, of the Joint Christian Council, believes the problem can be solved to a great extent if the state government enforces the Kerala Panchayat Raj (Burial and Burning Grounds) Rules of 1998.

"What is happening now is that many churches have made cemeteries into money-minting machines and charge exorbitant amounts from the faithful for burial space. The rules say only panchayats are empowered to make laws on levy of fees for burning or burying corpses but they are never enforced because of vote-bank politics."

Paul Thelekkat, spokesperson for the Syro Malabar Church, agrees there are deficiencies. "There may be rich people who seek tombs for their family or certain individuals. But for an ordinary person, burial is to be done without much economic expenses," Thelekkat said. "An egalitarian outlook has to be maintained, at least on matters after death on earth, leaving the rest to God's judgement."

Tuesday, June 21, 2016

3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ


http://registernorka.net/ndprem/


 3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?

വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ ജീവിതം അവസാനിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാൽ വിഷമിക്കേണ്ട.
നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോർക്കയുടെ വിവിധ പദ്ധതികളുണ്ട്. അ‌തിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ്[NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നൽകുകയാണ് നൽകും. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വർഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം-

ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]

പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി– http://registernorka.net/ndprem/ എന്ന വെബ്സൈറ്റ് സഹായകമാകും

Saturday, June 18, 2016

സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം


Malayala Manorama 18/06/2016


സഭ ബിഷപ്പിന്റേതല്ല, ഇടവകക്കാരുടേതാണ്. പള്ളി ഇടവകക്കാരുടേതാണ്. അതിന്റെ സാമ്പത്തീക ഭരണം ഇടവകക്കാരുടെ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് നടത്തേണ്ടത്. അതിനുള്ള നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സർക്കാർ നിർമ്മിക്കണം. ബിഷപ്പിന്റെ വാലിൽ തൂങ്ങുന്ന സർക്കാരുകളല്ല നമുക്ക് വേണ്ടത്. ഒരു വിദേശ രാഷ്ട്രത്തലവനെ ഇന്ത്യയിലെ ഒരു പ്രബല സമുദായമായ കത്തോലിക്കരുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരിയാകാൻ അനുവദിക്കുന്നത് ശരിയല്ല. 1991 ലാണ് പൗരസ്ത്യകാനോൻ വത്തിക്കാനിൽ നിർമ്മിച്ചത്. 1992ലാണ് ഇന്ത്യയിൽ അടിച്ചേൽപ്പിച്ചത്. ഇത് ഇടവകക്കാരോ, രാഷ്ട്രമോ അറിയാതെയാണ്. ഈ ചതിക്ക് കത്തോലിക്കാ സീറോ മലബാർ ബിഷപ്പുമാർ മറുപടി പറയണം.   

Thursday, June 16, 2016

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം

സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടി മനുഷ്യാവകാശ ലംഘനം 

Courtesy: azhimukham
Indian Express 16/06/16


അന്തരിച്ച മേരി ജോണ് അഖൗരിയുടെ മൃതദേഹ സംസ്കാരം നിഷേധിച്ച കുമരകം സെന്റ്‌ ജോണ്സ് സുറിയാനി പള്ളി അധികാരികളുടെ നടപടിക്കെതിരെ ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു. 15/06/2016 ൽ എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷം തള്ളിക്കളഞ്ഞ കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ നടപടി മനുഷ്യാവകാശ ലഘനമാനെന്നും, ഇത്തരം അനീതികൾ സഭയുടെ ഭാഗത്തുനിന്നും അവര്ത്തിക്കാനിടവരരുതെന്നും ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭ അടിച്ചേല്പ്പിക്കുന്ന വിശ്വാസങ്ങള്‍ക്ക് എതിരായി നടക്കുന്നവരേയും, വിശ്വാസങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവരെയും ബന്ധുക്കളെയും അവഹേളിക്കുന്ന നയമാണ് സഭ പിന്തുടരുന്നത്. എം.പി. പോളിനോടും, പൊൻകുന്നം വര്ക്കിയോടും, എ.കെ. ആന്റണിയുടെ പിതാവിനോടും സഭ കാണിച്ച ധാര്ഷ്ട്യം ഇന്നും തുടര്ന്നു കൊണ്ടിരിക്കുന്നു. തെമ്മാടിക്കുഴിക്ക് പകരം മറ്റു കുത്സിത മാര്ഗ്ഗങ്ങളുമായി വിശ്വാസികളെ അടിമാകളാക്കുകയും, ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നു.  



   

Monday, May 30, 2016

ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




































Sunday, May 15, 2016

വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്.




കത്തോലിക്കാ സഭ കേരളത്തിൽ കൂദാശകൽ വില്പന ചരക്കാക്കിയിരിക്കുകയാണ്. മാമ്മോദീസ, അനുരഞ്ജന കൂദാശ, വിവാഹ ആശിർവാദം എന്ന് തുടങ്ങി എല്ലാ കർമ്മങ്ങളും കച്ചവടമാണ്. പഞ്ചായത്ത് (കെ.പി.ആർ.) ലൈസൻസിൽ നടത്തുന്ന സെമിത്തേരിയിൽ കല്ലറ കച്ചവടം പൊടിപൂരം. ആറടി മണ്ണിന് ലക്ഷങ്ങളാണ് മോഹവില.

