Sunday, January 26, 2014

ബിഷപ്പുമാര്‍ യേശുവിനെയാണോ ഭയപ്പെടുന്നത് ?



മുകളിലെ ഫോട്ടോയില്‍ കാണുന്ന ഇന്നത്തെ ദീപിക പത്രം വായിച്ചിട്ട്, തികച്ചും മനോവിഷമത്തോടും അല്പ്പം ദേഷ്യത്തോടെയും ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌. നമ്മുടെ ബിഷപ്പുമാര്‍ക്ക്  പോലീസ് അകമ്പടി. സി ബി സി ഐ സമ്മേളനം നടക്കുന്നിടത്ത് പോലീസ് കണ്ട്രോള്‍ റൂം. ഈ ബിഷപ്പുമാര്‍ ആരെയാണ് പേടിക്കുന്നത്. ഈ നാട്ടിലെ സാധുക്കളായ മനുഷ്യരെയോ? അതോ ഏതെങ്കിലും വര്‍ഗീയ വാദികളെയോ? മരിക്കുമെന്ന ഭയമാണോ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. അതോ പേരിനും പ്രശസ്തിക്കും വേണ്ടിയിട്ടോ? വര്‍ഗീയവാദികളുടെ വെട്ടെറ്റും തീയില്‍ കത്തിക്കപെട്ടും ഈശോയുടെ നാമത്തില്‍ പിടഞ്ഞു മരിച്ച നമ്മുടെ മിഷനറിമാരെ മറന്നു നിങ്ങള്‍. ഒരു സുരക്ഷിദത്വവും ഇല്ലാതെ ഇന്നും വടക്കേ ഇന്ത്യയിലും ഇസ്ലാമിക രാജ്യങ്ങളിലും വേല ചെയ്യുന്ന നമ്മുടെ തന്നെ സഹോദരങ്ങളെ മറന്നു നിങ്ങള്‍. ഈശോക്കുവെണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ രക്തസാക്ഷികളേയും അപ്പസ്തൊലന്മരെയും നിങ്ങള്‍ അപമാനിക്കുകയാണ് ഇതിലൂടെ. കുരിശിലെറിയ ഈശോയെ പ്രഘോഷിക്കുന്ന നിങ്ങള്‍, ആ ഈശോയെ ഒറ്റു കൊടുക്കുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ. പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിങ്ങള്‍,  ആര്‍ക്ക്‌ വേണ്ടിയാണ് ജീവിതം സംരക്ഷിക്കുന്നത്? നിങ്ങള്‍ സുരക്ഷിത വലയങ്ങളില്‍ ആയിരുന്നു കാണുന്നതിനെക്കാള്‍, ഈശോയുടെ മാത്രം സംരക്ഷണത്തില്‍ ആയിരുന്നു കാണാന്നാണ് ഞങ്ങള്‍ അല്‍മായര്‍ ഇഷ്ടപ്പെടുന്നത്. അതിനിടെ നിങ്ങള്‍ ആക്രമിക്കപ്പെട്ടാലും വധിക്കപ്പെട്ടാലും അതില്‍ അഭിമാനിക്കും ഞങ്ങള്‍
ഈശോയുടെ വചനം മനസില്‍ ഓര്‍ക്കുന്നത്‌ നല്ലതാണ്. " സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അത് കണ്ടെത്തും."

courtesy:  


Thursday, January 23, 2014

SYnod of laities (അല്‍മായ സിനഡ് ) പങ്കെടുക്കുക വിജയിപ്പിക്കുക



ത്തോലിക്കാസഭയിലെ ജനകീയ മുന്നേറ്റം! പങ്കെടുക്കുക വിജയിപ്പിക്കുക  



Contact: Lalan Tharakan, Alapuzha President 9447260482
Felix J. Pulludan Program Convener 9061141555
Anto Kokkat, Thrissur - 680027 (General secretary) 9446017690
V.K. Joy,  Thrissur - 680306 (JCC Vice President)  9447037725
Adv. Varghese Parambil, Kochi - 682018. (JCC Treasurer) 9446571139

Wednesday, January 22, 2014

Modi to meet Kerala Bishops during Kerala Visit


Modi to meet bishops during Kerala rally

Modi is coming to Kochi to take part in the centenary celebrations of the Lake Agitation, organized by Kerala Pulayar Maha Sabha.

Indian Catholic News
Posted on January 22, 2014, 8:12 A

BJP's prime ministerial candidate Narendra Modi is moving closer to some sections of Christians in Kerala as general elections are fast approaching.
A few noted Christian organizations have invited Modi to their headquarters, when he is in Kerala for two public rallies on Feb 9. However, to avoid antagonizing other Christian bodies, Modi will be meeting the bishops separately at an alternative venue, reported Deccan Chronicle.
Though the state BJP is maintaining that it is too early to reveal more on the matter, it is being said that they will take part in the public rally in Marine Drive, Kochi.
Modi, the divisive BJP leader and three time chief minister of Gujarat, is coming to Kochi to take part in the centenary celebrations of the Lake Agitation, organized by Kerala Pulayar Maha Sabha.
“Though I don’t want to reveal the identity of the Christian organizations at this juncture, they have invited Modi to their headquarters. But Modi will not be going there. However, he will meet them at a different venue," said BJP state chief, V. Muraleedharan.
Prior to the Kochi rally, Modi will be taking part in another rally at Shanghumugham beach in state capital Thiruvanthapuram at 4 pm.
Muraleedharan had also held talks with Modi prior to the National Council meet on finalizing the procedures of the two rallies. BJP national president Rajnath Singh will also be attending both the public rallies.

Source: Deccan Chronicle

Thursday, January 16, 2014

Four of the five supervising cardinals have been replaced: Acts of Pope francis

Pope Francis orders major change at Vatican bank-

Four of the five supervising cardinals have been replaced.


Posted on January 16, 2014, 4:15 PM

Vatican City: Pope Francis on Wednesday (Jan. 15) took his biggest step yet at cleaning house at the scandal-ridden Vatican Bank, replacing most of the institution’s advisers with fresh faces.
Among the new appointees: Vatican Secretary of State and Cardinal-designate Pietro Parolin; Cardinal Christoph Schoenborn from Vienna; Cardinal Thomas Collins of Toronto; and veteran diplomat Cardinal Santos Abril y Castello, a close friend of the pontiff’s.
French Cardinal Jean-Louis Tauran is the lone cardinal adviser who was retained.
Francis’ move essentially undid a decree issued last year by his predecessor, Pope Benedict XVI, who confirmed the Vatican Bank’s supervisory body for another five years, just days before announcing his retirement. The most high-profile figure sacked on Wednesday was Cardinal Tarcisio Bertone, Benedict’s secretary of state and the face of administrative woes of Benedict’s papacy.
Officially known as the Institute for Religious Works, the Vatican Bank plays an essential role in helping facilitate the Vatican’s role in confronting poverty worldwide. But it has also been connected with widespread corruption and money laundering.
Last July, a priest and Vatican accountant Nunzio Scarano — nicknamed “Monsignor 500″ because of his taste for 500-euro banknotes — was arrested and accused of smuggling nearly $30 million into Italy from Switzerland. In 2012, Ettore Gotti Tedeschi was ousted as bank president after being accused of incompetence.
That same year, U.S. banker JPMorgan closed its accounts with the bank, and Deutsche Bank Italia ended a 15-year relationship, making the Holy See a cash-only state for several months.
Since becoming pope last March, Francis has repeatedly railed against corruption, and his reforms at the bank are quickly becoming a test case for those efforts.

