Saturday, May 3, 2014

ബാലികയെ പീഡിപ്പിച്ച വൈദികന്‍



ബാലികയെ പീഡിപ്പിച്ച വൈദികന്‍ മുമ്പും ആരോപണവിധേയനെന്നു സൂചന 

ഒല്ലൂര്‍(തൃശൂര്‍): ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ വൈദികനെ അറസ്‌റ്റ്‌ ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ നിഷ്‌ക്രിയത്വം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. വൈദികനെ പിടികൂടുന്നതില്‍ പോലീസ്‌ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്‌തമായി.
പുതുക്കാടിനു സമീപമുള്ള ഇടവകയില്‍ വികാരിയായിരിക്കുമ്പോള്‍ സ്‌ത്രീയുമായുള്ള വഴിവിട്ടബന്ധത്തെത്തുടര്‍ന്നു വൈദികനെ അവിടെനിന്നു മാറ്റുകയായിരുെന്നന്നു പറയപ്പെടുന്നു. കഴിഞ്ഞവര്‍ഷം വൈദികന്‍ നേപ്പാളിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. തൃശൂരിനു സമീപമുള്ള മറ്റൊരു ഇടവകയിലെ വൈദികനുമൊത്തായിരുന്നു യാത്ര.

അതിനിടെ, പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍നിന്നു മാറി ബന്ധുവീട്ടിലേക്കു പോയി. ചിലരുടെ സമ്മര്‍ദവും ഭീഷണിയും മൂലമാണു സ്‌ഥലംമാറിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്‌. കുടുംബബന്ധുക്കളെ മറ്റൊരിടവകയിലെ പ്രധാനി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്‌. കഴിഞ്ഞ 24 നാണ്‌ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി വികാരി ഫാ. രാജു കൊക്കന്‍ ബാലികയെ പീഡിപ്പിച്ചതായി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അന്നു രാത്രിതന്നെ പ്രതി ഒളിവില്‍ പോയി.
വൈദികന്‍ ഒളിവില്‍ കഴിയുന്നതെവിടെ, വിദേശത്തേക്കു കടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വിജയിച്ചില്ല. ആലുവയിലെത്തിയതായി മാത്രമേ പോലീസിനു പറയാന്‍ കഴിയുന്നുള്ളു.
Courtesy : Mangalam  http://www.mangalam.com/print-edition/crime/178352

No comments:

Post a Comment