Monday, April 7, 2014

'അധ്യാപകനെതിരെ കൊടും ക്രൂരത'



Kothamangalam Bishop George Matathikantathil
with his followers at Prof T.J. Joseph's residence 
Janmabhumi Report 07/04/2014
'അധ്യാപകനെതിരെ കൊടും ക്രൂരത' 

Bishops മുന്നിലെ പല്ലുകൊണ്ടു ചിരിക്കുന്നു. 
അണപ്പല്ലുകൊണ്ടു ചവക്കുന്നു. 

































Mathrubhumi Reports
Courtesy: Almayasabhdam
കോതമംഗലം: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് മത തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍തിരിച്ചെടുത്തതിനെക്കുറിച്ച് വിശദീകരണങ്ങളുമായി കോതമംഗലം രൂപത. സംഭവത്തില്‍ രൂപതയ്ക്കും സഭയ്ക്കുമെതിരെ ഉണ്ടാകുന്നആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഞായറാഴ്ച കുര്‍ബാനയ്ക്കിടെപള്ളികളില്‍ ഈ സര്‍ക്കുലര്‍ വായിച്ചു.

പ്രൊഫ. ജോസഫിന്റെ നടപടികള്‍ സഭയേയും രൂപതയേയും കോളേജ് മാനേജ്‌മെന്റിനേയും കുഴപ്പത്തിലാക്കിയെന്നും തിരിച്ചെടുത്തതുകൊണ്ട്പ്രൊഫ. ജോസഫ് കുറ്റവിമുക്തനാവുന്നില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പുതു മാധ്യമങ്ങളില്‍സഭയ്‌ക്കെതിരേ വിമര്‍ശനങ്ങളുയരുന്നതില്‍ സര്‍ക്കുലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.

മത നിന്ദയും ദൈവ നിന്ദയും കലര്‍ന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷയ്ക്ക് നല്‍കിയത് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാഗത്തുനിന്നു വന്നതെറ്റാണെന്ന് സര്‍ക്കുലര്‍ പറയുന്നു.
ഒരു കുട്ടിതന്നെ ചോദ്യത്തില്‍ മാറ്റം വരുത്തി മത നിന്ദ ദ്യോതിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി ഉത്തരം എഴുതി ഇക്കാര്യം സാറിനെഅറിയിക്കുകയും ചെയ്തിരുന്നു.
ഇത് പിന്നീട് വാര്‍ത്തയാവുകയും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കോളേജിനും മാനേജ്‌മെന്റിനുമെതിരെയും ഭീഷണികളുമുയര്‍ന്നു.ഇത് മറക്കാന്‍ സമയമായിട്ടില്ലായെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
പ്രൊഫ. ജോസഫ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയാവാത്തതുകൊണ്ട് അന്വേഷണ ശേഷം യൂണിവേഴ്‌സിറ്റി നിബന്ധന പ്രകാരംകുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വിവാദ ചോദ്യപ്പേപ്പറും തുടര്‍ന്നുള്ള സംഭവങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയുംനിസ്സാരവത്കരിക്കാനാവില്ല.