Source: Religion News Service

Indiavision Live


Indiavision Live
Posted: 16 Jan 2014 07:05 AM PST
ബാലപീഡനം ആരോപിക്കപ്പെട്ട റോമന്‍ വൈദികരെ ഐക്യരാഷ്ട്രസഭാ പ്രത്യേക അന്വേഷണസമിതി ചോദ്യംചെയ്യാനാരംഭിച്ചു. ആയിരത്തോളം കുട്ടികളെ വൈദികര്‍ പീഡനത്തിനിരയാക്കിയെന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തിലാണ് റോമന്‍ വൈദികരെ യുഎന്‍ സമിതിയുടെ ചോദ്യംചെയ്യുന്നത്

“ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടാല്‍ വൈദികന്‍ വെറും വിഗ്രഹാരാധകനായി മാറും'-ഫ്രാന്‍സീസ് പാപ്പാ



വൈദികന്‍ വിഗ്രഹാരാധകനാകുന്നത് എപ്പോള്‍?- 

തിങ്കളാഴ്ച സാന്താ മാര്‍ത്തയില്‍ വച്ചുള്ള കുര്‍ബാനക്കിടെ ഫ്രാന്‍സീസ് പാപ്പാ പൗരോഹിത്യത്തെക്കുറിച്ചു സംസാരിച്ചു. നല്ല ഒരു വൈദികന്‍ ദൈവജനത്തിനുവേണ്ടി ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ്. അങ്ങനൊരാള്‍ക്ക് യേശുവുമായി അടുത്ത ബന്ധമുണ്ടായിരിക്കും. “ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടാല്‍ വൈദികന്‍ വെറും വിഗ്രഹാരാധകനായി മാറും, ആത്മാനുരാഗിയും.” യോഹന്നാന്റെ ലേഖനത്തില്‍ നിന്നായിരുന്നു ആദ്യത്തെ വായന. അതിനെ ആസ്പദമാക്കി പാപ്പാ പറഞ്ഞു: “പുരോഹിതന്റെ ശക്തി ക്രിസ്തുവുമായുള്ള ബന്ധത്തിലാണ്. ഈശോയ്ക്ക് ജനപിന്തുണ വര്‍ധിച്ചു വന്നപ്പോള്‍ അവന്‍ മരുഭൂമിയിലേക്കു പിന്‍വാങ്ങി പിതാവിനോടു സംസാരിച്ചിരുന്നു.” പൗരോഹിത്യത്തിന്റെ ഉരകല്ല് യേശുവുമായുള്ള ബന്ധമാണെന്ന് പാപ്പാ പറഞ്ഞു. “എന്റെ പൗരോഹിത്യ ജീവിതത്തില്‍ യേശുവിനുള്ള സ്ഥാനമെന്താണ്? ഒരു ശിഷ്യന് ഗുരുവിനോടുള്ള സജീവബന്ധമാണോ അത്? അതോ സഹോദരന് സഹോദരരോടുള്ള ബന്ധം? ഒരു നിസ്വന് ദൈവത്തോടുള്ള ബന്ധമോ? അതോ ഹൃദയത്തില്‍ നിന്നും മുളപൊട്ടാത്ത കൃത്രിമ ബന്ധമാണോ അത്?” “ദൈവാത്മാവിലാണ് നാം അഭിഷിക്തരായിരിക്കുന്നത്. എന്നാല്‍ ക്രിസ്തുവില്‍ നിന്നും നാം അകന്നാല്‍ നമുക്ക് ഈ അഭിഷേകം നഷ്ടപ്പെടും. അഭിഷിക്തന്‍ എന്നതിനുപകരം നാം വെറും സ്തുതിപാഠകനും മധുരവചനക്കാരനുമായി അധഃപതിക്കും. ഇത്തരം പുരോഹിതര്‍ സഭയ്ക്ക് എന്ത് അപകടമാണ് ചെയ്യുന്നതെന്നോ! ഇവര്‍ ചിത്രശലഭ- വൈദികരാണ് പൊങ്ങച്ചക്കാരാണ്. ഇത്തരക്കാര്‍ക്ക് ക്രിസ്തുവുമായി യഥാര്‍ത്ഥത്തില്‍ ബന്ധമില്ല.” “വൈദികരായ നമുക്ക് വളരെയേറെ കുറവുകളുണ്ട്. നമ്മള്‍ പാപികളാണ്. എന്നാല്‍ നമ്മള്‍ ക്രിസ്തുവിലേക്കു തിരിയുമെങ്കില്‍, പ്രാര്‍ത്ഥനയില്‍ അവനില്‍ ശരണം തേടുന്നുവെങ്കില്‍ പാപികളാണെങ്കിലും നമ്മള്‍ നല്ല വൈദികരായിത്തീരും. എന്നാല്‍ നമ്മള്‍ യേശുവില്‍ നിന്നും അകലെയാണെങ്കില്‍, അവന് പകരമായി നമ്മള്‍ മറ്റുപലതിനെയും നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കും…” “വൈദികരായി ജീവിതം സമര്‍പ്പിച്ചവരെ കാണുക സന്തോഷകരമാണ്. മറിച്ച് വിഗ്രഹാരാധകരായ വൈദികരെ ജനം തിരിച്ചറിയും. അതായത് യേശുവിന് പകരം ചെറിയ ചെറിയ വിഗ്രഹങ്ങളെ കൊണ്ടു നടക്കുന്നവരെ. ഇവര്‍ ആത്മാനുരാഗികളാണ്. യേശുവുമായുള്ള ബന്ധമാണ് നമ്മളെ ഇത്തരം വിഗ്രഹാരാധനയില്‍ നിന്നും രക്ഷിക്കുന്നത്. നമ്മുടെ അഭിഷേകത്തില്‍ നമ്മെ നിലനിര്‍ത്തുന്നതും ഈ ബന്ധം തന്നെയാണ്. “ഇന്ന് എന്നോടൊപ്പം ബലിയര്‍പ്പിക്കുന്ന നിങ്ങളിലുള്ള എന്റെ പ്രത്യാശ ഇതു തന്നെയാണ്. ജീവിതത്തില്‍ മറ്റ് എന്ത് നഷ്ടപ്പെട്ടാലും യേശുവുമായുള്ള ബന്ധം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. അതാണ് നിങ്ങളുടെ വിജയം. അതുമായി നിങ്ങള്‍ മുന്നോട്ടുപോകുക.”
Courtesy 

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും 


ഫോട്ടോ: Pope's Risk
(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനാര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.)

സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി ഫാ. ഡേവീസ് കാച്ചപ്പിള്ളി അവതരിപ്പിച്ച പ്റബന്ധം


രണ്ടായിരം വര്‍ഷത്തെ പഴക്കവും പാരമ്പര്യങ്ങളും ഉള്ള സമൂഹമാണ് കത്തോലിക്കാതിരുസഭ. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളാണ് സഭയുടെ അടിസ്ഥാനം. നാലാം നൂറ്റാണ്ട് വരെയുള്ളതും ആദിമസഭയെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ ക്രിസ്തീയ സമൂഹമാണ് അടിസ്ഥാനസഭാസമൂഹം. നാലാം നൂറ്റാണ്ട് മുതല്‍ സഭ യേശുവില്‍ നിന്നും സുവിശേഷ പ്രബോധനങ്ങളില്‍ നിന്നും ആദിമസഭയുടെ ശൈലികളില്‍ നിന്നും അകന്ന് പോകാനിടയായി. തന്മൂലം പതിനാറ് നൂറ്റാണ്ട് കാലം സഭ നാനാതരത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ പ്രധാനകാരണങ്ങള്‍ നാലാം നൂറ്റാണ്ട് മുതല്‍ സഭയില്‍ കടന്ന് കൂടിയതും പിന്നീട് വര്‍ദ്ധിച്ചുകൊണ്ടിരുന്നതുമായ ലൗകിക സമ്പത്തും ലൗകിക ഏകാധിപത്യ അധികാരവുമാണ്. പതിനാറ് നൂറ്റാണ്ട് കാലത്തെ ഇത്തരം ശൈലികളുടെ ഫലമായി സഭയുടെ ആദ്യ ശൈലികളും ആദര്‍ശശൈലികളുമായ ലളിത ജീവിതം, സുവിശേഷാത്മക ജീവിതം കൂട്ടായ്മ ജീവിതം എന്നിവ നഷ്ടമായിക്കൊണ്ടിരുന്നു. ഇവ വീണ്ടെടുത്ത് ആദിമ ശൈലികളിലേയ്ക്കും ആദര്‍ശശൈലികളിലേയ്ക്കും മടങ്ങിപോയി സഭയെ നവീകരിക്കുക എന്നതായിരുന്നു സഭാനവീകരണം എന്ന പദത്തിലൂടെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെയും 23-ാം യോഹന്നാന്‍ മാര്‍പ്പാപ്പയുടെ ജീവിതദര്‍ശനം. 1962 ഒക്‌ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ റോമിലെ വത്തിക്കാനില്‍ നടത്തപ്പെട്ടത്. കൗണ്‍സില്‍ പൂര്‍ത്തിയാകും മുമ്പേ 1963 ജൂണ്‍ 3 ന് യോഹന്നാന്‍ മാര്‍പ്പാപ്പ ദിവംഗതനായി. തന്മൂലം 6-ാം പൗലോസ് പാപ്പയാണ് പിന്നീട് കൗണ്‍സിലിനെ നയിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താല്‍ മുന്‍പറഞ്ഞ ലക്ഷ്യങ്ങളോടെ സഭയെ നവീകരിക്കാന്‍ യുക്തമായ 16 പ്രമാണരേഖകള്‍ കൗണ്‍സില്‍ അംഗീകരിച്ച് സഭയുടെ തുടര്‍ന്നുള്ള പുരോഗതിക്കുവേണ്ടി നല്‍കുകയുണ്ടായി.
കൗണ്‍സിലിന്റെ പ്രബോധനങ്ങളെല്ലാം കര്‍ശനമായി അനുസരിക്കാന്‍ സഭ മുഴുവനേയും കടപ്പെടുത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 6-ാം പൗലോസ് മാര്‍പ്പാപ്പ അവയെല്ലാം സഭയ്ക്ക് നല്‍കിയത്. അതായത് നമുക്കിന്ന് കര്‍ശനമായി കടപ്പെട്ടിരിക്കുന്നതാണല്ലോ ഞായറാഴ്ച ആചരണം. ഈ മാനദണ്ഡം തന്നെയാണ് കൗണ്‍സില്‍ പ്രബോധനങ്ങളുടെ കാര്യത്തിലും ഉള്ളത്. അവ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനും കര്‍ശനമായ കടമയുണ്ട്. അതുകൊണ്ട്, ഇരുപതാം നൂറ്റാണ്ടില്‍ ദൈവം സഭയ്ക്കു നല്‍കിയ മഹത്തായ വരദാനമാണ്, കൃപാവരമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും, കൗണ്‍സിലിന്റെ പ്രമാണരേഖകളും. ഇവ സുവിശേഷത്തിലെ 5 താലന്ത് ലഭിച്ചവനേപ്പോലെ വളര്‍ത്തിക്കൊണ്ടുവരാനുള്ളവയാണ്, അല്ലാതെ ഒരു താലന്തു കിട്ടിയവനെപ്പോലെ പൊതിഞ്ഞ് വക്കാനുള്ളവയല്ല. എന്നാല്‍ കൗണ്‍സില്‍ കഴിഞ്ഞ് 50 വര്‍ഷം പിന്നിടുമ്പോഴും സഭ മനസ്സിലാക്കുന്നത് ഈ താലന്തുകള്‍ നാം നിര്‍ബന്ധ ബുദ്ധിയോടെ വളര്‍ത്തിയിട്ടില്ല എന്നാണ്. ഉപരി വിപ്ലവമായ ചിലകാര്യങ്ങള്‍ ചെയ്തു എന്നല്ലാതെ, അടിസ്ഥാനപരമായ സഭാനവീകരണം ഇന്നോളം ഉണ്ടായിട്ടില്ല. അടിസ്ഥാനനവീകരണം ഉണ്ടാകാതെ സഭയുടെ നവീകരണം പൂര്‍ണതയിലെത്തുകയില്ല. ഉദാഹരണത്തിന് തിരുസഭയിലെ അംഗങ്ങള്‍ മാര്‍പ്പാപ്പയോ, മെത്രാനോ, വൈദികനോ, സന്യാസിയോ, ഷെവലിയറോ, സാധാരണ ക്രിസ്ത്യാനിയോ ആരായാലും അവന്‍ സമ്പത്തിന്റെയും അധികാരത്തിന്റെയും ആനപ്പുറത്തിരിക്കുന്നത് തെറ്റാണെന്ന് കൗണ്‍സില്‍ പറയുന്നുണ്ടെങ്കില്‍ നാം ആനപ്പുറത്തുനിന്നിറങ്ങി, യേശുവിനേപ്പോലെ കഴുതപ്പുറത്ത് സഞ്ചരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. പശ്ചാത്താപത്തോടെ തെറ്റ് ഏറ്റ് പറയണം, നവീകരണത്തിന് പ്രതിജ്ഞയെടുക്കണം. ഇപ്രകാരമുള്ള മനസ്സോടെ സഭയെ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി വളര്‍ത്താനുള്ള പ്രബോധനങ്ങളും മാതൃകകളുമാണ് കഴിഞ്ഞ 10 മാസമായിട്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പ സഭയ്ക്കു മുമ്പാകെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ സഭാനവീകരണം കര്‍ശനമായി നടപ്പാക്കാനായി ദൈവം സഭയിലേക്കയച്ച സഭാനവീകരണപ്രവാചകന്‍ എന്ന് ഫ്രാന്‍സീസ് പാപ്പായെ വിശേഷിപ്പിക്കാനാകും. 



