Thursday, May 31, 2012

ക്രൂശിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും

ക്രൂശിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും
ഗ്രീഷ്മ വി ആര്‍
കത്തോലിക്കാ സഭയ്ക്കുള്ളില്‍ നടക്കുന്നതെന്ത്?
സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിയ്ക്കുന്ന ഒരു പുതു സാമൂഹ്യ വ്യവസ്ഥിതിയുടെ കാലഘട്ടത്തില്‍ കത്തോലിക്ക സഭയെക്കുറിച്ച് സ്‌ഫോടനാത്മകമായ ഒരു വെളിപ്പെടുത്തല്‍. ഏറെക്കാലം സഭയ്ക്കുള്ളില്‍ നിന്ന് അകം ലോകവും പുറംലോകവും കണ്ട മേരി ചാണ്ടി എന്ന ഇന്നത്തെ ആതുര സേവകയില്‍ നിന്നാണ് ഈ വെളിപ്പെടുത്തലുകള്‍. 
മേരി പറയുന്നു. കത്തോലിക്കാ സഭയില്‍ സ്ത്രീ-പുരുഷ അസമത്വം ശക്തമാണ്. അച്ചന്‍മാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകള്‍ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണ്. ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തലാവും ഫലം. ഇരുപതാം വയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സിസ്റ്ററിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്
''ദൈവകാരുണ്യത്തിന്റെ പ്രവാചകയും പ്രേക്ഷിതയുമായി മനുഷ്യമനസ്സുകളെ പ്രകാശിപ്പിച്ച് മനുഷ്യചേതനയെ തട്ടിയുണര്‍ത്തി മനുഷ്യ ഹൃദയത്തെ വിമലീകരിച്ച് വിശുദ്ധമാക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളാകുന്നു കന്യാസ്ത്രീ ഭൂമിയിലെ സര്‍വ്വ സുഖസൗകര്യങ്ങളും ത്യജിച്ച് ദൈവത്തിന്റെ മണവാട്ടിയാവുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ ജീവിതപരീക്ഷണങ്ങളാണ്. എല്ലാത്തിനേയും സഹിഷ്ണുതയോടെ നേരിട്ടിട്ടും തിരുവസ്ത്രമുപേക്ഷിക്കേണ്ടി വന്ന കഥയാണ് പാല സ്വദേശിനിയായ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക് പറയുന്നത്.
കന്യാസ്ത്രീ മഠത്തിന്റെ അകത്തളക്കഥകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ ആമേന്‍ പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് സഭയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റര്‍ ജെസ്മിയെ പോലെ വിവാദനായികയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും മേരിചാണ്ടിയെ കുറിച്ചുള്ള പുസ്തകം പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുമെന്നുറപ്പാണ്.
'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. അവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തന്റേടിയായ ഒരു സ്ത്രീയുടെ മുഖമാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ തന്റെ കുഞ്ഞുങ്ങളെ അളവറ്റു സ്‌നേഹിക്കുന്ന വാത്സല്യനിധിയായ ഒരമ്മയെയാണവിടെ കാണാന്‍ കഴിഞ്ഞത്‌. സിസ്റ്ററുടെ ഉള്ളിലുള്ള നന്‍മയെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പുസ്തകത്തിന് നന്‍മ നിറഞ്ഞവളേ സ്വസ്തി എന്ന് പേരിട്ടതെന്ന് പുസ്തകമെഴുതിയ ജോസ് പാഴൂക്കാരന്‍ വെളിപ്പെടുത്തുന്നു.