2013 നവംബറില്‍ തൊടുപുഴ മജിസ്‌ട്രേട്ട് കോടതി പ്രൊഫസറെ കുറ്റവിമുക്തനാക്കി. മാനേജ്‌മെന്റ് പ്രൊഫസര്‍ക്കെതിരെ എടുത്ത ശിക്ഷാനടപടിക്കെതിരെ അദ്ദേഹം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ നല്‍കിയ കേസ് അപ്പോഴും തുടരുകയായിരന്നു.
ട്രൈബ്യൂണല്‍ നടപടി പുരോഗമിക്കുമ്പോഴും അദ്ദേഹത്തിന് വിരമിക്കലിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കു വേണ്ടി മാനേജ്‌മെന്റ്ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും സര്‍ക്കുലറിലുണ്ട്.
യൂണിവേഴ്‌സിറ്റി ട്രൈബ്യൂണല്‍ വിധി ലഭിക്കുമ്പോള്‍ പുനഃപ്രവേശമുള്‍പ്പെടെ എല്ലാ കാര്യത്തിനും സമഗ്ര പരിഹാരവും മാനേജ്‌മെന്റ്പ്രതീക്ഷിച്ചിരുന്നു. ട്രൈബ്യൂണല്‍ നടപടി നീണ്ടുപോയി. ഇത് നീട്ടിക്കൊണ്ടുപോയത് മാനേജ്‌മെന്റിന്റെ ബോധപൂര്‍വമുള്ള ശ്രമമെന്നആരോപണം സത്യവിരുദ്ധമാണെന്നും സര്‍ക്കുലര്‍ പറയുന്നു.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ ആകസ്മികമായി മരിച്ചത് എല്ലാവരെയും വേദനിപ്പിച്ചു. മാര്‍ച്ച് 31ന് ശേഷം അധ്യാപകനെ സഹായിക്കാന്‍മാനേജ്‌മെന്റിനും കഴിയില്ലായെന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് കാരുണ്യം കാണിക്കുന്നതിന് രൂപത തീരുമാനിച്ച് സര്‍വീസില്‍ തിരികെപ്രവേശിപ്പിക്കുകയായിരുന്നു.
സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സമയത്ത് അദ്ദേഹത്തിനുമേല്‍ ചുമത്തിയ കുറ്റങ്ങളെ കുറിച്ചുള്ള ഒരു വിധിതീര്‍പ്പല്ലാ ഈ തീരുമാനം.
ഇത്തരത്തില്‍ മാനുഷിക പരിഗണന കാട്ടിയിട്ടും സഭയേയും സ്ഥാപനങ്ങളേയും താറടിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത് വേദനാജനകമാണ്.
വാസ്തവത്തില്‍ കോതമംഗലം രൂപതയും ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പലും ഈ അധ്യാപകന്റെ വിവേചനാശൂന്യമായപ്രവൃത്തിയിലൂടെ ഇരകളാവുകയായിരുന്നു എന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ തീര്‍ത്തും അവാസ്തവവും അടിസ്ഥാനരഹിതവുമാണ്.
സഭയുടെ നടപടികളെ ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും അടിസ്ഥാനരഹിതമാണ് - സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