ഫ്രാന്‍സീസ് പാപ്പയുടെ സഭാനവീകരണ പ്രബോധനങ്ങള്‍: 
1. വിശ്വാസികളാണ് തിരുസ്സഭ, മാര്‍പ്പാപ്പയും കര്‍ദ്ദിനാളും, മെത്രാനും വൈദികരും വിശ്വാസികളുടെ ശുശ്രൂഷകരാണ്.
2. സഭയാകുന്ന നൗകയെ നയിക്കുന്ന മെത്രാന്മാര്‍ ജനങ്ങളെ സേവിക്കേണ്ട സേവകരാണ്, ഭരിക്കേണ്ട അധികാരികളോ, യജമാനന്മാരോ അല്ല; മുരടിച്ച രാജകീയ പ്രഭുത്വം നിങ്ങളില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യണം, വിശ്വാസികളുടെ കാവല്‍ക്കാരും നന്മയുടെ പ്രവാചകരുമായി ലോകം നിങ്ങളെ തിരിച്ചറിയണം. വിശ്വസ്തതയോടെ സഭയെ സേവിക്കുക. യേശുവിനെപ്പോലെ എളിമയിലാണ് നിങ്ങളുടെ മഹത്വവും മാഹാത്മ്യവും കുടികൊള്ളുന്നത്. ഗ്രാമീണ ജീവിതം നയിച്ച നിഷ്ങ്കളങ്കനായ ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യന്മാരുടേയും മാതൃകയില്‍ നിങ്ങള്‍ ജനങ്ങളോടൊത്ത് ജീവിക്കണം. അടച്ചു പൂട്ടിയ കൊട്ടാരസദൃശമായ അരമനകളില്‍ കഴിയാതെ, അവിടെ നിന്നിറങ്ങി ജനങ്ങളിലേക്കിറങ്ങി ചെല്ലണം. അവരുടെ വേദനകളിലും ദുഃഖങ്ങളിലും യേശുവിന്റെ കാരുണ്യത്തോടെ പ്രതികരിക്കണം. കര്‍ത്താവിന്റെ കരുണയെ കാണാതെ പോകരുത്.
3. പുരോഹിതരും സന്യസ്തരും ഏറ്റവും പുതിയ മോഡല്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ മനോവേദന തോന്നാറുണ്ട്. സാധാരണ കാറുകളിലാണ് നിങ്ങള്‍ സഞ്ചരിക്കേണ്ടത്. നിങ്ങള്‍ കുറച്ചു കൂടി വിനീതരാകുക; ലോകമെങ്ങും കുട്ടികളും മറ്റുള്ളവരും ദാരിദ്ര്യം മൂലം മരിക്കുന്നുവെന്ന് ഓര്‍ക്കണം.
4. ക്രിസ്തീയത ഒരു ജീവിതശൈലിയാണ്, അത് ലേബലല്ല, പുറം മോടികളോടു കൂടിയ ക്രിസ്ത്യാനികളാകാതെ, നമ്മള്‍ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കണം. നന്മ ചെയ്തും നീതിയുടേയും സത്യത്തിന്റെയും പ്രവാചകരായും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തും ദൈവത്തെ അനുസരിച്ചും പ്രാര്‍ത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ദൈവത്തോടും കൂടി ജീവിക്കേണ്ടവരാണ് ക്രൈസ്തവര്‍.
5. ജനങ്ങളെ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അജഗണത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള ഇടയരൂപവും വിനയാന്വിതമായ ശുശ്രൂഷാശൈലിയും മെത്രാന്മാര്‍ക്കുണ്ടാകണം. മെത്രാന്റെ വാതില്‍ക്കല്‍ മുട്ടുന്നവര്‍ക്ക് ജീവിത നന്മയും സംലഭ്യതയും കൊണ്ട് ദൈവപിതാവിന്റെ സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കണം, അവര്‍ക്കത് മനസ്സിലാക്കി കൊടുക്കണം. മെത്രാന്‍ സ്ഥാനം ഒരു തൊഴിലായി കാണരുത്; മെത്രാന്‍ ജനത്തിന്റെ ആത്മീയ ഗുരുനാഥനും അധ്യാപകനുമായി സ്വയം സമര്‍പ്പണം ചെയ്യണം, യാത്രകളുടേയും അകന്ന ബന്ധങ്ങളുടേയും ശൃംഖലയില്‍ കുടുങ്ങി, സ്വന്തം ജനങ്ങള്‍ക്ക് മെത്രാന്‍ സംലഭ്യനാകാതെ, ''പറന്നു നടക്കുന്ന എയര്‍പോര്‍ട്ട്'' മെത്രാന്മാരാകാതിരിക്കണം.
6. നമ്മുടെ പടിവാതില്‍ക്കല്‍ ദരിദ്രനാരായണന്മാര്‍ വിശപ്പിന്റെയും രോഗത്തിന്റെയും നിലവിളി ഉയര്‍ത്തുമ്പോള്‍, അധികാരത്തിന്റെയും സമ്പത്തിന്റെയും ശീതളഛായയില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് പുറത്ത് കടക്കണം.
7. സഭയുടെ കാനോന്‍ നിയമം സഭാശുശ്രൂഷികളെ ക്രൂരന്മാരായ ന്യായാധിപന്മാരാക്കരുത്; ളോഹയിലും ബാഹ്യമായ ശൈലികളിലും സംരക്ഷണം തേടാതെ, യേശുവിലുള്ള വിശ്വാസത്തിലും യേശുവിനെ അനുകരിക്കുന്നതിലും യഥാര്‍ത്ഥ സംരക്ഷണം കണ്ടെത്തണം. സ്വന്തം മുറിക്കുള്ളില്‍ സ്വന്തം സുരക്ഷിതത്വം നോക്കി കതകടച്ചിരുന്ന് ജീവിതം മുരടിപ്പിക്കുന്നതിനേക്കാള്‍ തെരുവിലേക്കിറങ്ങിയതിന്റെ പേരില്‍ ചെളിപുരണ്ടതും, ക്ഷതമേറ്റതുമായ സഭയാണ് അഭികാമ്യം.
8. എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണത, ഏകാധിപത്യം, സഭയുടെ എല്ലാതലങ്ങളേയും സങ്കീര്‍ണ്ണമാക്കും, ദുര്‍ബലമാക്കും, പ്രശ്‌നപൂരിതമാക്കും.
9. നീതിയുടെ വാഴ്ചയാണ് യഥാര്‍ത്ഥ സമാധാനമാര്‍ഗ്ഗം, സമാധാനം അനുഭവിക്കാനും, സമാധാനം അന്യര്‍ക്ക് നല്‍കാനുമുള്ള മാര്‍ഗ്ഗം യേശുവിനെ അനുസരിക്കുക എന്നതാണ്. നീതിയില്ലാത്തിടത്ത് പോലീസിനെ വിളിച്ചുയര്‍ത്തി സമാധാനം സ്ഥാപിക്കാം എന്ന് കരുതരുത്. ഭരണാധികാരികള്‍ മനുഷ്യരെ സ്‌നേഹിക്കുന്നവരാകണം.
10. സുവിശേഷാത്മക ശൈലി സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകണം. സുവിശേഷത്തിന്റെ ചൈതന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ആചാരാനുഷ്ഠാനങ്ങളെ അവയ്ക്ക് എത്ര ആഴമായ ചരിത്രപാരമ്പര്യമുണ്ടായിരുന്നാലും പുനഃപരിശോധിക്കാന്‍ സഭ തയ്യാറാകണം. 
11. വാക്കിലും പ്രവര്‍ത്തിയിലും സുവിശേഷം പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടേയും കടമയാണ്. സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം, അതിന് ക്രൈസ്തവര്‍ സന്നദ്ധരാകണം.
12. സമൂഹത്തിന്റെ പൊതുനന്മയും സമാധാനവും ലക്ഷ്യമാക്കി സമൂഹത്തിലെ വ്യക്തികളെ സംയോജിപ്പിച്ച് സംവാദങ്ങള്‍ നടത്തേണ്ടതും യുക്തമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കേണ്ടതുമാണ്.
13. സഭയുടെ സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ക്ക് മാറ്റം വരുത്തേണ്ടതാണ്. സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ പലപ്പോഴും സ്ഥാപനത്തെ മാത്രം നോക്കിക്കാണുന്നു എന്നതാണ്. ചുറ്റുമുള്ള ലോകത്തെയും മനുഷ്യരേയും അവഗണിക്കുന്നതരത്തിലുള്ള ഈ കേന്ദ്രീകൃത ശൈലിമാറ്റപ്പെടണം. ഇതിനായി തുറവിയുള്ള സമീപനം സ്വീകരിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ വളരെ കുറച്ചുമാത്രമെ ചെയ്തിട്ടുള്ളു. അവ പൂര്‍ണ്ണമായും ചെയ്യാനാകണം.
14. സഭാകൂട്ടായ്മയെക്കുറിച്ച് പാപ്പ പറയുന്നതിപ്രകാരം : സഭയോടൊത്ത് ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ കേവലം ഹയരാര്‍ക്കിയോടുകൂടി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ അല്ല; സഭയുടെ സിനഡാലിറ്റി (കൂട്ടായ്മ) എന്നാല്‍ സഭയിലെ വിശ്വാസികളും മെത്രാന്മാരും മാര്‍പ്പാപ്പയും ഒരുമിച്ചുള്ള മുന്നേറ്റമാണ്. തന്മൂലം ഇന്നത്തെ രീതിയിലുള്ള മെത്രാന്‍ സിനഡിന് മാറ്റം വരുന്നതിന് എല്ലാവരേയും ഉള്‍പ്പെടുത്തി കൂടുതല്‍ ഡൈനാമിക്കാകണം, ആര്‍ജവത്വം ഉള്ളതാക്കണം. ജനങ്ങളുടെ കൂടെയിരുന്ന് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കുന്ന മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും 21 -ാം നൂറ്റാണ്ടില്‍ സഭയെ നവീകരിക്കാന്‍ കഴിവുറ്റവരാകും.15. വിമര്‍ശനങ്ങളേയും വിമര്‍ശകരേയും ഞാന്‍ ഇഷ്ടപ്പെടുന്നു. വിമര്‍ശകരാണ് സ്തുതി പാടകരേക്കാള്‍ സഭയ്ക്ക് ഉപകാരം ചെയ്യുക. അവരെ ബഹുമാനപൂര്‍വ്വം കേള്‍ക്കണം. വിമര്‍ശനങ്ങള്‍ സഭയുടെ നന്മയ്ക്ക് ഉപകരിപ്പിക്കണം.