തിരിച്ചറിവിന്റെ പ്രായത്തിൽ കത്തോലിക്കരായ കുട്ടികള്ക്ക് സ്വീകരിക്കാൻ കടമയുള്ള   അനുരഞ്ജന കൂദാശയെ ആദ്യ കുർബ്ബാന സ്വീകരണം എന്നുള്ള ഒരു ചടങ്ങാക്കി മാറ്റിയാണ് മെത്രാന്മാർ കച്ചവടമാക്കിയിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കാൻ ഇവിടെ കോടതികളുണ്ട്. ആവശ്യക്കാർക്ക് കോടതിയെ സമീപിക്കാം എന്നതാണ് ഒരാശ്വാസം.

Saturday, May 14, 2016

സ്വാമിയച്ചന്‍ അനുസ്മരണം



സ്വാമിയച്ചൻ അനുസ്മരണം - ജൂണ് 3 വെള്ളിയാഴ്ച - 5.30 to  8 pm  
തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ  
സംഘടിപ്പിക്കുന്നത് കേരള കാത്തലിക് ഫെഡറേഷന് 

സ്നാപക യോഹന്നാന്റെ പ്രവാചകശൈലിയിൽ കത്തോലിക്കാ സഭയിലെ അനീതിയായ നടപടികൾക്കെതിരെ, അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. യേശുവിനേയും, ഗാന്ധിജിയേയും മാതൃകയാക്കി അനീതിക്കെതിരെ സ്വാമിയച്ചൻ ദിവസങ്ങളോളം നിരാഹാരം അനുഷ്ടിചീട്ടുണ്ട്. അദ്ദേഹത്തിന്റെ സഹന സമരത്തിന്റെ ഉത്തമ ഉദാഹരണമാണ് തലോർ ഇടവക പ്രശ്നത്തിൽ പരിഹാരത്തിനായി രൂപതാ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി നടത്തിയ 'മൗന നിരാഹാര പ്രാർത്ഥനായജ്ഞം'.              

  

  

Wednesday, May 11, 2016

കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ?


ഇന്ത്യയിലെ കത്തോലിക്കരുടെ സമൂഹസമ്പത്തു വിദേശ രാഷ്ട്രത്തലവനായ പോപ്പിന്റേതോ, പോപ്പ് നിയമിക്കുന്ന മെത്രാന്മാരുടേതോ, ഇടവകാംഗങ്ങളുടേതോ.. സമ്പത്തിന്റെ യാഥാർത്ഥ ഉടമ ആരെന്നു പ്രഖ്യാപിച്ചു കിട്ടുന്നതിനു കേരള കാത്തലിക് ഫെഡറേഷൻ കോടതിയെ സമീപിക്കുന്നു. സമാനചിന്താഗതിക്കാരുടേയും, മെത്രാൻ പക്ഷക്കരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. 

Sunday, March 27, 2016

1992 മാര്‍ച്ച് 27-സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു


courtesy: 
http://www.janamtv.com/2016/03/27/sister-abhaya-24-yrs/

അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ്

കോട്ടയം: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ് പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27 ന് ആണ് കോട്ടയം പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
24 വര്‍ഷം പിന്നിട്ടിട്ടും ഇന്നും എങ്ങുമെത്താതെ കിടക്കുകയാണ് സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയും വര്‍ഷക്കാലം അന്വേഷണം നടത്തിയത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 1992 മാര്‍ച്ച് 27 നാണ് കോട്ടയത്തെ പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനു ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സിബിഐ ഏറ്റെടുത്തു. പ്രതികളെ പിടിക്കുവാന്‍ സിബിഐയ്ക്ക് കഴിയുന്നില്ല എന്ന് കാണിച്ച് മൂന്ന് പ്രാവശ്യം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, മൂന്ന് പ്രാവശ്യവും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസില്‍ സിബിഐ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
2008 നവബര്‍ 18 ന് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ കുറ്റപത്രം നല്‍കിയത് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണയ്ക്കിരിക്കുകയാണ് ഇപ്പോള്‍.

Friday, March 18, 2016

Irinjalakuda diocese seeks explanation from member for marrying a Hindu

Victim Benny, Human rights activist Smt. Bulkkis Bhanu, Kerala Catholic Association for Justice 
President Adv.Paulachen Puthuppara, Kerala Catholic Federation Gen. Secretary V.K. Joy

Church seeks explanation from member for marrying a Hindu

Courtesy: http://timesofindia.indiatimes.com/city/kochi/Church-seeks-explanation-from-member-for-marrying-a-Hindu/articleshow/51448139.cms
Kochi: Stirring up a controversy, the Irinjalakuda diocese of the Catholic Church has sought an explanation from one of its members for marrying a Hindu woman.

Benny Thommana belonging to the St Joseph's Church at Oorakam had married Lija Jayasudhan 10 years ago. The couple follow their respective religions.

But Benny was in for a shocker when he got a letter from the diocese in March 2016, seeking an explanation for marrying against the sacraments of the church. He was asked to appear before a special administrative tribunal of the church.

The marriage was registered under the Special Marriage Act on February 7, 2005. "I have not done anything against the law. We are being threatened. We want to lead a peaceful life," said Benny.
It all began six months ago when the parish vicar, Fr Pauly Padayatty, came to bless the house. "He insisted that my wife and children should get baptized," said Benny. "Following this, we got calls from the Bishop's House. I won't appear before the tribunal. There is no question of conversion. Our children will choose their religion when they grow up."