ചോദ്യപേപ്പര്‍ വിവാദം ആക്കിയത് മാനേജ്‌മെന്റ് തന്നെ!!

സഭാ നിലപാടിനെ ചോദ്യംചെയ്തപ്പോള്‍ ഭ്രാന്താശുപത്രിയില്‍ അടച്ചു; ജോലിയില്‍നിന്നും പിരിച്ചുവിട്ടപ്പോള്‍  ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയ കോളേജ് അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറയുന്നു:

(ശ്രീജിത്ത് ശ്രീകുമാരന്‍മ,\. 02/04/2014)
കൊച്ചി: നഷ്ടപ്പെടുമെന്ന് കരുതിയ ആനുകൂല്യങ്ങള്‍ തിരിച്ചുവാങ്ങിക്കൊണ്ട് പ്രൊഫ. ടിജെ ജോസഫ് പിടിയിറങ്ങിയിട്ടും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ന്യൂമാന്‍ കോളേജ് വിവാദമുക്തമാകുന്നില്ല. ടിജെ ജോസഫിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതടക്കമുള്ള തെറ്റുകളുടെ പേരില്‍ðകോളേജില്‍ð നിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ ഇപ്പോഴും പറയുന്നു, സര്‍വ്വ കുഴപ്പങ്ങളുടെയും കാരണം മാനേജ്‌മെന്റിന്റെ ഈ പിടിവാശിയാണെന്ന്. ജോസഫിന്റെ കൈനഷ്ടമായതും സലോമിയുടെ ജീവന്‍ നഷ്ടമായതും ഒക്കെ മാനേജ്‌മെന്റിന്റെ ദുര്‍വാശികൊണ്ടാണെന്ന് തറപ്പിച്ച് പറയുകയാണ് ഇടയ്ക്ക് ജോലി നഷ്ടമായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയ ഈ സസ്യശാസ്ത്രജ്ഞന്‍.
ബോട്ടണിയില്‍ð ഒരു പഠനം പോലും നടത്താത്ത ഒരാള്‍ എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒരു കോളേജില്‍ അധ്യാപികയായിരിക്കുകയും ഡോക്ടറേറ്റുള്ള ഞാന്‍ കോളേജില്‍ നിന്നും പുറത്താകുകയും ചെയ്ത സാഹചര്യത്തെ സമൂഹത്തിന് മനസിലാക്കിക്കൊടുക്കാനായിരുന്നു താന്‍ ഓട്ടോഡ്രൈവറായതെന്ന് ഡോ. സ്റ്റീഫന്‍ പറയുന്നു. അതില്‍ താന്‍ വിജയിച്ചതായും ന്യൂമാന്‍ കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലാണ് ജോസഫിനെ അനുകൂലിച്ച് സ്റ്റീഫന്‍ സംസാരിക്കുന്നത്.
' സലോമിയുടെ രക്തക്കറ മായ്ച്ച് കളയാന്‍ സഭാ നേതൃത്വത്തിന് കഴിയുമോ? 
വിശ്വസിക്കുന്നത് സത്യദൈവത്തില്‍ ആണെങ്കില്‍ പിതാക്കന്മാര്‍ ആ പാവം മനുഷ്യന്റെ കാല്‍ കഴുകി മാപ്പ് പറയട്ടെ. സലോമിയുടെ രക്തക്കറ തലമുറകളുടെ മേല്‍ പതിക്കാതിരിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ചുനിന്നു; മാനേജ്‌മെന്റ് മനസ്സില്ലാമനസ്സോടെ വഴങ്ങി; ടിജെ ജോസഫിനെ തിരിച്ചെടുത്തു.
ഞാന്‍ ടി.ജെ.ജോസഫിനെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. പക്ഷേ, എന്നെ പുറത്താക്കിയതിന് അത് ഒരു കാരണം മാത്രമാണ്. പ്രധാന കാരണം അതല്ല. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഉണ്ടായ ഒരു സംഭവമാണ്. അവിടെ ബിഎസ്സിക്ക് ബോട്ടണി പഠിക്കാത്ത, എംഎസ്സിക്ക് ബോട്ടണി പഠിക്കാത്ത ഒരാളെ ബോട്ടണി പ്രൊഫസറായി നിയമിച്ചു. ഈ ഇന്റര്‍വ്യൂ ബോര്‍ഡിലിരുന്ന് അഴിമതി നടത്തിയത് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ടിഎം ജോസഫാണ്. ഇത് ചോദ്യം ചെയ്തതിനാണ് എന്നെ കോളേജില്‍ നിന്ന് സസ്പന്റ് ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഞാനൊരു നിരാഹാരസമരം പ്രഖ്യാപിച്ചു. പക്ഷേ, എന്റെ സഹോദരങ്ങളെയും കുടുംബാഗങ്ങളെയും