ഫ്രാന്‍സീസ് പാപ്പയുടെ സഭാനവീകരണ മാതൃകകള്‍: 
1. സ്ഥാനാരോഹണത്തിനുശേഷം വിശ്വാസികളുടെ ആദ്യ കൂടികാഴ്ചയില്‍ അദ്ദേഹത്തിന്റെ വാക്കും ശൈലിയും ഇപ്രകാരം : ഞാനൊരു പാപിയാണ്, നിങ്ങല്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് ജനത്തിനു മുന്‍പാകെ തലകുനിച്ച് ജനത്തിന്റെ പ്രാര്‍ത്ഥനകളും ദൈവാനുഗ്രഹവും സ്വീകരിച്ചു.
2. ആഢംബരമായ വത്തിക്കാന്‍ കൊട്ടാരത്തില്‍ താമസിക്കാതെ, കര്‍ദിനാള്‍മാരും, മെത്രാന്‍മാരും,വൈദികരും താമസിക്കുന്ന ഭവനത്തിലേക്ക് മാര്‍പാപ്പ താമസം മാറ്റി.

3. ആര്‍ച്ച് ബിഷപ്പായിരുന്ന അവസരത്തില്‍ ദരിദ്രയായ ഒരു വിധവയുടെ അപേക്ഷ പരിഗണിച്ച്, കാനോന്‍നിയമത്തിന്റെ തടസ്സത്തിലും സാമ്പത്തിക പരാധീനതയിലും തന്റെ ഏഴ് മക്കളുടെ മാമോദീസ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ആര്‍ച്ച് ബിഷപ്പ് വിധവയുടെ ഏഴ് മക്കള്‍ക്കും മാമോദീസ നല്‍കുകയും തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് അവര്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു. ഇതേ പറ്റി മാര്‍പാപ്പ പറയുന്നത് ഇപ്രകാരം : 'കാനോന്‍ നിയമത്തിന്റെ അവസാന കാനോന്‍ ആത്മരക്ഷ എന്നതാണ്''