However, Fr Padayatty said the church records all events under it like baptism, funeral and marriage. "The tribunal calling him is a spiritual activity. We don't ask anyone to convert," he added.
On why the church took so long, Fr Padayatty said, "The family had kept the marriage under wraps." He added that if Benny is under the Catholic Church, he has to follow the sacraments of the church.


Benny's father is no more. His mother, Rejina, is a member of the parish's Catholic Mothers' Union.

Monday, March 7, 2016

സിമിത്തേരിയിലെ കല്ലറ കച്ചവടം


KCF Seminar on 12th March 
at Thrissur Sahitya Academy Vailoppilly Hall 3 pm


സിമിത്തേരിയിലെ കല്ലറ കച്ചവടം
Janmabhoomi 14/03/2016
Keralakoumudi 16/03/2016


കുരിയച്ചിറ ഇടവകാംഗമായിരുന്ന ഭര്ത്താവിന്റെ മൃതശരീരം മറവുചെയ്യുന്നതിനു 1994 ന് വാങ്ങിയ കുടുംബ കല്ലറക്ക് 25000 രൂപയാണ് കൊടുത്തത്. വ്യവസ്ഥ പ്രകാരം മൂന്ന് തലമുറയുടെ ആവശ്യങ്ങൾക്ക് 750 രൂപ വീതം മാത്രമാണ് ഓരോ മൃതശരീരം സംസ്കരിക്കുമ്പോൾ കൊടുക്കേണ്ടത് എന്നിരിക്കെ 2010 ൾ കല്ലറയുടെ വില 1,20,000 ആയി വർദ്ധിപ്പിച്ചു കൊണ്ടു തൃശ്ശൂർ അതിരൂപത ഉത്തരവിറക്കി. മാത്രമല്ല നിലവിലുള്ള കല്ലറകളിൽ പുതിയതായി മൃതശരീരം അടക്കുന്നതിനു പുതുക്കിയ വിലയുടെ 50% കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. ഈ അനീതിയാണ് കോടതിയിൽ ചോദ്യം ചെയ്തത്. OS 1880/12 പ്രകാരം തൃശ്ശൂർ പ്രിൻസിപൽ മുനിസിഫ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിയായി. Principal Munsiff Smt. Priyachand M.A. LLB യുടെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.   വിധി സമ്പാദിച്ചത്തിനുശേഷം 92 വയസ്സിൽ അന്തരിച്ച പരാതിക്കാരിയുടെ മൃതദേഹം കുടുംബകല്ലറയിൽ മറവുചെയ്തു. ഫീസായി 750 രൂപ മാത്രം ബന്ധുക്കളിൽ നിന്ന് പള്ളി അധികാരികൾ ഈടാക്കി. 

92 വയസ്സായ വല്യമ്മ എവിടെനിന്നാണ് 60,000 രൂപയുണ്ടാക്കുക. അവരുടെ രണ്ടു ആണ് മക്കൾ മുൻപേ മരിച്ചു പോയിരുന്നു. ഈ സങ്കടകരമായ അവസ്ഥ ഇടവക വികാരിയെ അറിയിച്ചപ്പോൾ നിങ്ങള്ക്ക് സാധാരണ കുഴി തരാമെന്നും അതിനു 750 രൂപ മതിയാകുമെന്നും പറഞ്ഞ് അപഹസിക്കുകയായിരുന്നു ചെയ്തത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തി. 20 കൊല്ലം മുമ്പ് മരിച്ച ഭര്ത്താവിന്റേയും, പിന്നീട് മരണമടഞ്ഞ രണ്ടു ആണ് മക്കളുടെയും അന്ത്യ വിശ്രമം കുടുംബകല്ലറയിലും; അവര്ക്കത് ഓർക്കാൻ പോലും ശ്ക്തിയുണ്ടായിരുന്നില്ല. അതിനെ തുടര്ന്നു വല്യമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഇടവക വികാരി ഫാ. ജോണ് അയ്യങ്കാനയിൽ ആയിരുന്നു.

2013 മെയ് 23 ന് നിര്യാതയായ മേരീ കുഞ്ഞുവറീതിനു വേണ്ടി പുതുതായി വാങ്ങിയ ഒരു കല്ലറ ആളൂർ സെന്റു ജോസഫ് പള്ളി സിമിത്തേരിയിൽ ഉണ്ട്.  20 കൊല്ലം മുമ്പ് മരിച്ചുപോയ മകന്റേയും, 19 കൊല്ലം മുമ്പ് മരിച്ചു പോയ ഭർത്താവിന്റേയും ശവം ഈ സിമിത്തേരിയിൽ തന്നെയാണ് അടക്കിയിരിക്കുന്നത്. അവരുടെ പേര് കല്ലറയുടെ മുകളിൽ പതിച്ച ഗ്രാനൈറ്റ് ഫലകത്തിൽ എന്ഗ്രേവ് ചെയ്തതിന്റെ പേരിൽ ഒരു പേരിനു 10,000 രൂപ പ്രകാരം 20,000 രൂപ ഈടാക്കി. ഭാര്ത്താവിന്റെയോ മകന്റെയോ കുഴിയിൽ നിന്നും ഒരുതരി മണ്ണുപോലും പുതിയ കല്ലറയിൽ നിക്ഷേപിച്ചിരുന്നില്ല. ഒരു ഓര്മ്മക്ക് വേണ്ടി മാത്രമാണ് ബന്ധുക്കൾ അങ്ങിനെ ചെയ്തത്. 
കൊടകര സെന്റ്‌ ജോസഫ് ഫൊറോനാ പള്ളി സിമിത്തേരിയിൽ രണ്ടു നിലയിൽ ഒരു കെട്ടിടം നിർമ്മിച്ചീട്ടുണ്ട്. സിമിത്തേരിയിലെ ഈ നിര്മ്മിതിയെകുറിച്ചുള്ള വിശദ വിവരങ്ങൾ തൃശ്ശൂർ ജില്ലാ കളക്ടറോടും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും കേരള കാത്തലിക് ഫെഡറേഷൻ തിരക്കിയിട്ടുണ്ട്. 
                     