ചെറുപ്പത്തിലേ തന്നെ അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ മേരിചാണ്ടി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. അതുപോലെ തന്നെ അനുസരണക്കേട് കാണിക്കുന്നവരെ ഇടിയ്ക്കാനും തനിക്ക് മടിയില്ലായിരുന്നുവെന്ന് ചെറുചിരിയോടെ സിസ്റ്റര്‍ പറയുന്നു. അനീതിയ്‌ക്കെതിരെ ഏതുവിധേയനെയും പ്രതികരിക്കുന്ന ശീലം അന്നേ അവരില്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തം. മഠത്തിലെത്തിയപ്പോള്‍ സിസ്റ്റര്‍ മേരിയ്ക്ക് വിനയായതും ഈ സ്വഭാവമായിരുന്നു
നല്ല സാമ്പത്തികചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ജനിച്ച മേരിചാണ്ടിയ്ക്ക് സഭാവസ്ത്രമണിയാനുള്ള മോഹം സാക്ഷാത്കരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാര്‍ക്ക് മകളെ മഠത്തിലയയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായെങ്കിലും തന്റെ ആഗ്രഹം ഉപേക്ഷിയ്ക്കാന്‍ അവര്‍ തയ്യാറായില്ല. പതിമൂന്നാം വയസ്സില്‍ കന്യാസ്ത്രീയാവാനുള്ള മോഹം കൊണ്ട് വീട് വിട്ടിറങ്ങി മഠത്തില്‍ ചേര്‍ന്നു. എന്നാല്‍ സര്‍വ്വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താല്‍ മഠത്തിലെത്തിയ തനിയ്ക്ക് അവിടെ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണെന്ന് സിസ്റ്റര്‍ പറയുന്നു.
അശ്ലീല പുസ്തകങ്ങളില്‍ മുഖം പൂഴ്തിയിരിയ്ക്കുന്ന സന്യാസിനിമാരെ കണ്ട് മടുത്താണ് മേരി ചാണ്ടി സെമിനാരിയ്ക്കുള്ളിലെ ജീവിതം അവസാനിപ്പിച്ച് പുറത്തെ കലര്‍പ്പില്ലാത്ത വായു ശ്വസിയ്ക്കാന്‍ തീരുമാനിച്ചത്. രഹസ്യങ്ങള്‍ വിളിച്ചോതുന്ന ഒരു പുസ്തകം മേരി എഴുതിയിരിയ്ക്കുകയാണ്. 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു. 
പീഡനം സെമിനാരിയിലും പതിവോ? 
അവശരേയും അനാഥരേയും സേവിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന മേരിയ്ക്ക് മഠത്തില്‍ ചേര്‍ന്നപ്പോള്‍ അളവറ്റ സന്തോഷം തോന്നിയത് സ്വാഭാവികം. പക്ഷേ കര്‍ത്താവിന്റെ മണവാട്ടിയായി മറ്റുള്ളവരുടെ കണ്ണീരൊപ്പി കഴിയാന്‍ ആഗ്രഹിച്ച അവരെ കാത്തിരുന്നത് നടുക്കുന്ന അനുഭവങ്ങളായിരുന്നു.
കോഴിക്കോട്ടെ ചേവായൂര്‍ കോണ്‍വെന്റിലായിരുന്നപ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിക്താനുഭവം നേരിടേണ്ടിവന്നതെന്ന് സിസ്റ്റര്‍ ഓര്‍മ്മിയ്ക്കുന്നു. അവിടെ കോണ്‍വെന്റില്‍ അച്ചന്‍മാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പതിവുണ്ടായിരുന്നു. ചിലപ്പോള്‍ അത് പള്ളിയിലേയ്ക്ക് കൊടുത്തയക്കും. ഊഴമനുസ്സരിച്ച് ഓരോ കന്യാസ്ത്രീകളും പാചകം ചെയ്യണം. അച്ചന്‍മാര്‍ക്ക് ഭക്ഷണം വിളമ്പണം.
പാചകത്തില്‍ മോശമായതിനാല്‍ തന്റെ ഊഴം വരുമ്പോള്‍ പേടിയായിരുന്നു. ഭക്ഷണം മോശമാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും. എന്നാല്‍ പാചകത്തില്‍ സഹായിക്കാനോ വേണ്ട നിര്‍ദേശങ്ങള്‍ തരാനോ ആരും തയ്യാറാവില്ല. ഇതുപോലെ ഒരിക്കല്‍ ഒരു പുരോഹിതന് പ്രഭാതഭക്ഷണം വിളമ്പുകയായിരുന്നു. കൈകഴുകിയ ശേഷം അയാള്‍ മുറി കുറ്റിയിട്ടു. അതുകഴിഞ്ഞ് തന്നോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു.