ഉപയോഗിച്ച് എന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കുകയായിരുന്നു മാനേജ്‌മെന്റ് ചെയ്തത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഈ പ്രിന്‍സിപ്പലും മാനേജ്‌മെന്റും ചേര്‍ന്നാണ് എന്നെ ഭ്രാന്തനാക്കി ഒന്നരമാസത്തോളം പൈങ്കുളം ഭ്രാന്താശുപത്രിയില്‍ അടപ്പിച്ചത്. എന്നെയും ടിജെ ജോസഫിനെയും പുറത്താക്കുമെന്നായിരുന്നു എന്റെ കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. പിന്നീട് എട്ട് മാസം കഴിഞ്ഞാണ് എന്നെ തിരിച്ചെടുത്തത്. ഇപ്പോഴും വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും ഇടയില്‍ എന്നെ ഒരു ഭ്രാന്തനായി ചിത്രീകരിക്കുകയാണ് പ്രിന്‍സിപ്പലും, മറ്റും ചെയ്യുന്നത്. - സ്റ്റീഫന്‍ പറയുന്നു. 
നേരത്തേതന്നെ ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജുമുണ്ടായിരുന്ന സ്റ്റീഫന്‍ ഭാര്യയും മൂന്ന്മക്കളുമടങ്ങുന്ന കുടുംബംപുലര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാതയതോടെ ഓട്ടോഡ്രൈവറാകുകയായിരുന്നു. 
ഭാര്യയ്ക്കാണെങ്കിലും ജോലിയും ഉണ്ടായിരുന്നില്ല. 
ടി.ജെ.ജോസഫിനെ പുറത്താക്കാന്‍ കാരണം നോക്കിയിരുന്ന ചിലര്‍ ചോദ്യപേപ്പര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നതാണ് സത്യം. വിവാദം ഉണ്ടാക്കിയത് തൊടുപുഴ ന്യൂമാന്‍ കേളേജിലെ പ്രിന്‍സിപ്പല്‍  ടിഎം ജോസഫും മലയാളം വിഭാഗത്തിലെ ഫാദര്‍ മാനുവല്‍ പിച്ചളിക്കാടനുമാണെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ കേവലം ഒരു ക്ലാസിലെ 25 കുട്ടികള്‍ മാത്രമെഴുതിയ ഒരു ചോദ്യപേപ്പര്‍ എങ്ങിനെ വിവാദമാകും. പ്രിന്‍സിപ്പലിനും ആ അച്ചനുമുള്ള വൈരാഗ്യമാണ് ആ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത്. ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ലല്ലോ. അവിടെത്തന്നെ പരിഹരിക്കാമായിരുന്നു. അതിന് നില്‍ക്കാതെ സാറിന്റെ കൈ വെട്ടിച്ചു. ഭാര്യയെ ആത്മഹത്യ ചെയ്യിപ്പിച്ചു. ആ കുടുംബം തകര്‍ത്തു. വിവാദമെന്ന് പറയുന്ന ചോദ്യപേപ്പര്‍ പുറത്ത് പോയതിനും കാരണക്കാര്‍ ഇവര്‍ തന്നെയാണെന്ന് ഞാനിപ്പോഴും കരുതുന്നു.
ജോസഫ് സാര്‍ സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ്. അഴിമതിക്കാരായ ഇവര്‍ക്ക് ഇത് രസിക്കുന്നില്ലായിരിക്കാം. അല്ലാതെ ജോസഫ് സാറിനെപ്പോലെ ഒരാളോട് വൈരാഗ്യം തോന്നാന്‍ വേറൊരു കാരണവും ഉള്ളതായി എനിക്കറിയില്ല. ഇവര്‍ക്ക് ജോസഫ് സാറിനെ ഇഷ്ടമല്ലെന്ന് എനിക്കറിയാം. പ്രിന്‍സിപ്പാള്‍ മാത്രമല്ലñ സഭയിലെ ഭൂരിഭാഗം ആളുകളും അന്ന് അവരോടൊപ്പം ഉണ്ടായിരുന്നു. സാറ് ഇത്രയും കാലം പുറത്ത് നില്‍ക്കാന്‍ പ്രധാന കാരണം കോളേജ് മാനേജര്‍ ഫാദര്‍ മലേക്കുടിയാണ്. ടിജെ ജോസഫ് ഈ കോളേജിലേക്ക് മടങ്ങിവരരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍. 