Sunday, March 6, 2016

തീപ്പൊരി പ്രസംഗം പോലെയല്ല തുറന്ന സദസിലെ സംവാദം. കറക്ട് ചെയ്യാനും എഡിറ്റ്‌ ചെയ്യാനും പറ്റില്ല. തിരിച്ചും, മറിച്ചും ചോദ്യം വരും. 



കനയ്യയെ വെല്ലുവിളിച്ച 15കാരിയെ പരിചയപ്പെടാം

രാജ്യദ്രോഹകുറ്റം ചുമതി ജയിലില്‍ പോയി മോചിതനായ കനയ്യ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനെതിരെയും ശക്തമായ ആക്രമണം നടത്തുന്നതിനിടയിലാണ് പുതിയ വെല്ലുവിളിയുമായി ജാന്‍വി ബഹല്‍ എന്ന പതിനഞ്ചുവയസുകാരി രംഗത്ത് വന്നിരിക്കുന്നത്. ലുദിയാനയില്‍ നിന്നുളള ജാന്‍വി ബിഹാറില്‍ നിന്നുളള ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ തുറന്നസംവാധത്തിന് ക്ഷണിച്ചിരിക്കുന്നത്.
കനയ്യകുമാര്‍ തിരുമാനിക്കുന്നിടത്ത് തീരുമാനിക്കുന്ന സമയത്ത് തുറന്ന് സംവാദത്തിന് തയ്യറാണെന്നാണ് ജാന്‍വി വെല്ലുവിളിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന് ആര്‍ക്കുവേണമെങ്കിലും കുറ്റം പറയുവാന്‍ സാധിക്കും. എന്നാല്‍ തുറന്ന പ്രവര്‍ത്തനങ്ങളെ ഇത്തരക്കാര്‍ ഭയക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു. മോദിയുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നയാള്‍ വിശദമായി പഠിച്ച് അതുപോലെ പ്രവര്‍ത്തിക്കണമെന്നും ജാന്‍വി പറഞ്ഞു.
മോദിയെകുറിച്ച് കനയ്യ പറഞ്ഞകാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യദ്രോഹമുദ്രാവാക്ക്യം വിളിച്ചവര്‍ക്കെതിരെ തിരിയാതെ പ്രധാനമന്ത്രിയെ കുറ്റം പറയുന്നത് എന്തിനാണെന്നായിരുന്നു ജാന്‍വിയുടെ സംശയം.
എന്തിരുന്നാലും സംഗതി മോദിക്ക് പിടിച്ചു. ജാന്‍വായിയെ അഭിനന്ദനമറിയിച്ച് കത്തും പ്രധാനമന്ത്രി അയച്ചുകഴിഞ്ഞു.
മദര്‍ തെരേസയാണ് ജാന്‍വായിയുടെ റോള്‍ മോഡല്‍. കുട്ടികള്‍ക്ക് മദ്യവും പുകയിലയും വില്‍ക്കുന്നതിനെതിരെ നേരത്തെ സമരം നടത്തിയ പാമ്പര്യവുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് എതിരെ ഡോക്യുമെന്ററി തയറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി കാഴ്ച്ചവച്ച പ്രവര്‍ത്തനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കപ്പെട്ടു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അശ്ലില വീഡിയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ ജാന്‍വി ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Courtesy: http://24x7news.org/2016/03/06/janviissuedebatekanayya/

Saturday, January 30, 2016

പവ്വത്തിലും അല്‍ ഖ്വയ്ദയും തമ്മിലെന്ത്?


പവ്വത്തിലും അല്‍ ഖ്വയ്ദയും തമ്മിലെന്ത്?