ഒരിരുപതുകാരിയെ ഭീതിയിലാഴ്ത്തുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. പേടി തോന്നിയതിനാല്‍ ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തയ്യാറായില്ല. അച്ചന്‍ തീന്‍മേശയ്ക്കരികില്‍ നിന്ന് എഴുന്നേറ്റ് എന്റെയടുത്തു വന്നു. എന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടാനായി കയ്യില്‍ കിട്ടിയ സ്റ്റൂളു കൊണ്ട് അയാളെ അടിയ്‌ക്കേണ്ടി വന്നു.
അച്ചന്റെ തലയില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ട് താന്‍ പുറത്തേയ്‌ക്കോടി മഠത്തിലുണ്ടായിരുന്ന മറ്റുള്ളവരെ വിവരമറിയിച്ചു. എന്നാല്‍ അവരില്‍ നിന്ന് കുറ്റപ്പെടുത്തുന്ന സമീപനമാണുണ്ടായത്.
മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന പുരോഹിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.
ആ സംഭവത്തിന് ശേഷം ഞാന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറി. എന്നെയവര്‍ ഒറ്റപ്പെടുത്തി. ഭയങ്കരമായ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ് ഇതോടെ എനിയ്ക്ക് മനസ്സിലായി. തെറ്റിനെതിരെ പ്രതികരിക്കുക തന്റെ ശീലമാണെന്ന് സിസ്റ്റര്‍ പറയുന്നു. ഈ ശീലം മൂലമാണ് തിരുവസ്ത്രമണിഞ്ഞതിന് ശേഷം തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. എന്തായാലും പുരോഹിതന്‍മാര്‍ പറയുന്നത് കണ്ണുമടച്ച് അനുസരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മേരി ചാണ്ടി വ്യക്തമാക്കുന്നു. 
ദൈവത്തിന്റെ മണവാട്ടിമാര്‍ എന്തേ ഇങ്ങനെ?
കര്‍ത്താവിന്റെ മണവാട്ടി പദം അലങ്കരിച്ച് പരിശുദ്ധ ജീവിതം നയിക്കാനാഗ്രഹിച്ച മേരി ചാണ്ടിയ്ക്ക് ഒടുവില്‍ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. കന്യാസ്ത്രീ മഠത്തിന്റെ അകത്തള രഹസ്യങ്ങള്‍ നാലു ചുമരുകള്‍ വിട്ടു പുറത്തു പോകാറില്ല. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് സിസ്റ്റര്‍ ജെസ്മിയിലൂടെ പുറംലോകം അവിടെ നടക്കുന്നതെന്തന്നറിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കന്യാസ്ത്രീ കൂടി സഭയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സഭയ്ക്കുള്ളിലെ രഹസ്യങ്ങള്‍ വിളിച്ചോതുന്ന 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു. 
മഠത്തിലെ കന്യാസ്ത്രീകളില്‍ ചിലര്‍ മണിക്കൂറുകളോളം കതകു കുറ്റിയിട്ട് മുറിയ്ക്കുള്ളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ സിസ്റ്റര്‍ പറയുന്നു. ''ഒരിക്കല്‍ ഇവരില്‍ ഒരാള്‍ അശ്ലീല ചിത്രങ്ങളുള്ള മാസിക വായിക്കുന്നതു കണ്ടു. ഭൗതിക ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സഭാവസ്ത്രം ധരിച്ചവര്‍ക്ക് അത്തരമൊരു മാസിക എങ്ങനെ തൊടാന്‍ കഴിയും എന്നു ഞാന്‍ ചിന്തിച്ചു. ഇത്തരം പുസ്തകങ്ങള്‍ വായിക്കരുതെന്ന് ഞാന്‍ അവര്‍ക്ക് താക്കീത് നല്‍കി. ഞാനിക്കാര്യം ആരോടും പറയില്ലെന്നും ഉറപ്പു നല്‍കി. എന്നാല്‍ ഇത്തരം മാസികകള്‍ അവര്‍ക്ക് നല്‍കുന്നത് ആരാണെന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.''