കോളേജിലുള്ള അധ്യാപകരില്‍ðഭൂരിഭാഗവും ടിജെ ജോസഫിന് അനുകൂല നിലപാടുള്ളവര്‍ തന്നെയാണ്. പക്ഷേ, പലര്‍ക്കും അത് പുറത്തുപറയാന്‍ ഭയമായിരുന്നു. ഇനിയും അവിടെത്തന്നെó ജോലി ചെയ്യേണ്ടേയെന്നóചിന്തയാണ് പല അധ്യാപകരേയും മാനേജ്‌മെന്റിന് വഴങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ ഒരു സംഭവം പറയാം. ടിജെ ജോസഫ് സാറിനെതിരായ കൈവെട്ടില്‍ പ്രതിഷേധിക്കാനായി കേരളത്തിലുള്ള മൊത്തം അധ്യാപകര്‍ പണിമുടക്കി പ്രകടനം നടത്തിയിരുന്നു. ഞാനും കാഷ്വല്‍ ലീവ് എടുത്ത് അതില്‍പങ്കെടുത്തയാളാണ്. കോളേജിലെ ഭൂരിഭാഗം അധ്യാപകരും അന്ന് ക്യാഷ്വല്‍ ലീവ് എടുത്ത് ആ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാനേജര്‍ ഫാദര്‍ മലേക്കുടി അധ്യാപകരെ ഭീഷണിപ്പെടുത്തി ലീവ് ക്യാന്‍സð ചെയ്യിച്ചു. കേരളത്തിലെ അധ്യാപകര്‍ മുഴുവന്‍ ടിജെ ജോസഫിനെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചപ്പോള്‍ സ്വന്തം കോളേജിലെ അധ്യാപകരെ മാനേജ്‌മെന്റ് അതില്‍ല്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ജോസഫിനെ തിരിച്ചെടുത്തതിന് പ്രധാന കാരണം സലോമി എന്ന ആ പാവം സ്ത്രീയുടെ ആത്മഹത്യ തന്നെയായിരുന്നു. പിന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇടപെടലും. അദ്ദേഹമാണ് ജോസഫ് സാറിന് വേണ്ടി ബിഷപ് മാര്‍ ജോര്‍ജ്ജ് മഠിത്തിക്കണ്ടത്തിലിനെ വിളിച്ച് സംസാരിച്ചത്. ഞാന്‍ അറിഞ്ഞത് വിഎസിന് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ്. എല്ലാറ്റിനുമുപരി പഴയകോളേജ് മാനേജര്‍ ഫാ. മലേക്കുടി ഇപ്പോള്‍ ആ പോസ്റ്റിലില്ല. അതെല്ലാമായിരിക്കാം ടിജെ ജോസഫിന്റെ തിരിച്ചുവരവിന് കാരണമായത്. പക്ഷേ,ഒരുകാര്യത്തില്‍ðശത്രുക്കള്‍ വിജയിച്ചു. ഇത്രയും നല്ല ഒരു അധ്യാപകനെക്കൊണ്ട് കുട്ടികളെ ഇനി പഠിപ്പിക്കില്ല എന്ന് അവര്‍ മുന്‍പ് തന്നെóനിശ്ചയിച്ചുറപ്പിച്ചിരുന്നിരിക്കാം. അതില്‍ അവര്‍ വിജയിച്ചല്ലോ സ്റ്റീഫന്‍ പറയുന്നു. 
മാനേജ്‌മെന്റിനെതിരെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയാല്‍ എന്റെ ജോലിയെ ബാധിക്കുമെന്ന പേടി ഇപ്പോഴും എനിക്കില്ല. പിന്നെ പുതിയ ബിഷപ്പ് മഠത്തില്‍ കണ്ടത്തില്‍ പിതാവിന്റെ മുമ്പില്‍ðനിന്ന് എനിക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്. അതിനാരെയും പേടിക്കുന്നുമില്ല- സ്റ്റീഫന്‍ വ്യക്തമാക്കുന്നു. ഞാന്‍ പറയാവുന്നിടത്തോളം പറയും. പിന്നെó ആരെയും തിരുത്താനാകുമെന്നുള്ള പ്രതീക്ഷ ഇപ്പോഴെനിക്കില്ല. മറ്റുള്ളവരെ തിരുത്തുതിനെക്കാള്‍ നല്ലത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 
അടുത്ത മാസം എന്റെ വീടിന്റെ പാലുകാച്ചാണ്. ആ ദിവസം തന്നെ പാവപ്പെട്ടവര്‍ക്ക് ഞാന്‍ നിര്‍മ്മിച്ച് നല്‍കുന്ന മൂന്നു വീടുകളുടെ തറക്കല്ലിടലും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണ്ണമാകൂ എന്നാണ് ഞാന്‍ കരുതുന്നത്. 
ഒരു പാവപ്പെട്ട അധ്യാപകന്റെ കുടുംബം തകര്‍ത്തയാളുകള്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു എന്ന വിഷമംമാത്രമേ തനിക്കിപ്പോഴുള്ളൂ എന്നും സ്റ്റീഫന്‍ പറയുന്നു.

Courtesy: Almaya Sabhdam


Chandrika 
Prof. Stephan Cheriyil
and JCC Members at Muvattupuzha (file Photo)

No comments:

Post a Comment