Courtesy: http://www.reporterlive.com/2015/01/31/156523.html   January 31, 2015

ഷാർലി എബ്ദോ ആക്രമണത്തെ കേരളത്തിൽ ആരും ന്യായീകരിച്ചില്ല. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമമോ എസ്ഡിപിഐയുടെ തേജസോ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ സിറാജോ ഒന്നും .
രാഷ്ട്രീയ നേതാക്കളോ മത സാമുദായിക നേതാക്കളോ ഷാർലി എബ്ദോ ആക്രമണത്തെ പിന്തുണച്ചില്ല.എല്ലാവരും ആക്രമണത്തെ അപലപിച്ചു.ലോകത്ത് അൽ ഖ്വയ്ദ മാത്രമാണ് ആക്രമണത്തെ ന്യായീകരിച്ചത്.അൽ ഖ്വയ്ദ കഴിഞ്ഞാൽ ഫാരീസ് അബുബക്കറിൽ നിന്ന് കത്തോലിക്ക സഭ തിരിച്ച് വാങ്ങിയ ദീപിക ദിനപത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിലാണ് ഷാർലി എബ്ദോ ആക്രമണത്തെ ന്യായീകരിച്ചത്. പവ്വത്തിൽ ആക്രമണത്തെ ന്യായീകരിക്കുക മാത്രമല്ല ചെയ്തത്; കേരളത്തിന് പറ്റിയ മാതൃകയായി അതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.കെ എം മാണിക്കെതിരെ വാർത്ത നൽകുന്നത് ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ഇല്ലെങ്കിൽ പ്രതികരണ സ്വാതന്ത്ര്യവും അതിര് വിട്ടു പോകും, അതാണ് പാരിസിൽ നിന്ന് മാധ്യമങ്ങൾ പഠിക്കേണ്ട പാഠം എന്നാണ് പവ്വത്തിൽ എഴുതുന്നത്. പവ്വത്തിൽ അൽ ഖ്വയ്ദക്കാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
പവ്വത്തിൽ പറയുന്നത് മാണിയുമായി ബന്ധപ്പെട്ട ബാർ കോഴ വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇങ്ങനെ സമൂഹങ്ങളെ വേദനിപ്പിച്ചാൽ ആ സമൂഹങ്ങൾ അവരുടെ രീതിയിൽ പ്രതികരിക്കും. അത് മാധ്യമക്കാർ മനസിലാക്കണം. അക്രമത്തിന്റെ ഭാഷയേ മാധ്യമങ്ങൾക്ക് മനസിലാവുകയുള്ളു എന്ന സ്ഥിതിവിശേഷം തീർത്തും അപകടകരമാണ്- ഇതാണ് പവ്വത്തിൽ പറയുന്നത്. അതായത് മാണിക്കെതിരെ വാർത്ത കൊടുത്താൽ കത്തോലിക്കർ മാധ്യമങ്ങളെ വെടി വച്ച് ശരിപ്പെടുത്തണം. പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം പാർലർ ആരോപണം ഉയർന്നപ്പോൾ ലീഗുകാർ ചെയ്തതു പോലെ പോര.അന്ന് മുസ്ലീം ലീഗുകാർ കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ കൊടി കുത്തി. മാധ്യമ പ്രവർത്തകരെ പൊതിരെ തല്ലി.അങ്ങനെ തല്ലിയിട്ട് കാര്യമില്ല. പാരിസിൽ ചെയ്തതു പോലെ വെടി വയ്ക്കണം എന്നാണ് പവ്വത്തിൽ തിരു മനസ്സിന്റെ ആഹ്വാനം.
ആരാ ഈ പവ്വത്തിൽ? കത്തോലിക്ക സഭയിലെ ഒരു തൊഗാഡിയ. ഇയാളാണ് പണ്ട് പറഞ്ഞത് കത്തോലിക്കരുടെ കുട്ടികളെ കത്തോലിക്കരുടെ സ്കൂളിലേ പഠിപ്പിക്കാവൂ എന്ന്. സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണം എന്ന് പറഞ്ഞല്ലോ . മഹാരാജിന് ഈ ഐഡിയ കിട്ടിയത് പവ്വത്തിലിൽ നിന്നാണ്. പരമാവധി കുട്ടികളെ ഉണ്ടാക്കി കത്തോലിക്ക ജനസംഖ്യ പെരുക്കണമെന്നാണ് പവ്വത്തിൽ നേരത്തെ നടത്തിയ ആഹ്വാനം.
ഇത് മാത്രമല്ല പവ്വത്തിൽ നടത്തിയത്. ഇസ്രയേൽ പലസ്ഥീൻ സംഘർഷത്തിൽ ഇസ്രയേലിന്റെ പക്ഷം പിടിച്ച് പരസ്യമായി സംസാരിച്ചു പവ്വത്തിൽ. പലസ്ഥീനിലെ ദുരിതമല്ല, ഇസ്രയേലികളുടെ ബുദ്ധിമുട്ടുകളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് എന്ന് ഉപദേശിച്ചു.കത്തോലിക്കാ സഭയിൽ ഭിന്നത സൃഷ്ടിച്ചവരിൽ പ്രധാനിയാണ് പവ്വത്തിൽ. കൽദായവാദം- ആരാധനാക്രമം, കുരിശിന്റെ രൂപം എന്നിവ സംബന്ധിച്ച് 1990 കളിൽ നടന്ന ചർച്ച വഴി സഭയിൽ വിഭാഗീയത കൊണ്ടുവന്നത് പവ്വത്തിൽ ആയിരുന്നു.പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോർജ് ആ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ- ഞാൻ അന്ന് ഇന്ത്യ ടു ഡേയിൽ ആയിരുന്നു.നിരവധി റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് തയ്യാറാക്കേണ്ടിവന്നു. കേരള കത്തോലിക്ക സഭയിൽ പവ്വത്തിൽ ഉണ്ടാക്കിയ വിഭാഗീയത സംബന്ധിച്ച് പുരോഹിതർ തന്നെ എനിക്ക് കത്ത് എഴുതുകയും തെളിവ് നൽകുകയും ചെയ്തു. ഇന്ന് അതേ പവ്വത്തിലണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും പരസ്യമായി ആഹ്വാനം ചെയ്യുന്നത്. ഈ ഭീഷണി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ അടുത്ത് നടക്കില്ല-ജേക്കബ് ജോർജ് പറയുന്നു.