4. കര്‍ദിനാള്‍ ആയിരി ക്കുമ്പോള്‍ ദരിദ്രര്‍ താമസിച്ചിരുന്ന ചേരി പ്രദേശങ്ങളില്‍ ചെന്ന് അവരുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.
5. മാധ്യമങ്ങളിലൂടെ പ്രശസ്തനാകാന്‍ ആഗ്രഹിക്കാതെ, അവയില്‍ നിന്ന് അകന്നു നില്‍ക്കുകയും അജപാലന ശ്രുശ്രൂഷകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തുകൊണ്ടിരുന്ന കര്‍ദിനാളായിരുന്നു നമ്മുടെ പാപ്പ.
6. പേഴ്‌സണല്‍ സെക്രട്ടറിയും സല്‍ക്കാര ശുശ്രൂഷിയും ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ ജോലികള്‍ സ്വന്തമായി ചെയ്തിരുന്ന കര്‍ദിനാള്‍.
7. മാര്‍പാപ്പയുടെ പൊതു സന്ദര്‍ശനാവസരത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനേയും ശാരീരിക രോഗത്താല്‍ മുഖം വികൃതമാക്കപ്പെട്ട മനുഷ്യനേയും സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്ത മാര്‍പാപ്പ.
8. യൂറോപ്പിലെ എല്ലാ മനുഷ്യരും അവധിക്കാലം ചെലവഴിക്കുന്നതുപ്പോലെ, പരമ്പരാഗതമായി എല്ലാ മാര്‍പാപ്പമാര്‍ക്കും അനുവദിച്ചിരുന്ന അവധിക്കാലം തനിക്കു വേണ്ട എന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചു.
9. മിലാനില്‍ നിന്ന് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ 250 കുട്ടികള്‍ വരുന്നുണ്ടെന്നറിഞ്ഞ്, മാര്‍പാപ്പ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് കുട്ടികളെ സ്വീകരിച്ച് വത്തിക്കാനിലേക്ക് കൂട്ടികൊണ്ടു പോന്നു.
10. കുര്‍ബാന ചൊല്ലുന്ന കപ്പേളയിലും ഭക്ഷണ മുറിയിലും തനിക്ക് പ്രത്യേക ഇരിപ്പിടം വേണ്ട എന്ന് പറയുകയും ഓരോ ദിവസവും വ്യത്യസ്ത ഇരിപ്പിടങ്ങളില്‍ സാധാരണക്കാരെപ്പോലെ കഴിയുകയും ചെയ്യുന്നു.
11. തനിക്ക് ഭക്ഷണം വിളമ്പിത്തരാന്‍ സഹായികളാരും വേണ്ട എന്നു പറഞ്ഞ് സ്വയം ഭക്ഷണം കഴിക്കുകയും പാത്രങ്ങള്‍ സ്വയം കഴുകി വയ്ക്കുകയും ചെയ്യുന്നു.
12. തന്റെ താമസമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ക്ക് മാര്‍പാപ്പ ഭക്ഷണം കൊണ്ടുപ്പോയി കൊടുത്തത് പത്രത്തില്‍ വായിച്ചു.
13. കര്‍ദിനാള്‍മാരെ ജീവിതലാളിത്യം പഠിപ്പിക്കാനായി, വത്തിക്കാന്‍ ബാങ്കിന്റെ ചുമതല വഹിക്കുന്ന അഞ്ച്കര്‍ദിനാള്‍മാര്‍ക്ക് ഇന്നോളം നല്‍കി വന്നിരുന്ന അധിക ശബളം ഇല്ലാതാക്കി.
14. വത്തിക്കാനിലെ ഒരു കര്‍ദിനാളിനെയും ജര്‍മ്മനിയില്‍ പണം ദുര്‍വിനിയോഗം ചെയ്ത ഒരു മെത്രാനെയും തല്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുക ഉണ്ടായി.
15. ഇന്ത്യയിലെ നാല് മെത്രാന്‍മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ 
മാര്‍പാപ്പ താക്കീത് നല്‍കിയെന്ന് പത്രത്തില്‍ വാര്‍ത്തയുണ്ടായി.
16. ബ്രസീലിലെ യുവജന സമ്മേളനത്തിനിടയില്‍ മാര്‍പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിക്കാന്‍ സമയം കണ്ടെത്തുകയുണ്ടായി.
17. നിരീശ്വരവാദിയും ദരിദ്രരുടെ നേതാവുമായ ഉറുഗ്വേയിലെ പ്രസിഡന്റുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
18. മാര്‍പാപ്പ കര്‍ദിനാള്‍ ആയിരുന്ന അര്‍ജന്റീനയില്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം അവര്‍ തന്റെ പ്രതിമ സ്ഥാപിച്ചു എന്നറിഞ്ഞപ്പോള്‍, പ്രതിമ എടുത്തുമാറ്റാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദേശം നല്‍കി. ഇത്തരം വീരാരാധന തനിക്ക് ആവശ്യമില്ല, എന്നെ ആരും ആള്‍ദൈവമാക്കരുത്, ആരെയും സഭയില്‍ ആള്‍ദൈവങ്ങള്‍ ആക്കരുതെന്നും മാര്‍പാപ്പ അറിയിച്ചു.
19. മാര്‍പാപ്പയെ ധാരാളം പൊതുവേദികളില്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശിരസ്സില്‍ വെളുത്ത ഒരു തുണിയുടെ തൊപ്പിയല്ലാതെ പരമ്പരാഗതമായ കിരീടമോ, അദ്ദേഹത്തിന്റെ കൈയ്യില്‍ അധികാര വടിയോ കാണാറില്ല.
20. പ്ലെയ്‌നില്‍ കയറാന്‍ പോയപ്പോള്‍ സാധാരണക്കാരെപ്പോലെ സ്വന്തം ബാഗ് കൈയ്യിലേന്തി യാത്രക്കാരുടെ വരിയില്‍ നില്‍ക്കുകയാണ് മാര്‍പാപ്പ ചെയ്തത്.
21. തെരഞ്ഞെടുപ്പിനുശേഷം കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ചക്കുപ്പോകാന്‍, തനിക്കു വേണ്ടിയുള്ള സ്വന്തം വാഹനം ഉണ്ടായിരുന്നെങ്കിലും, മാര്‍പാപ്പ അതില്‍ കയറാതെ പൊതു വാഹനത്തിലാണ് യാത്ര ചെയ്തത്.
22. മാര്‍പാപ്പയുടെ ജന്‍മദിനത്തില്‍ താമസസ്ഥലത്തെ ജോലിക്കാരും പരിസര പ്രദേശത്തെ ഭവനരഹിതരും ഒരുമിച്ചിരുന്നാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ച് ജന്‍മദിനം ആഘോഷിച്ചത്.ഞാന്‍ ചുരുക്കുകയാണ്. മാര്‍പാപ്പ സഭാനവീകരണ പ്രവാചകനാണെന്ന് ലോകം മുഴുവന്‍ സമ്മതിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തിന് വിവിധ അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതായി പത്രത്തില്‍ വായിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചക ദൗത്യം കേരളസഭയും സീറോ മലബാര്‍ സഭയും യുക്തമായി അംഗീകരിക്കുകയോ അക്കാര്യത്തില്‍ സമൂഹത്തിന് ശരിയായ ബോധവല്‍ക്കരണം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പറയാനാകില്ല. മാര്‍പാപ്പയുടെ മാതൃകയിലുള്ള നവീകരണ മാതൃകകള്‍ വളരെ ചുരുക്കമായി മാത്രമേ കേരളസഭാനേതൃത്വത്തില്‍ കാണാനാവുന്നുള്ളൂ. നാലാം നൂറ്റാണ്ടുമുതലുള്ള രാജകീയ ശൈലികളില്‍ മാര്‍പാപ്പ വളരെയേറേ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അത്തരം മാറ്റങ്ങള്‍ക്ക് വിധേയപ്പെടാന്‍ കേരളാസഭാനേതൃത്വം വിമുകത കാണിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. സഭയിലെ ഒരു സ്വതന്ത്ര സംഘടനയായ കേരളകാത്തലിക് ഫെഡറേഷന്‍ മാര്‍പാപ്പയുടെ സഭാനവീകരണ പ്രവാചകദൗത്യത്തിന് ഈ സെമിനാറിലൂടെ നല്ലൊരു തുടക്കമിട്ടു എന്നതില്‍ സീറോ മലബാര്‍ സഭയ്ക്കും കേരളസഭയ്ക്കും അഭിമാനിക്കാം. അല്മായരുടെ മാതൃക മനസ്സിലാക്കിയിട്ടെങ്കിലും സഭാനേതൃത്വം ഇത്തരം സെമിനാറുകള്‍ എല്ലാ രൂപതകളിലും ഇടവകകളിലും സഭാതലത്തിലും നടത്തണമെന്നും മാര്‍പ്പാപ്പയുടെ മാതൃകകള്‍ അനുകരിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി സഭയെ നവീകരിക്കാന്‍ സഭാനേതൃത്വം സന്നദ്ധമാകണമെന്ന് ഓര്‍പ്പിച്ചുകൊണ്ടും കേരള കാത്തലിക് ഫെഡറേഷന്റെ ഈ മുന്നേറ്റത്തില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കുന്നു.