മഠത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു നിന്നാല്‍ ചിലര്‍ അതൊരു കുറ്റമായി കണക്കാക്കും. എന്നാല്‍ പുറത്തു നിന്ന് വന്ന പുരുഷന്‍മാര്‍ മഠത്തിലെ സ്ത്രീകളുമായി എത്ര നേരം സംസാരിച്ചാലും അതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ല. മഠത്തിന് അത് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ഇതെ കുറിച്ച് മദറിനോട് പലവട്ടം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
കന്യാസ്ത്രീ ജീവിതത്തിനിടയില്‍ താന്‍ നിന്ന ഒരു മഠത്തിനോടു ചേര്‍ന്ന് പള്ളിവക ഒരാശുപത്രി കൂടിയുണ്ടായിരുന്നു. ആ ആശുപത്രിയിലെ ഒരു ഡോക്ടറും മഠത്തിലെ കന്യാസ്ത്രീകളിലൊരാളും തമ്മില്‍ പ്രണയത്തിലാണെന്ന് ഞാനറിഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച സമയത്ത് ഡോക്ടറെ കാണാനുണ്ടായിരുന്നില്ല. ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഡോക്ടറെ ആശുപത്രിയില്‍ മുഴുവന്‍ തിരക്കി. 
ഡോക്ടറും കന്യാസ്ത്രീയുമായുള്ള ബന്ധത്തെ കുറിച്ചറിയുന്നതിനാല്‍ ഇരുവരും ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. തിരച്ചിലിനൊടുവില്‍ ഇരുവരേയും അടച്ചിട്ട ഒരു മുറിയ്ക്കുള്ളില്‍ ഞാന്‍ കണ്ടെത്തി. ഇക്കാര്യം മദറിനെ അറിയിച്ചെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. എന്നെ കൊല്ലുമെന്ന് ആ ഡോക്ടര്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇരുവരും മഠം വിടുകയും വിവാഹം കഴിക്കുകയും ചെയ്തു. മഠത്തില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അനുഭവങ്ങളില്‍ നിന്ന് പഠിച്ചു.
കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ സുരക്ഷിതരല്ല: മേരി
നന്‍മ നിറഞ്ഞവളേ സ്വസ്തി ഒരു തുറന്നു പറച്ചിലാണ്. നാല്‍പ്പതു വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തിനിടയില്‍ തനിക്കുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സിസ്റ്റര്‍ മേരി ചാണ്ടി ഈ പുസ്തകത്തിലൂടെ. സിസ്റ്ററുടെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തിന് അവഗണിക്കാനാവില്ല. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.
കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിയ്ക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടി പറയുന്നത്. അവരുടെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ അവരില്‍ ചിലര്‍ തന്നെയാണ്. ഒരിക്കല്‍ എന്നെ വന്നു കണ്ട രണ്ടു പേര്‍ക്ക് അറിയേണ്ടിയിരുന്നത് ചില സിനിമകളുടെ കഥകളായിരുന്നു. എന്നാല്‍ സിനിമ കാണാറില്ലെന്ന് ഞാന്‍ അറിയിച്ചു. അവര്‍ക്ക് അത്ഭുതം. 
മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ എന്നെന്നേയ്ക്കുമായി അടപ്പിക്കാനാണ് സഭ ശ്രമിക്കുക എന്നതാണ് തന്റെ അനുഭവമെന്ന് സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു. നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച അവര്‍ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാവുമായിരുന്നില്ല.
ചില സിസ്റ്റര്‍മാരും അച്ചന്‍മാരും തീയേറ്ററില്‍ ഇരുന്ന് കാണിക്കുന്നതൊക്കെ സിസ്റ്റര്‍ ഒന്നു കാണേണ്ടതു തന്നെയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്തരത്തില്‍ ഒരു ചീത്തപ്പേര് അവര്‍ ചോദിച്ചു വാങ്ങുകയാണ്. ഒന്നോ രണ്ടോ പേരുടെ പ്രവൃത്തികള്‍ മൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്‌പേരുണ്ടാകുന്നു.
സഭയ്ക്ക് ധാരാളം ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശരിയായ വിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല. അര്‍ഹതപ്പെട്ടവരെ സഹായിക്കാനാവണം ഈ പണം ചെലവഴിക്കേണ്ടത്. അതിന് പകരം ചില പുരോഹിതന്‍മാരും കന്യാസ്ത്രീകളും ഈ പണമുപയോഗിച്ച് സുഖ ജീവിതം നയിക്കുകയാണ്. 