യഥാർത്ഥത്തിൽ ഇപ്പോൾ പവ്വത്തിൽ ആരാണ്. പെൻഷൻ പറ്റിയ ഒരു ആർച്ച് ബിഷപ്. സഭയുടെ അഭിപ്രായം പറയാൻ സഭക്ക് ആളുണ്ട്. ചങ്ങനാശേരി ആർച്ച് ബിഷപ് ഇപ്പോൾ പെരുന്തോട്ടം ആണ്. കർദ്ദിനാൾ ആലഞ്ചേരി ഉണ്ട്.ഇവരൊന്നും പറയാത്ത അഭിപ്രായം പവ്വത്തിൽ പറയുമ്പോൾ അത് തൊഗാഡിയ, അൽ ഖെയ്ദ സ്വാധീനം തന്നെ.
കെ എം മാണിയെ ന്യായീകരിക്കുന്ന പവ്വത്തിലിന് ഡോക്ടർ സെബാസ്റ്റ്യൻ പോൾ നൽകുന്ന മറുപടി അതിലും രസകരമാണ്. കെ എം മാണി കോഴ വാങ്ങിയില്ലെന്ന് പവ്വത്തിലിന് എങ്ങനെ അറിയാം. മാണി പവ്വത്തിലിനോട് കുമ്പസാരിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ തന്നെ കുമ്പസാര രഹസ്യം പുറത്ത് പറയാമോ. ഹൈക്കോടതി ഉത്തരവിട്ട വിജിലൻസ് അന്വേഷിക്കുന്ന ഒന്നാണ് ബാർ കോഴ കേസ്. ഇതിൽ മാണിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അങ്ങനെ ഇരിക്കെ മാണിയെ വിശുദ്ധനാക്കാൻ പവ്വത്തിൽ ആരാണ്-സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.
മറിയക്കുട്ടി കൊലക്കേസിന്റെ കാര്യവും സെബാസ്റ്റ്യൻ പോൾ പറയുന്നു.പ്രമാദമായ ഒന്നായിരുന്നു മറിയക്കുട്ടി കൊലക്കേസ്. ആ കേസ് ആന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ഫാദർ ബെനഡിക്ടിനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ചങ്ങനാശേരി ആർച്ച് ബിഷപ്പിന്റെ അനുമതി തേടി. നിങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നാണ് അന്നത്തെ പിതാവ് പൊലീസിന് നൽകിയ അനുമതി.ആ ആർച്ച് ബിഷപ്പിന്റെ പിൻഗാമിയാണ് എന്ന് അവകാശപ്പെടുന്ന പവ്വത്തിൽ ഇന്ന് കെ എം മാണിക്ക് വക്കാലത്തുമായി വരുന്നതിനെ പറ്റി എന്ത് പറയാൻ.
ജേക്കബ് ജോർജും സെബാസ്റ്റ്യൻ പോളും പറഞ്ഞതിൽ നിന്ന് ആരാണ് പവ്വത്തിലെന്നും എന്താണ് താത്പര്യം എന്നും വ്യക്തമായില്ലേ. എങ്കിൽ ഡോക്ടർ ഡി ബാബു പോളിനോട് കൂടി ചോദിക്കാം. എന്റെ പ്രകാശേ ചങ്ങനാശേരി അതിരൂപതക്ക് കീഴിലാണ് പാലാ രൂപത. അതിലെ ഒരു മെമ്പർ ആണല്ലോ മാണി. എന്തെങ്കിലും ചെയ്യേണ്ടേ. അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷെ മാണിക്ക് ഇത് ദോഷമാ. മാണിയെ ഈ സമയം നോക്കി വെറും കത്തോലിക്കനാക്കി പ്രശ്നമാക്കാനാണ് പരിപാടി.ബാബു പോൾ ചിരിച്ചു.
അതെല്ലാം പോകട്ടെ. ഇനി പവ്വത്തിൽ പറഞ്ഞ യഥാർത്ഥ ഉപദേശം നോക്കാം.മാധ്യമ പ്രവർത്തകർക്ക് ആർത്തി കൂടുമ്പോൾ പണം വാങ്ങി വാർത്തകൾ സൃഷ്ടിക്കുന്നതും വാർത്തകൾ വളച്ചൊടിക്കുന്നതും വാർത്തകൾ ദുർവ്യാഖ്യാനം ചെയത് കൊടുക്കുന്നതും എല്ലാം ഇന്ന് പതിവാണ്.ഇതാണ് പവ്വത്തിലിന്റെ കുറ്റപ്പെടുത്തൽ. അയ്യയ്യോ എന്റെ പൊന്നച്ചോ കുളിര് കോരുന്നു.കത്തോലിക്ക സഭ ആരംഭിച്ച കേരളത്തിന്റെ പാരമ്പ്യര്യമായ ദീപിക ദിനപത്രം ഫാരീസ് അബു ബക്കർ എന്ന റിയൽ എസ്റ്റേറ്റ്കാരനെ ഏൽപ്പിച്ച അച്ചോ, ഉപദേശം ഒന്നാന്തരം.ഫാരീസ് അബു ബക്കറിന്റെ കാലത്ത് എന്തായിരുന്നു ദീപിക? എന്തായിരുന്നു ഫാരീസും അച്ചൻമാരും ചേർന്ന് നടത്തിയ കച്ചവടം ?. അതിന്റെ അനുഭവത്തിൽ നിന്നായിരിക്കാം പവ്വത്തിൽ പിതാവേ നിങ്ങൾ ആർത്തിയെ കുറിച്ചും പണം വാങ്ങി വാർത്ത സൃഷ്ടിക്കുന്നതിനെ കുറിച്ചും എല്ലാം പറയുന്നത്. അനുഭവം ആണല്ലോ ഗുരു.പിതാവിനും ഫാരീസ് അബു ബക്കർക്കും ദീപികയിലെ കുഞ്ഞാടുകൾക്കും സ്തോത്രം,സ്തോത്രം,സ്തോത്രം.