കേരള കാത്തലിക് ഫെഡറേഷന്‍ - R 617/08, 
ENRA 39, ദിവാന്‍ ശങ്കര വാര്യര്‍ റോഡ്. 
ഒല്ലൂര്‍, തൃശ്ശൂര്‍ 680306.

Email: keralacatholicfederation@gmail.com - 
State President: Antony Chittattukara Ph. 04885235598, 
General Secretary: V.K. Joy Ph. 9447037725, 9495839725 -

Email: joyvarocky@gmail.com

Wednesday, January 15, 2014

Kerala Laity Commission-V C Sebastian's apology

Catholic Church mouthpiece apologises to Jairam Ramesh

Chief Editor of the magazine, V C Sebastian, said that the article "was never intended to hurt the feelings of any one" and tendered the apology.? 

Posted on January 16, 2014, 8:31 AM
(Photo: The Hindu)
Thiruvananthapuram: Following an apology over an article from the chief editor of the mouthpiece of the Syro Malabar Catholic Church to him, union Minister for Rural Development Jairam Ramesh said the issue has been closed.
Ramesh, in a letter Wednesday to the supreme head of the church, Cardinal George Alenchery, said he has received an apology from the editor of "Laity Voice" on the contents of his editorial article on the Western Ghats and is satisfied by editor V.C. Sebastian's explanation. He said he would treat the matter as closed.
"I have the highest regard and respect for your church which has done so much for the socio-cultural development of Kerala. It caused great pain and anguish to write to Sebastian and I am grateful to you for your intervention," said Ramesh in his letter to the cardinal.
In the latest issue of the church magazine, it was alleged that Ramesh was a board member of the Ashoka Trust for Research in Ecology and Environment (Atree) that received crores of rupees in foreign funds on the pretext of protecting the Western Ghats.
Ramesh expressed his displeasure over the allegation and said he would take legal action against the chief editor for defaming him if the statement was not withdrawn in two weeks.
Sebastian, in his letter to Ramesh Wednesday, said he was extremely sorry for hurting Ramesh's feelings and offered an apology.
"In my article, I used some material that had appeared in the national media and what appeared was my personal opinion not that of the church," Sebastian's letter said.
-- IANS
New Delhi ,Jayram Ramesh ,Kerala Laity Commission ,Apologizes,
Courtesy: Indian Catholic News

ഇന്ത്യന്‍ പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി



                                                                                                 Posted: 14 Jan 2014 09:58 PM PST

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേക്കാണ് പ്രതിമകള്‍ കൈമാറിയത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് മോഷ്ടിക്കപ്പെട്ട ശില്‍പങ്ങള്‍ കണ്ടെടുത്ത്.
1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ശില്‍പങ്ങള്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. 11-12 നൂറ്റാണ്ടില്‍ ചുവന്ന കല്ലില്‍ തീര്‍ത്തതാണ് വിഷ്ണുലക്ഷ്മി, വിഷ്ണുപാര്‍വതി, ബോധിസത് വ ശില്‍പങ്ങള്‍. അമേരിക്കയിലെ കരകൗലശ വ്യാപാരികള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശില്‍പങ്ങള്‍ പിടിച്ചെടുത്തത്.
അമൂല്യമായ ശില്‍പങ്ങള്‍ കൈമാറിയതിലൂടെ ഇന്ത്യയുമായി മികച്ച സഹകരണത്തിനാണ് തുടക്കമിട്ടതെന്ന് ആഭ്യന്തര സുരക്ഷാ ഏജന്‍സി എക്സിക്യൂട്ടീവ് അസോസിയെറ്റ് ഡയറക്ടര്‍ ജയിംസ് ഡിന്‍കിന്‍സ് പറഞ്ഞു. ഒരു രാജ്യത്തിന്‍െറ സാംസ്കാരിക പൈതൃകമാണ് മോഷ്ടിക്കപ്പെട്ടത്. ഇത് പൊറുക്കാവുന്ന തെറ്റല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവയാനി വിഷയത്തില്‍ കര്‍ക്കശ നിലപാട് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അമേരിക്ക ശില്‍പങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്. ഈ നീക്കത്തിലൂടെ ഇന്ത്യയുമായി സൗഹൃദത്തിന്‍്റെ പുതിയ പാത തുറക്കാനാണ് അമേരിക്കയുടെ ശ്രമം.
Courtesy: online@madhyamam.com

Tuesday, January 14, 2014

Bosco Puthur Bishop of Australia


Syro-Malabar eparchy erected in Australia

Bishop Puthur is also named Apostolic Visitor for the Syro-Malabar people in New Zealand.                                                                                Posted on January 14, 2014, 11:25 AM


Bishop Bosco Puthur


Kochi: 
The head of a new diocese established for Syro-Malabar Catholics in Australia says organizing the Oriental rite faithful in the region will be his priority.
Pope Francis this Saturday established the new Eparchy to serve the growing Syro-Malabar Church throughout Australia and appointed Bishop Bosco Puthur as its first bishop.
"It is exciting. It gives exciting opportunities," Bishop Puthur told ucanews on Monday. Bishop Puthur said his priority will be to organize parishes and structures for his people.
Bishop Puthur is also named Apostolic Visitor for the Syro-Malabar faithful resident in New Zealand.
In a related development, Thrissur Auxiliary Bishop Raphael Thattil was appointed Apostolic Visitor of the Church for faithful living outside its dioceses in India.

In Australia alone some 40,000 Syro-Malabar Catholics but they do not have any independent parishes or church buildings, Bishop Puthur said.
A growing number of Syro-Malabar priests also serve in Australian parishes and the Australian bishops are "very welcoming," Bishop Puthur said.
The new diocese, Eparchy of St Thomas the Apostle of Melbourne, will be the second Syro-Malabar diocese outside India after the St. Thomas Syro-Malabar Diocese of Chicago, established in 2001.
Bishop Puthur was born in 1946 in Kerala and has a Licentiate in philosophy and studied at the Pontifical College Propaganda Fide in Rome, where he gained a Licentiate and Doctorate. He speaks English, Malayalam and Italian.
Bishop Puthur has served as a Rector and Lecturer at a number of Indian Seminaries as well as directing a Liturgical Research Centre in Kakkanad.