''ഒരു സാധാരണ മനുഷ്യനാണ് ഇത്തരത്തില്‍ സുഖിച്ച് ജീവിക്കുന്നതെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ സഭാവസ്ത്രം ധരിച്ചവര്‍, സകല സുഖങ്ങളും ഉപേക്ഷിച്ചവര്‍ ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പണം കവര്‍ന്നെടുക്കുന്നതിനെ എങ്ങനെ നീതീകരിക്കാനാവും?'' സിസ്റ്റര്‍ ചോദിക്കുന്നു.
സഭയുടെ പ്രവര്‍ത്തനം സുതാര്യമല്ല. അവിടെയെന്തു നടക്കുന്നുവെന്നത് പുറംലോകത്തിനറിയില്ല. സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കു കണക്കിന് പണമാണ് നല്‍കിയതെന്നും സിസ്റ്റര്‍ മേരി പറയുന്നു. 
അഭയയുടെ മരണം ആത്മഹത്യയല്ല മറിച്ച് ആസൂത്രിതമായ ഒരു കൊലപാതകം തന്നെയാവുമെന്നാണ് മേരിചാണ്ടിയുടെ അഭിപ്രായം. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. സഭയിലെ ചിലരുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവരുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കിണറ്റിലോ വാട്ടര്‍ ടാങ്കിലോ കാണപ്പെടുമെന്നും സിസ്റ്റര്‍ പറയുന്നു.
മഠത്തിലുള്ളവരുടെ തെറ്റായ ചെയ്തികളുടെ പേരില്‍ നിരന്തരം പരാതിപ്പെടുന്നതിനാല്‍ ചിലര്‍ക്ക് താനൊരു തലവേദനയായിരുന്നു. ഒടുവില്‍ തന്നേയും തീര്‍ത്തുകളയാന്‍ അവര്‍ പദ്ധതിയിട്ടു. അക്കാലത്ത് കോഴിക്കോടുള്ള മഠത്തിലായിരുന്നു. സിസ്റ്ററിനെ കൊല്ലാനാണ് തീരുമാനമെന്ന് ഒരാള്‍ എന്നെ അറിയിച്ചു. ഏതുവിധേനയും അവിടെ നിന്ന് രക്ഷപെടണമെന്നും അയാള്‍ പറഞ്ഞു.
മഠത്തില്‍ നിന്നും രക്ഷപെട്ടത് ആണ്‍വേഷത്തില്‍
ഏറെ മോഹിച്ച് സഭാവസ്ത്രമണിഞ്ഞ സിസ്റ്റര്‍ മേരി ആഗ്രഹിച്ചതു പോലൊരു ജീവിതമായിരുന്നില്ല മഠത്തിലേത്. അനാഥരേയും അവശരേയും സേവിക്കുക എന്ന ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാനായി ഒടുവില്‍ അവര്‍ക്ക് മഠം വിട്ടു പോരേണ്ടി വന്നു. സിസ്റ്റര്‍ മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു
മഠത്തില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന ഘട്ടം വന്നപ്പോള്‍ അവിടെ നിന്ന് ഒളിച്ചോടുകയല്ലാതെ മറ്റുമാര്‍ഗ്ഗമുണ്ടായിരുന്നില്ല. കോഴിക്കോട് ചേവായൂര്‍ കോണ്‍വെന്റില്‍ നിന്നിരുന്ന സമയം. അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ പയ്യന്‍ മഠത്തില്‍ രാത്രി വൈകുവോളവും നിന്ന് സംസാരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തിനാണ് അന്യപുരുഷന്‍മാരെ രാത്രിവൈകുവോളം മഠത്തില്‍ കഴിയാന്‍ അനുവദിക്കുന്നതെന്ന് ചോദിച്ചു. ഇതിനെ ചൊല്ലി മറ്റു സിസ്റ്റര്‍മാരുമായി വഴക്കുണ്ടായി.