Sunday, January 24, 2016

കുമ്പസാരം

Joseph Pulikunnel

https://www.facebook.com/permalink.php?story_fbid=903942503034352&id=768665796562024&fref=nf&pnref=story

ദീപികയും കൃഷ്ണന്‍ നായരും ഒശാനയും l  

”സുന്ദരിയായ ചെറുപ്പക്കാരി കുമ്പസാരം നടത്താന്‍ പള്ളിയില്‍ എത്തി. അതിനുവേണ്ടിയുള്ള സ്ഥലത്ത് അവര്‍ ഇരുന്നു. എന്നിട്ട് പാതിരിയോട് പറയുകയായി:
”അച്ചോ, എന്നെ എന്റെ കൂട്ടുകാരന്‍ ചുംബിച്ചു.”
പാതിരിക്കു വലിയ രസം. അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു: ”അത്ര മാത്രമേ സംഭവിച്ചുള്ളോ?” പെണ്ണ്: ”അല്ല. അയാളുടെ കൈ എന്റെ തുടയില്‍ വയ്ക്കാന്‍ ഞാന്‍ സമ്മതിച്ചു.” പാതിരി: ”എന്നിട്ട്?”
പെണ്ണ്: ”എന്റെ പാന്റ്‌സ് അഴിക്കാന്‍ ഞാന്‍ അയാളെ അനുവദിച്ചു.”
പാതിരി: ”എന്നിട്ട്! എന്നിട്ട്?”
പെണ്ണ്: ”അപ്പോള്‍ എന്റെ അമ്മ ആ മുറിയില്‍ കടന്നുവന്നു.”
പാതിരി: ”ഹായ്! നാശം!”

.....മോമിന്റെ പ്രസിദ്ധമായ റെയിന്‍ എന്ന ചെറുനോവലിലെ പാതിരിയാണ് കൃഷ്ണന്‍നായരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികരോഗത്തിനുദാഹരണം. ഇനി അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയ്ക്ക് മറ്റൊരു ഉദാഹരണമായി അദ്ദേഹം ലേഖനത്തിനവസാനഭാഗത്ത് കൊടുത്തിരിക്കുന്നത് കുമ്പസാരക്കൂടിനെ ദുരുപയോഗിച്ച ഒരു പാതിരിയുടെ കഥയാണ്. കഥാഭാഗം താഴെ കൊടുക്കുന്നു:
”സുന്ദരിയായ ചെറുപ്പക്കാരി കുമ്പസാരം നടത്താന്‍ പള്ളിയില്‍ എത്തി. അതിനുവേണ്ടിയുള്ള സ്ഥലത്ത് അവര്‍ ഇരുന്നു. എന്നിട്ട് പാതിരിയോട് പറയുകയായി:
”അച്ചോ, എന്നെ എന്റെ കൂട്ടുകാരന്‍ ചുംബിച്ചു.”
പാതിരിക്കു വലിയ രസം. അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു: ”അത്ര മാത്രമേ സംഭവിച്ചുള്ളോ?” പെണ്ണ്: ”അല്ല. അയാളുടെ കൈ എന്റെ തുടയില്‍ വയ്ക്കാന്‍ ഞാന്‍ സമ്മതിച്ചു.” പാതിരി: ”എന്നിട്ട്?”
പെണ്ണ്: ”എന്റെ പാന്റ്‌സ് അഴിക്കാന്‍ ഞാന്‍ അയാളെ അനുവദിച്ചു.”
പാതിരി: ”എന്നിട്ട്! എന്നിട്ട്?”
പെണ്ണ്: ”അപ്പോള്‍ എന്റെ അമ്മ ആ മുറിയില്‍ കടന്നുവന്നു.”
പാതിരി: ”ഹായ്! നാശം!”
ഈ ”ഹായ്! നാശം!” എന്ന വാക്കുകളിലാണ് ലൈംഗികാഭിലാഷത്തിന്റെ അടിച്ചമര്‍ത്തല്‍ ഞാന്‍ കാണുന്നത്. ”സാഹിത്യത്തിലെ സ്വവര്‍ഗ്ഗരതിയോ? ഹായ്! നാശം!”
ഏതായാലും ദീപികയിലെ ‘സാംസ്‌കാരികരംഗ’ക്കാരന്‍ പാതിരിമാരുടെ ലൈംഗികതൃഷ്ണയെക്കുറിച്ച് ബോധവാനാണെന്നും, അത് ‘മലയാളനാടിലെ’ വായനക്കാരെ ബോധവാന്മാരാക്കുന്നതില്‍ എത്ര തല്‍പ്പരന്മാരാണെന്നു നോക്കുക. (പാതിരിമാരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെക്കുറിച്ചുള്ള അവബോധം, ദീപികയിലെ അച്ചന്മാരുമായുള്ള പരിചയത്തില്‍ നിന്നും കൂടുതല്‍ പ്രബലപ്പെട്ടുവോ എന്ന് അദ്ദേഹം പറയുന്നില്ല.)
എന്നെ വിമര്‍ശിക്കുന്നതിന് തൂലിക കൂര്‍മ്പിച്ച ദീപികയുടെ ”സാംസ്‌കാരികരംഗ”കൈങ്കാര്യക്കാരന്‍ വരച്ചത്, കത്തോലിക്കാ പാതിരിമാരുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വികൃതചിത്രമാണ്.