He has extensive parish and pastoral experience and has worked as Vicar General of the Archeparchy of Trichur.
Bishop Puthur was consecrated Bishop on 13 February 2010, and has been serving as the Curia bishop since then. 
Archbishop Denis Hart, President of the Australian Catholic Bishops Conference has recognized the establishment of the new Eparchy as a clear indication of the care of the Holy See for the thousands of Syro-Malabar Catholics in Australia, said the website of Parramatta diocese in Australia. 
“I welcome Bishop Bosco Puthur as the first Bishop of the St Thomas Catholics in Australia, and I look forward to working with him as a colleague in Melbourne, while he has care of his brothers and sisters through the whole country," the website parra.catholic.org.au quoted Archbsihop Hart. 

Courtesy: Indian Catholic News

Saturday, January 11, 2014

'KCF Seminar' - Fr. John Kavalakkat inaugurates

'KCF Seminar' on 11th Jan. Saturday conducted
@ Thrissur Sahitya Academi Vailoppilly Hall - 

inaugurated by Fr. John Kavalakkat
Madhyamam 12/01/2014

വത്തിക്കാന്‍ ബാങ്കിലെ പ്രശ്നങ്ങളെ അന്വേഷിക്കാന്‍ ആരെയാണ് നിയോഗിച്ചിരിക്കുന്നത്?

ലോകയുവജന സംഗമത്തിന് റിയോയിലെത്തിയ പാപ്പാ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ വത്തിക്കാന്‍ ബാങ്കിലെ പ്രശ്നങ്ങളേയും മാറ്റങ്ങളേയും കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: “എനിക്കുതന്നെ അതില്‍ വ്യക്തതയില്ല. കാരണം അഞ്ച് അംഗ കര്‍ദ്ദിനാള്‍ സംഘത്തെയും ഏഴ് അംഗ അല്മായ സംഘത്തെയും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനുകളായി നിയോഗിച്ചിരിക്കുകയാണ്. കമ്മീഷനംഗങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് പഠിച്ചതിനു ശേഷമേ വ്യക്തമായി പ്രതികരിക്കാനാവൂ.” ഏതായാലും ഒക്ടോബര്‍ മാസത്തില്‍ ഈ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കാനാവും. ആദ്യമായാണ് ഒരു അല്മായ സംഘത്തെ വത്തിക്കാനില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
Janayugam 12/01/2014
Janmabhumi 13/01/2014

'KCF Seminar' - Fr. John Kavalakkat inaugurates

Sunday, January 5, 2014

വൈദികര്‍ ഭീകരജീവികളായി മാറാം

വൈദികര്‍ ഭീകരജീവികളായി മാറാം; 

ശരിയായ സ്വഭാവ രൂപീകരണമില്ലെങ്കില്‍


A young priest punches the air
courtesy: www.marpapa.com
ജനുവരി 4                                            സെമിനാരി പരിശീലനകാലത്ത് ശരിയായ സ്വഭാവരൂപീകരണം നടന്നില്ലെങ്കില്‍ വൈദികര്‍ ഭീകരജീവികളായിത്തീരാമെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. ലാ ചിവില്‍ത്താ കത്തോലിക്കാ എന്ന ഇറ്റാലിയന്‍ മാസികയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ നവംബര്‍ 29 ന് സന്യാസ ശ്രേഷ്ഠന്മാരുമായുള്ള സംഭാഷണത്തിന്റെ ഒടുവിലെ ചോദ്യോത്തര വേളയിലാണ് പാപ്പാ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പാപ്പാ പറഞ്ഞു: “വലിയ സെമിനാരികളെ ചെറിയ സമൂഹങ്ങളായി വിഭജിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പരിശീലകര്‍ക്ക് അര്‍ത്ഥികളെ വ്യക്തിപരമായി അറിയാനും അനുഗമിക്കാനും സാധിക്കുകയുള്ളൂ.” “വൈദിക പരിശീലനം മിലിട്ടറി ട്രയിനിങ്ങല്ല, മറിച്ച് അതൊരു കലയാണ്. നമ്മള്‍ അവരുടെ ഹൃദയങ്ങളെയാണ് നവീകരിക്കേണ്ടത്. അല്ലെങ്കില്‍ നാമവരെ ഭീകരസത്വങ്ങളാക്കി മാറ്റുകയായിരിക്കും ചെയ്യുക. പിന്നീട് ഈ സത്വങ്ങള്‍ ദൈവജനത്തെ നയിക്കാനും ഭരിക്കാനും തുടങ്ങും. അതോര്‍ത്തിട്ട് എനിക്ക് ഭയമാകുന്നു,” പാപ്പാ പറഞ്ഞു. “പാപികളാണെന്ന് സ്വയം അംഗീകരിക്കുന്നവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നമ്മള്‍ എല്ലാവരും പാപികളാണ്; എന്നാല്‍ ദുഷ്ടരല്ല. പാപികളെ നമുക്ക് സ്വീകരിക്കാം, എന്നാല്‍ പാപത്തില്‍ നിന്ന് പിന്മാറാന്‍ പരിശ്രമിക്കാത്ത ദുഷ്ടന്മാര്‍ അങ്ങനെയല്ല.” സുഖജീവിതം നയിക്കാനോ കരിയറിന്റെ ഏണിപ്പടി കയറിപ്പോകാനോ ആരും പൗരോഹിത്യം സ്വീകരിക്കരുതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി സന്യാസത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം ആദ്ധ്യാത്മികതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇടക്കിടെ പൊങ്ങിവരാറുണ്ട്. സങ്കീര്‍ണ്ണ ലോകത്തില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത ജീവിതത്തിനുള്ള മാര്‍ഗ്ഗമായി സന്യാസത്തെയും പൗരോഹിത്യത്തെയും കാണുന്ന അവസ്ഥ ഉണ്ടാകരുതെന്നും പാപ്പാ പറഞ്ഞു. സന്യാസ ശ്രേഷ്ഠര്‍ ചെറിയൊരു മീറ്റിങ്ങിനാണ് ആവശ്യപ്പെട്ടതെങ്കിലും പാപ്പാ ഉച്ചവരെയുള്ള സമയം അവരുടെ കൂടെ ചിലവഴിച്ചു. ഉച്ചയ്ക്ക് 12:30 ന് ദന്തഡോക്ടര്‍ കാത്തിരിക്കുമ്പോഴാണ് പാപ്പാ സംസാരം അവസാനിപ്പിച്ചത്.

Saturday, January 4, 2014

'KCF Seminar' on 11th Jan. 2014

'KCF Seminar' on 11th Jan. Saturday 10 am
@ Thrissur Sahitya Academi Vailoppilly Hall

Madhyamam 10/01/2014


'KCF Seminar' on 11th Jan. Saturday 10 am
@ Thrissur Sahitya Academi Vailoppilly Hall
'KCF Seminar' on 11th Jan. Saturday 10 am
@ Thrissur Sahitya Academi Vailoppilly Hall