മഠത്തിലെ കന്യാസ്ത്രീകള്‍ മറ്റു സ്ത്രീകളുമായി അല്പം കൂടുതല്‍ സമയം സംസാരിച്ചാലുടന്‍ വാളെടുക്കുന്ന ഇവര്‍ എന്തുകൊണ്ട് രാപകല്‍ ഭേദമേന്യ പുരുഷന്‍മാര്‍ മഠത്തില്‍ വരുന്നതിനെ ചോദ്യം ചെയ്യുന്നില്ല എന്ന് സിസ്റ്റര്‍ ചോദിക്കുന്നു. കോണ്‍വെന്റില്‍ നടന്ന പല തെറ്റായ പ്രവര്‍ത്തികളേയും താന്‍ ചോദ്യം ചെയ്തിട്ടുണ്ട്.
സ്വഭാവികമായും സഭയ്ക്ക് തന്നോട് ദേഷ്യം തോന്നാം. ഒടുവില്‍ തന്നെ കൊല്ലാനാണ് തീരുമാനമെന്നറിഞ്ഞു. മഠത്തില്‍ നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. താന്‍ ആഗ്രഹിച്ചിരുന്ന പോലെ മറ്റുള്ളവരെ സേവിച്ച് അവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്ന ഒരു ജീവിതമായിരുന്നില്ല അവിടത്തേത്. മരിക്കാനും തയ്യാറായിരുന്നില്ല. അന്നു രാത്രി തന്നെ മഠത്തില്‍ നിന്ന് പോരാന്‍ തീരുമാനിച്ചു.
രാത്രിയില്‍ ഒറ്റയ്‌ക്കൊരു സ്ത്രീ അതും കന്യാസ്ത്രീ വേഷത്തില്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നി. അതുകൊണ്ട് അടുത്തുള്ള വീട്ടിലുണ്ടായിരുന്ന ആളോട് ഷര്‍ട്ടും പാന്റും വാങ്ങി ധരിച്ചാണ് മഠത്തില്‍ നിന്ന് പുറത്തു കടന്നത്. തുടര്‍ന്ന് രണ്ടു ദിവസം മെഡിക്കല്‍ കോളേജിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തങ്ങി.
ഇതിനിടയില്‍ സിസ്റ്റര്‍ മരിച്ചുവെന്നായിരുന്നു മഠത്തിലെ സംസാരം. കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്നു വരെ പലരും പറഞ്ഞു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ അകന്ന ബന്ധുവിന്റെ വീട്ടിലെത്തി. എന്തായാലും പാലായിലേയ്ക്ക് തിരിച്ചു പോകാന്‍ കഴിയില്ല. മഠത്തില്‍ നിന്ന് ചാടിപ്പോന്ന ഒരാളെ ബന്ധുക്കളാരും സംരക്ഷിക്കില്ല. എന്നാല്‍ അപ്പോഴും അനാഥ മക്കളുടെ അമ്മയാവണമെന്ന ആഗ്രഹം തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നു.
അനാഥമന്ദിരം തുടങ്ങുന്നതിനെ കുറിച്ചാലോചിച്ചു. വയനാട്ടിലെ കല്ലോടി പളളിയില്‍ അന്നുണ്ടായിരുന്ന അച്ചനെ തനിക്ക് പരിചയമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്നു അദ്ദേഹം. അച്ചനെ കാണാനായി വയനാട്ടിലെത്തി. അച്ചനെ കാണാന്‍ സാധിച്ചില്ലെങ്കിലും വയനാട്ടില്‍ അനാഥ മക്കളെ സംരക്ഷിക്കാനായി പാണ്ടിക്കടവില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ സാധിച്ചു. 
പാണ്ടിക്കടവില്‍ നിന്ന് വയനാട്ടിലെ വിവിധസ്ഥലങ്ങളിലേയ്ക്ക് മാറേണ്ടി വന്നിട്ടും ശാന്തിസദനില്ലാതൊരു ജീവിതം സിസ്റ്റര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അനാഥമക്കളെ സംരക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ട സിസ്റ്റര്‍ക്ക് ഇതിനോടകം പലതവണ കോടതി കയറിയിറങ്ങേണ്ടതായും വന്നു.
അടുത്ത ദിവസം
രാഷ്ട്രീയ നേതാവും വഞ്ചിച്ചു: സിസ്റ്റര്‍ മേരി ചാണ്ടി
Oneindia Malayalam

1 comment:

  1. Totally wrong , she is fraud . plz visit wayanad. Ask to public & her family members . i know everything . no need to go her orphanage.visit here orphanage & look what is going on..... she is totally criminal minded .

    ReplyDelete