മാത്രവുമല്ല, കത്തോലിക്കര്‍ പരമപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശ പുരോഹിതന്റെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയ്ക്ക് ഉപശമനോപകരണമാണെന്ന് ശ്രീ കൃഷ്ണന്‍ നായര്‍ തന്റെ മുന്‍സൂചിപ്പിച്ച കഥയിലൂടെ വായനക്കാരെ പ്രബോധിപ്പിക്കുന്നു. കത്തോലിന്റെ കുമ്പസാരക്കൂട്ടില്‍ നടക്കുന്നത് ഈ വിധമാണെന്ന് ദീപികയിലെ ”സാംസ്‌കാരികരംഗ”കൈങ്കാര്യക്കാരന്‍ പറഞ്ഞാല്‍ പിന്നെ മറ്റൊന്നും, വായനക്കാരന് സംശയിക്കാനില്ലല്ലോ? കാരണം, കൂടെക്കിടക്കുന്നവര്‍ക്കു രാപ്പനി അറിയാമെന്നാണല്ലോ വയ്പ്പ്. ദീപികയിലെ ”സാംസ്‌കാരികരംഗ”ത്തുള്ള തന്റെ വിഹാരം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും (പാതിരിമാരില്‍ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ്) പ്രചോദനമെന്ന നിഗമനത്തില്‍ ശ്രീ കൃഷ്ണന്‍നായരെ ‘ദീപിക’ കൊണ്ടെത്തിച്ചു എന്നത് സഭയ്‌ക്കോ സമുദായത്തിനോ അഭിമാനകരമല്ല......

Wednesday, January 20, 2016

ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു


http://www.madhyamam.com/epaper/newstory.php…

പള്ളി സിമിത്തേരിയില്‍ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി മൃതശരീരം സംസ്കരിച്ചു എന്ന വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെ, 2016 ജനുവരി 19ന് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. 

മരിച്ച സാറാമ്മ ജോര്‍ജ്ജ് ക്രിസ്തുമത വിശ്വാസിയാണ്. അവരുടെ ഭര്‍ത്താവിന്റെ ശവം അടക്കിയിട്ടുള്ളത് കോഴഞ്ചേരി മാര്‍തോമ്മാ പള്ളിയിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ് പ്രകാരമാണ് പള്ളി സിമിത്തേരി നടത്തി കൊണ്ടു പോകേണ്ടത്. 1998 ലെ KPR Act ചട്ടങ്ങള്‍ അനുസരിച്ചുള്ള ലൈസന്‍സ് വ്യവസ്ഥക്ക് വിധേയമായാണ് ശവം മറവു ചെയ്യാനും ദാഹിപ്പിക്കാനുമുള്ള സ്ഥലങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ കോഴഞ്ചേരി മാര്‍തോമ്മാ പള്ളി അധികാരികളുടെ ലൈസന്‍സ് വ്യവസ്ഥാലംഘനം മൂലം ഒരു പാവപ്പെട്ട സ്ത്രീയുടെ മൃതശരീരം അവരുടെ മതാചാരപ്രകാരം സംസ്കരിക്കാന്‍ കഴിഞ്ഞില്ല. നല്ലവരായ സാമൂഹ്യ സ്നേഹികള്‍ ഇടപെട്ട് മാന്യമായ രീതിയില്‍ ശവദാഹം നടത്തി എന്നുള്ളത് സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണ്.
സാറാമ്മ ജോര്‍ജ്ജിന്റെ മൃതശരീരത്തിനോടുള്ള അനാദരവ് IPC 297 അനുസരിച്ച് പോലീസിനു കേസെടുക്കാവുന്നതാണ്.
KPR Act പ്രകാരമുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച പള്ളി അധികാരികളുടെ പക്കല്‍ നിന്നും സിമിത്തേരി പിടിച്ചെടുക്കണം.പ്രസ്തുത സിമിത്തേരി പഞ്ചായത്തിന് നേരിട്ട് നടത്തികൊണ്ടു പോകാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുകയും വേണം. 

- V.K. Joy, General Secretary, Kerala Catholic Federation- Ph. 9447037725